യുഎസിനെ സഹായിച്ചവരെ കണ്ടെത്തി വകവരുത്താനായി വീടുകള്‍ കയറിയിറങ്ങി താലിബാന്‍; കീഴടങ്ങാന്‍ തയാറാകാത്തവരുടെ കുടുംബാംഗങ്ങളെ ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കുന്നു; ഐക്യരാഷ്ട്ര സംഘടനയ്ക്കു വേണ്ടി തയാറാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

താലിബാൻ ക്രൂരതകൾ തുടങ്ങിക്കഴിഞ്ഞു... അത്യന്തം ഭീകരവും ഭയാനകവും ആയ റിപ്പോർട്ടുകളാണ് അവിടെനിന്ന് ഓരോ നിമിഷവും പുറത്തുവരുന്നത്.ഇപ്പോൾ ഇതാ മറ്റൊരു നടക്കുന്ന വിവരം കേട്ട് ചങ്കിൽ കൈ വയ്ക്കുകയാണ് ലോകം.
ഐക്യരാഷ്ട്ര സംഘടനയ്ക്കു വേണ്ടി തയാറാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന സത്യം അടങ്ങിയിരിക്കുന്നത്.ഞങ്ങളുടെ ഭരണം അധികാരത്തിൽ വന്നതിൽ ലോകം പേടിക്കേണ്ട ആവശ്യം ഇല്ലെന്നും സമാധാനത്തിലൂന്നിയാവും ഭരണം നടത്തുകയെന്ന് താലിബാന്‍ അവകാശപ്പെടുമ്പോഴും അവിടെ നിന്നും പുറത്തുവരുന്നത് ഭീതിജനകമായ റിപ്പോർട്ടുകളാണ്.
യുഎസിനെ സഹായിച്ചവരെ കണ്ടെത്തി വകവരുത്താനായി വീടുകള്‍ കയറിയിറങ്ങുകയാണ് താലിബാന്‍. .യുഎസ്, നാറ്റോ സഖ്യസൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അവർക്കെതിരെ നടപടികൾ സ്വീകരിക്കാനുള്ള നീക്കങ്ങളാണ് താലിബാന്‍ നടത്തുന്നത്.
നോര്‍വീജിയന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അനാലിസസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് കാബൂള്‍ വിമാനത്താവളത്തിലേക്കു പോകുന്നവരെ അതിസൂക്ഷ്മമായ പരിശോധനയ്ക്കു വിധേയരാക്കി മാത്രമാണ് കടത്തിവിടുന്നതെന്നാണ്. കീഴടങ്ങാന്‍ തയാറാകാത്തവരുടെ കുടുംബാംഗങ്ങളെ ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കുന്നു
മാത്രമല്ല ഇവരെ അതിക്രൂരമായി പീഡിപ്പിക്കുന്നുമുണ്ട്.കഴിഞ്ഞ ഞായറാഴ്ച്ചായിരുന്നു കാബൂള്‍ പിടിച്ച ശേഷം താലിബാന്‍ പൊതുമാപ്പ് പറഞ്ഞ് ആരെയും ആക്രമിക്കില്ലെന്ന പ്രസ്താവന നടത്തിയത്. 1996-2001 കാലഘട്ടത്തിൽ താലിബാന്‍ ഭരണം പിടിക്കുകയും അഫ്‌ഗാനിസ്ഥാൻ ഭരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആ ഭരണത്തിന് കീഴിൽ ജനങ്ങൾ വളരെയധികം ദുരിതം നേരിട്ടിരുന്നു. അതുകൊണ്ടാണ് ആയിരക്കണക്കിന് ജനങ്ങൾ ഈ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ജനങ്ങളുടെ ഭയത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് അവിടെ നിന്നും പുറത്തു വരുന്നത് എന്നത് വിഷമകരമായ കാര്യം തന്നെയാണ്.
https://www.facebook.com/Malayalivartha
























