അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്കനൊരുങ്ങി യുഎഇ: തീരുമാനം അമേരിക്കയുടെ അഭ്യർത്ഥന പ്രകാരം... കാബൂളില്‍ നിന്നും യുഎസ് വിമാനങ്ങളില്‍ അഭയാര്‍ത്ഥികളെ യുഎഇയില്‍ എത്തിക്കും

കഴിഞ്ഞ ഞായറാഴ്ച്ച നടന്ന താലിബാന്റെ മിന്നൽ ആക്രമണം അഫ്‌ഗാനിസ്ഥാനെ ഇരുപത് വർഷങ്ങൾക്കുശേഷം പൂർണമായും പിടിച്ചെടുത്തിരിക്കുകയാണ്. ലോക രാഷ്ട്രങ്ങൾ ഞെട്ടലോടുകൂടി യാണ് ഈ സംഭവങ്ങൾ കണ്ടതും.
ആക്രമണത്തിനൊടുവിൽ അഫ്ഗാനിസ്ഥാനിൽ നിന്നും നിരവധിപേരാണ് വിവിധ രീതിയിൽ പലായനം ചെയ്യാൻ ശ്രമിക്കുന്നതും... ഇപ്പോഴിതാ, അഫ്ഗാനിസ്ഥാനില്‍ നിന്നും പാലായനം ചെയ്യുന്ന 5000 അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കുമെന്ന് യുഎഇ അധികാരികള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അമേരിക്കയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനമെന്നും യുഎഇ പറഞ്ഞു. കാബൂളില്‍ നിന്നും യുഎസ് വിമാനങ്ങളില്‍ അഭയാര്‍ത്ഥികളെ യുഎഇയില്‍ എത്തിക്കും.
അഫ്ഗാനിസ്ഥാനില്‍ അമേരിക്കയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും ആവർത്തിച്ചു പറയുകയുണ്ടായി. രക്ഷാ ദൗത്യം വ്യാപിപ്പിക്കാന്‍ സൗഹ്യദ രാഷ്ട്രങ്ങളുമായി കൈക്കോര്‍ത്തിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ അമേരിക്കയില്‍ എത്തിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
കാബൂള്‍ വിമാനത്താവളത്തിന്‍റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. സേനാ പിന്മാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്ഗാനിലെ പ്രതിസന്ധി അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിച്ചിട്ടില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























