Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

കുട്ടികളിൽ കൊറോണ വൈറസ് ബാധ ഏറ്റ കുട്ടികൾക്ക് പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കില്ല; കൂടുതൽ ശ്രദ്ധവേണമെന്ന് വിദഗ്ദ്ധർ, വൈറസ് പിടിപെടാതിരിക്കാന്‍ പൊതു ഇടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകരുതെന്ന് മുന്നറിയിപ്പ്

14 MAY 2021 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്

ഇറാനിൽനിന്നുള്ള ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങൾ പകർത്തി.. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു..

ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു

കോവിഡ് ബാധിതരായ കുട്ടികൾക്ക് സാധാരണയുള്ള കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചേക്കില്ലെന്ന് പഠന റിപ്പോർട്ടുകൾ. അമേരിക്കയിലെ അലബാമ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ.

പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കുറവായിരിക്കുമെന്നും അതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

12,000ത്തോളം കോവിഡ് ബാധിതരായ കുട്ടികളിലാണ് പഠനം നടത്തിയത്. കോവിഡ് രോഗികളില്‍ സാധാരണയായി കണ്ടു വരുന്ന ശ്വാസതടസ്സം, വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, പനി, ക്ഷീണം, പേശിവേദന, രുചിയും മണവും തിരിച്ചറിയാന്‍ സാധിക്കാതിരിക്കല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം മിക്ക കുട്ടികളിലും ഉണ്ടായിരുന്നില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.

'മുതിര്‍ന്ന ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ വളരെ കുറവാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്ക ലക്ഷണങ്ങള്‍ പലരിലും ഉണ്ടാകാറില്ല. എന്നാല്‍ 5 മുതല്‍ 6 ശതമാനം വരെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരാറുണ്ട്. ഇതില്‍ തന്നെ 18 ശതമാനം പേരെ ആത്യാഹിത വിഭാഗത്തിലും 4 ശതമാനം പേരെ വെന്റിലേറ്ററിലേക്കും മാറ്റേണ്ടി വരുന്നുണ്ടെന്നും' - പഠനത്തിന്റെ ഭാഗമായ ഹൃദ്രോഗ വിഭാഗ വിദഗ്ധന്‍ വിഭു പാര്‍ച്ച പറയുന്നു.

കറുത്ത വര്‍ഗക്കാരിലും പരിഗണനകള്‍ ലഭിക്കാത്ത ന്യൂനപക്ഷ വിഭാഗങ്ങളിലും ഉള്‍പ്പെട്ട കുട്ടികളില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ വെന്റിലേറ്ററുകളുടെയും മറ്റും സഹായം ആവശ്യമായി വരുന്നവരുടെ കാര്യത്തില്‍ വര്‍ഗ - വര്‍ണ വ്യത്യാസങ്ങള്‍ ഇല്ലെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

വാക്സിനേഷന്റെ മുന്‍ഗണന ക്രമത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട് എന്ന കാര്യം പഠനം മുന്നോട്ട് വെക്കുന്നതായി വിഭു പാര്‍ച്ച വിശദീകരിക്കുന്നു. നാച്ച്‌വറല്‍ സയന്റിഫിക്‌ റിപ്പോര്‍ട്ട് എന്ന ജേണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ കോവിഡ് കേസുകള്‍ കുറവാണെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലോക ആരോഗ്യ സംഘടനയുടെ രേഖകളിലും വ്യക്തമാക്കിയിരുന്നു. അന്നത്തെ കണക്കനുസരിച്ച്‌ മൊത്തം കോവിഡ് കേസുകളില്‍ 8 ശതമാനം മാത്രമാണ് കുട്ടികളും കൗമാരക്കാരായവരും ഉണ്ടായിരുന്നത്.

ഇന്ത്യയിലെ കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ച കുട്ടികളുടെ സ്ഥിതിയും പഠനത്തിലെ കണ്ടെത്തലിന് സമാനമാണ്. ചെറിയ പനി, കഫക്കെട്ട്, ജലദോഷം, വയറുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നുത്. എന്നാല്‍ ചില കുട്ടികള്‍ക്ക് ശരീരവേദന, തലവേദന, വയറിളക്കം എന്നിവയും ഉണ്ടായിരുന്നു. ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോലും രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചില കുട്ടികളില്‍ പനിയോടൊപ്പം ഗുരുതരമായ അവസ്ഥക്ക് കാരണമാകുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോമും ഉണ്ടായിട്ടുണ്ട്. കോവിഡ് ബാധിച്ച്‌ രണ്ടു മുതല്‍ നാല് വരെ ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഇത് ഉണ്ടാകുന്നത്. കൊറോണ വൈറസ് പിടിപെടാതിരിക്കാന്‍ പൊതു ഇടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകരുത് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (3 hours ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (4 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (4 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (4 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (5 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (6 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (6 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (8 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (8 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (8 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (9 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (9 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (10 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (10 hours ago)

Malayali Vartha Recommends