അന്ന് നൽകിയതൊക്കെയും വെറും പൊള്ളയായ വാഗ്ദാനങ്ങൾ!! അഫ്ഗാനിസ്ഥാനിൽ ആണ്‍കുട്ടികള്‍ക്ക് മാത്രം സെക്കൻഡറി വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏക ജോലി കക്കൂസ് കഴുകല്‍: തങ്ങളുടെ നയം വ്യക്തമാക്കി കാബൂള്‍ മേയര്‍
ആക്രമണം നടത്തി ഭരണം പിടിച്ചെടുത്തതോടെ തനി സ്വഭാവം അറിയിച്ച് താലിബാൻ. ലോകത്തെ കൈയിലെടുക്കുന്നതിനായി സ്ത്രീകള്‍ക്ക് വിദ്യാഭാസവും ജോലിയും ഉറപ്പ് നല്‍കിയിരുന്നു. എന്നാലിപ്പോൾ, ആണ്‍കുട്ടികള്‍ക്ക് മാത്രം സെക്കൻഡറി വിദ്യാഭ്യാസം ആരംഭിക്കുകയും, സ്ത്രീകളെ തൊഴിലിന് വരേണ്ട എന്ന അറിയിപ്പ് നൽകുകയും ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ സാഹചര്യം സുരക്ഷിതമല്ലെന്നും, സ്ത്രീകള്‍ വീട്ടില്‍ തന്നെ ഇരുന്നാല്‍ മതിയെന്നുമാണ് ഇതിനുള്ള ന്യായീകരണമായി പറഞ്ഞിരിക്കുന്നത്.
അതേസമയം, കാബൂളിന്റെ ആക്ടിംഗ് മേയര്‍ ഹംദുള്ള നൊഹ്മാനി സ്ത്രീകള്‍ക്ക് ചെയ്യാന്‍ ഒരു ജോലി മാത്രമേ ഉള്ളു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു ശൗചാലയങ്ങള്‍ വൃത്തിയാക്കുക മാത്രമാണ് അവര്‍ക്ക് ഇണങ്ങുന്ന ഏക ജോലി. അവിടെയും സ്ത്രീകള്‍ ഉപയോഗിക്കുന്ന ശൗചാലയങ്ങള്‍ മാത്രം അവര്‍ വൃത്തിയാക്കിയാല്‍ മതിയെന്നും മേയര്‍ വ്യക്തമാക്കുന്നു.
പുരുഷന്മാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ജോലികളില്‍ മാത്രമേ സ്ത്രീകളെ നിയോഗിക്കു എന്ന് മേയര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ചന്തകളിലുള്ള പൊതു ശൗചാലയങ്ങളിലാണ് സ്ത്രീകളെ ജോലി ചെയ്യാനായി നിയോഗിക്കുക.
അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം, മതനിയമങ്ങള്‍ക്ക് അനുസൃതമായി സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നാണ് താലിബാന്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ചേരാമെന്നും വാഗ്ദ്ധാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha