Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കളിച്ച് കളിച്ച് മുറത്തില്‍ കയറി കളി തുടങ്ങി താലിബാന്‍... താലിബാന് മോദിയുടെ സമ്മാനപൊതി ഉടന്‍

04 SEPTEMBER 2021 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

കളിച്ചു കളിച്ചു മുറത്തില്‍ കയറി കളിക്കാനൊരുങ്ങി താലിബാന്‍ . ഇന്ത്യയുമായ് ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞതിന് പിന്നാലെ കാശ്മീരിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് താലിബാന്‍ പരസ്യ പ്രസ്താവന നടത്തി.നരേന്ദ്രമോദിയുടെ ഇന്ത്യയോടാണ് താലിബാന്‍ തീക്കളിക്ക് തയ്യാറായിരിക്കുന്നത്. അതിനാല്‍ സമ്മാനം വൈകാതെ കിട്ടും.

കാശ്മീര്‍ ഉള്‍പ്പെടെ ലോകത്ത് എവിടെയുമുള്ള മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്നാണ് താലിബാന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മറ്റേതെങ്കിലും രാജ്യത്തിനെതിരെ ആയുധമുയര്‍ത്താനില്ലെന്നാണ് നിലവിലെ നയം. ബിബിസി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഗാനിസ്ഥാന്‍ വ്യാപകമായി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമെന്ന ആശങ്ക ഇന്ത്യ പങ്കുവയ്ക്കുന്നതിന് ഇടയിലാണ് താലിബാന്റെ പുതിയ പ്രഖ്യാപനം.

 



താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനാണ് ബിബിസി ഉര്‍ദുവിനോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുസ്ലിം എന്ന നിലയില്‍ കശ്മീരിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും മുസ്ലിങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. മുസ്ലിംകള്‍ ഞങ്ങളുടെ തന്നെ ഭാഗമാണ് എന്ന നിലയിലായിരുന്നു താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്റെ പ്രതികരണം. ഞങ്ങളുടെ നിയമം അനുസരിച്ച് തുല്യനീതിക്ക് അവര്‍ അര്‍ഹരാണെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ സംബന്ധിച്ച താലിബാന്റെ മുന്‍ നിലപാടുകളോട് വിരുദ്ധമായാണ് താലിബാന്‍ വക്താവിന്റെ നിലവിലെ പ്രതികരണം. അതായത് വേണ്ടി വന്നാല്‍ ഇന്ത്യക്കെതിരെ തിരിയുമെന്ന് ചുരുക്കം.

കാശ്മീരിനെ ചൊല്ലി പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണ് താലിബാന്റെ പുതിയ പ്രതികരണം. ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നില്ല. എന്നാല്‍ താലിബാന്റെ തനിഗുണം ഭാരത സര്‍ക്കാര്‍ മനസ്സിലാക്കി. അത് പെട്ടെന്നായത് ഇന്ത്യന്‍ സര്‍ക്കാരിനെ ആഹദിപ്പിക്കുന്നു. പാക്കിസ്ഥാന്റെ ഗണത്തിലേക്ക് താലിബാനെയും ഇന്ത്യ ഉള്‍പ്പെടുത്തി കഴിഞ്ഞു.

 



ഇന്ത്യയുമായി വാണിജ്യ സാംസ്‌കാരിക രാഷ്ട്രീയ ബന്ധം താലിബാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ പ്രതിനിധികള്‍ പ്രതികരിച്ചത്.

അഫ്ഗാനിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമൊരുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച വിശദമാക്കിയത്. നേരത്തെ ദോഹയില്‍ താലിബാന്‍ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ചര്‍ച്ച നടത്തിയിരുന്നു. അഫ്?ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്‍ മണ്ണ് ഭീകരവാദികള്‍ക്ക് താവളമാകരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീര്‍ അടക്കമുള്ള ഇടങ്ങളേക്കുറിച്ച് താലിബാന്റെ പുതിയ പ്രതികരണം എത്തുന്നത്. അതായത് പഠിച്ചതേ പാടൂ എന്നാണ് താലിബാന്റെ പ്രതികരണമെന്ന് ഇന്ത്യ മനസ്സിലാക്കുന്നു. താലിബാന്റെ മണ്ണില്‍ തീവ്രവാദികള്‍ കൂടുകൂട്ടുമെന്ന് ഉറപ്പായി കഴിഞ്ഞു.
രാഷ്ട്രീയ ബന്ധം ആഗ്രഹിക്കുന്നു എന്ന് താലിബാന്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്. താലിബാനെ വിശ്വസിക്കാന്‍ ഇന്ത്യ ഇതുവരെയും തയ്യാറായിരുന്നില്ല. അതു കെണ്ടാണ് താലിബാന്റെ നിര്‍ദ്ദേശത്തോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്.

 



ഈ മാസം പതിനഞ്ചിന് കാബൂള്‍ പിടിച്ച ശേഷം ഇതാദ്യമായാണ് താലിബാന്‍ ഇന്ത്യയുമായുള്ള ബന്ധം പരാമര്‍ശിക്കുന്നത്. ദോഹയിലെ താലിബാന്‍ ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റേനക്‌സായി നല്കിയ സന്ദേശത്തിലാണ് നിര്‍ദ്ദേശം. ഇന്ത്യയുമായി വാണിജ്യ സാംസ്‌കാരിക രാഷ്ട്രീയ ബന്ധം താലിബാന്‍ ആഗ്രഹിക്കുന്നു. പാകിസ്ഥാനിലൂടെ ഇന്ത്യയിലേക്കുള്ള വ്യാപാരം തുടരാന്‍ ആഗ്രഹിക്കുന്നു എന്ന് താലിബാന്‍ നേതാവ് പറഞ്ഞു. ഇന്ത്യയെ മേഖലയിലെ പ്രധാന പങ്കാളിയായി കാണുന്നു എന്ന സന്ദേശവും താലിബാന്‍ നല്കി. എന്നാല്‍ അഫ്ഗാനില്‍ ഏതു തരത്തിലുള്ള സര്‍ക്കാര്‍ താലിബാന്‍ രൂപീകരിക്കുന്നു എന്നത് നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ജമ്മുകശ്മീരിനെക്കുറിച്ച് താലിബാന്‍ സ്വീകരിക്കുന്ന നിലപാടും അറിയേണ്ടതുണ്ട്. ഇന്ത്യയ്ക്ക് ധൃതിയില്ല എന്ന സൂചന കഴിഞ്ഞ ദിവസം വിദേശകാര്യവക്താവ് നല്കിയിരുന്നു.

ഇന്ത്യയെ സംബന്ധിച്ചത്തോളം കാശ്മീരാണ് പ്രശ്‌നം. കാശ്മീരിനെ പോറലേല്പിക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും ഇന്ത്യ എടുക്കില്ല.

 



അമേരിക്ക പിന്‍മാറിയതോടെ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് വിദേശകാര്യമന്ത്രാലയത്തിനു മുന്നിലുള്ള വെല്ലുവിളി. ഇതിന് താലിബാന്റെ സഹായം വേണ്ടി വരും. തുടക്കത്തില്‍ രക്ഷാദൗത്യത്തിന് ഇന്ത്യ ഹമീദ് കര്‍സായി, അബ്ദുല്ല അബ്ദുല്ല എന്നിവരുടെയും റഷ്യയുടെയും സഹകരണം കൂടി തേടിയിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്‍മാരെ സ്വീകരിക്കും എന്ന നയം തുടരാനാണ് തീരുമാനം. ഇപ്പോള്‍ ഇന്ത്യയിലുള്ള അഭയാര്‍ത്ഥികള്‍ക്കെല്ലാം വിസ കാലാവധി നീട്ടി നല്കുമെന്ന പ്രഖ്യാപനവും ഈ നയത്തിന്റെ ഭാഗമാണ്.

നയങ്ങള്‍ എന്തു തന്നെയായാലും താലിബാനെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റ തീരുമാനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends