നിരവധി തവണ പരിവര്‍ത്തനം സംഭവിക്കാന്‍ സാധ്യതയുള്ള കോവിഡിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി; മാരകമായി രോഗവ്യാപനത്തിന് കാരണമാകുമെന്ന് വൈറോളജിസ്റ്റ്, പുതിയ വകഭേദത്തിന്റെ ശാസ്ത്രീയ നാമം ബി.1.1.529: പുതിയ വകഭേദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്ന് ലോകാരോഗ്യ സംഘടന

ദക്ഷിണാഫ്രിക്കയിൽ നിരവധി തവണ പരിവര്‍ത്തനം സംഭവിക്കാന്‍ സാധ്യതയുള്ള കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍.
മാരകമായ രീതിയില്‍ രോഗവ്യാപനത്തിന് കാരണമാകുന്ന വകഭേദമാണിതെന്നാണ് വൈറോളജിസ്റ്റ് ടുലിയോ ഡി ഒലീവിറ വ്യക്തമാക്കിയിരിക്കുന്നത്. ബി.1.1.529 എന്നാണ് പുതിയ വകഭേദത്തിന്റെ ശാസ്ത്രീയ നാമം. പുതിയ വകഭേദം 22 പേരിലാണ് ഇപ്പോൾ സ്ഥിതീകരിച്ചത്.
ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ബോട്സ്വാന, ഹോങ്കോങ് യാത്രക്കാരിലും ഈ വകഭേദം സ്ഥിരീകരിച്ചു. ആശങ്ക സൃഷ്ടിക്കുന്ന വാര്‍ത്തയാണിതെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ജോ ഫാഹ്ല പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞവര്‍ഷം ബീറ്റ വകഭേദവും കണ്ടെത്തിയതാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ദക്ഷിണാഫ്രിക്കയിലാണ്. 29.5 ലക്ഷം പേരാണ് ആകെ കോവിഡ് ബാധിതര്‍. 89,657 ആളുകള്‍ മരിക്കുകയും ചെയ്തു. പുതിയ വകഭേദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നു.
https://www.facebook.com/Malayalivartha


























