നഗരത്തിൽ ഓടി നടന്നു ഒരു തെറ്റും ചെയ്യാത്ത മനുഷ്യരെ അമ്പെയ്ത് കൊന്നു ;അരമണിക്കൂറോളം നോർവെയെ ഭീതിയിലാക്കിയ ഇയാളുടെ ലക്ഷ്യം? ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത എസ്പെൻ ആൻഡേഴ്സൺ ബ്രാതേൻ എന്ന നോർവീജിയൻ വംശജന്റെ പ്രവർത്തിയിൽ അന്തം വിട്ട് ലോകം
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന വാക്കുകൾ സത്യമാണെന്ന് തെളിയുകയാണ് നോർവേയിൽ അരങ്ങേറിയ കൊടും കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ. നോർവേയിലെ കൊലപാതക പരമ്പരയാണ് ലോകത്തെ മുഴുവൻ അമ്പരപ്പിലേക്ക് നയിക്കുന്നത്.
ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത എസ്പെൻ ആൻഡേഴ്സൺ ബ്രാതേൻ എന്ന നോർവീജിയൻ വംശജൻ നഗരത്തിൽ ഓടി നടന്നു ഒരു തെറ്റും ചെയ്യാത്ത മനുഷ്യരെ അമ്പെയ്ത് കൊല്ലുകയാണ്. ഏകദേശം അരമണിക്കൂറോളം ഈ അക്രമി നഗരത്തിലെ തെരുവുകളിൽ അമ്പും വില്ലുമായി ഓടി നടന്നു. മരിച്ച അഞ്ചുപേരിൽ നാലും സ്ത്രീകളാണെന്ന വിവരമാണ് പുറത്തുവന്നത്. താൻ അള്ളാഹുവിന്റെ സന്ദേശവാഹകനാണെന്ന് സംഭവം നടക്കുന്നതിനു മുൻപ് ഒരു വീഡിയോയിൽ കൊലയാളിയായ ബ്രാതേൻ പറഞ്ഞത് . മരണമടഞ്ഞവരിൽ പ്രമുഖ നോർവീജിയൻ ചിത്രകാരിയായ ഹന്നെ എംഗ്ലണ്ടുമുണ്ട് . സ്വന്തം വീടിന് മുൻപിലായിരുന്നു ഇവർ അമ്പേറ്റ് വീണത്. കുറച്ചു പേർ മരിച്ചപ്പോൾ മറ്റും മൂന്നുപേർക്ക് ഗുരുതരമായ പരിക്കേൽക്കുകയുണ്ടായി .
അക്രമം തുടങ്ങിയത് കൂപ്പ് സൂപ്പർമാർക്കറ്റിൽ നിന്നുമായിരുന്നു. അവിടെ നിന്നും അല്പം മാറിയുള്ള വീട്ടിലായിരുന്നു സെറാമിക് കലാകാരിയായ എംഗ്ലണ്ട് തന്റെ ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. വീടിനോട് അനുബന്ധിച്ചുള്ള ഒരു സ്റ്റുഡിയോയിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഒരു സ്ത്രീയുടെ അലറിക്കരച്ചിൽ കേട്ടിരുന്നതായി അവരുടെ അയൽവാസി പറയുകയുണ്ടായി. പൊലീസും ഫയർ ഫോഴ്സുമെല്ലാംസംഭവസ്ഥലത്ത് എത്തി.
പാരാമെഡിക്സും എത്തി ശുശ്രൂഷ നൽകിയെങ്കിലും അവരെ രക്ഷിക്കാനായില്ല. അക്രമിയായ ബ്രാതേനെ ഏകദേശം ഒരു വർഷം മുൻപും പൊലീസ് ചോദ്യo ചെയ്യുകയുണ്ടായി. മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തതിനായിരുന്നു ഇങ്ങനെ ചെയ്തത്.
ഇയാളെ രണ്ടു പൊലീസുകാർ ചോദ്യം ചെയ്യുന്ന ഫോട്ടോ അയൽവാസി എടുക്കുകയുണ്ടായി. എന്നാൽ എന്തിനായിരുന്നു ചോദ്യംചെയ്യൽ എന്ന കാര്യം വ്യക്തമായിരുന്നില്ല. ഇയാൾ വധഭീഷണി മുഴക്കിയതിനെ തുടർന്ന് ഇയാളുടെ പിതാവ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കാണ് അവർ വന്നത് എന്ന് പിന്നീടാണ് മനസ്സിലായത്.
ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതി കുറ്റം ചെയ്തു എന്ന് സമ്മതിച്ചതായാണ് വിവരം പുറത്തുവരുന്നത്. ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഇയാൾ ക്രമേണ ഒരു മത മൗലികവാദിയും പിന്നീട് തീവ്രവാദിയും ആയി മാറി എന്നാണ് പോലീസിന്റെ ഭാഷ്യം. അമ്പും വില്ലുമായാണ് ബ്രാതെൻ അക്രമം തുടങ്ങിയത് എങ്കിലും ഇയാൾ മറ്റ് രണ്ട് ആയുധങ്ങൾ കൂടി കരുതിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
മരണമടഞ്ഞവരിൽ ചിലർ തെരുവുകളിലാണ് മരിച്ചത്. എന്നാൽ മറ്റുള്ളവർ അവരുടെ വീടുകളിൽ വച്ചായിരുന്നു കൊല്ലപ്പെട്ടത്. ധാരാളം ആയുധങ്ങൾ കൈവശമുള്ള പ്രതി കഴിഞ്ഞ കുറേ വർഷങ്ങളായി ജോലിക്കൊന്നും പോയിരുന്നില്ല എന്ന് അയൽവാസികൾ വെളിപ്പെടുത്തി.
തന്റെ ഫ്ളാറ്റ് വിട്ട് ഇയാൾ പുറത്തിറങ്ങാറുമില്ലെന്നും അവർ പറഞ്ഞു . കുടുംബത്തിൽ നിന്നൊക്കെ അകന്നു കഴിയുന്ന ഇയാൾക്ക് ധാരാളം മാനസിക പ്രശ്നങ്ങളുണ്ടെന്നും മയക്കുമരുന്ന് കഴിക്കാറുണ്ടെന്നും അയൽക്കാർ വെളിപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha