മണിക്കൂറില്‍ 94,000 കിലോമീറ്റര്‍ വേഗത; ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക! ജാഗ്രതയോടെ നിരീക്ഷിച്ച് ബഹിരാകാശ ഗവേഷകര്‍

ലോകത്തെ ആശങ്കയിലാഴ്ത്തി ഭൂമിയെ ലക്ഷ്യമാക്കി വരുന്ന കൂറ്റന്‍ ഉല്‍ക്കയെ ജാഗ്രതയോടെ നിരീക്ഷിച്ച് ബഹിരാകാശ ഗവേഷകര്‍. 4500 അടി വ്യാസമുള്ള ഉല്‍ക്ക നാളെ ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്ന് അമേരിക്കയിലെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ അറിയിക്കുകയുണ്ടായി. എന്നാൽ ഇതിനെ അപകടസാധ്യതയുള്ള ഉല്‍ക്കകളുടെ പട്ടികയിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ഒന്‍പത് മടങ്ങ് ദൂരത്തിലൂടെയാണ് ഈ ഉല്‍ക്ക കടന്നുപോകുക. മണിക്കൂറില്‍ 94000 കിലോമീറ്ററാണ് ഉല്‍ക്കയുടെ വേഗത എന്നത്. 1.4 കിലോമീറ്റര്‍ വീതിയുള്ള ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോകുന്നത് ടെലിസ്‌കോപ്പിലൂടെ നിരീക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബഹിരാകാശ ഗവേഷകര്‍ ഉള്ളത്. 2063ല്‍ വീണ്ടും ഇത് ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നാണ് അറിയാൻ കഴിയുന്നത്. ഉല്‍ക്കയുടെ ഭ്രമണപഥം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത്തവണ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
അതേസമയം ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ അഥവാ Meteors എന്ന് പറയുന്നത്. സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ ഭൂമിയിലേക്ക് വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ തന്നെ വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിക്കുന്നു. സാധാരണ ഗതിയിൽ ഇവ അന്തരീക്ഷത്തിൽവെച്ച് കത്തിത്തീരുന്നതാണ്. അതാണ് രാത്രി സമയങ്ങളിൽ ചിലപ്പോഴൊക്കെ നാം ആകാശത്ത് കാണുന്ന അതിവേഗം സഞ്ചരിക്കുന്ന തീപ്പൊരികൾ. ഏതാനും സെക്കൻഡുകൾ കൊണ്ട് കത്തിത്തീരുന്നതുകൊണ്ടാണ് അവ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നത്.
https://www.facebook.com/Malayalivartha
























