സ്പുട്നിക് വാക്സിനെടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശനാനുമതി; പുതിയ തീരുമാനവുമായി സൗദി അറേബ്യ; പ്രവാസികൾക്ക് പ്രതീക്ഷ
സ്പുട്നിക് വാക്സിനെടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശനാനുമതി. പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് സൗദി അറേബ്യ. റഷ്യയുടെ സ്പുട്നിക് വാക്സിന് എടുത്ത യാത്രക്കാര്ക്ക് ജനുവരി ഒന്നു മുതല് പ്രവേശനം നല്കാനാണ് സൗദിയുടെ തീരുമാനം. ഇതോടെ, സ്പുട്നിക് സ്വീകരിച്ച യാത്രക്കാർക്ക് പ്രവേശനം നല്കുന്ന രാജ്യങ്ങളുടെ എണ്ണം നൂറ് കവിഞ്ഞു. അമേരിക്കയടക്കം 15 രാജ്യങ്ങളില് മാത്രമാണ് സ്പുട്നിക് എടുത്തവര്ക്ക് പ്രവേശിക്കാന് തടസമുള്ളതെന്ന് റഷ്യന് ഡയരക്‌ട് ഇന്വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.
നിലവില് ഇന്ത്യടക്കം 35 രാജ്യങ്ങള് സ്പുട്നിക് കുത്തിവെക്കുന്നുണ്ട്. ഈ രാജ്യങ്ങളില് സ്പുട്നിക് സ്വീകരിച്ച സഞ്ചാരികള്ക്കും തീര്ഥാടകര്ക്കും സൗദി തീരുമാനം പ്രയോജനം ചെയ്യും. ഇവര്ക്ക് രാജ്യത്ത് പ്രവേശിക്കാനും ഹജ്ജ്, ഉംറ തീര്ത്ഥാടനം നിര്വഹിക്കാനും തടസമുണ്ടാകില്ല. സ്പുട്നിക് വാക്സിന് സ്വീകരിച്ച വിദേശ വിനോദസഞ്ചാരികള് സൗദിയില് 48 മണിക്കൂര് സമ്ബര്ക്ക വിലക്കില് കഴിയുകയും പിസിആര് ടെസ്റ്റ് നടത്തുകയും വേണം.
സ്പുട്നിക് വാക്സിന് നിലവില് സൗദിയില് കുത്തിവെക്കുന്നില്ല. എന്നാല്, അയല് രാജ്യങ്ങളായ യുഎഇ, ബഹ്റൈന്, ഒമാന് എന്നിവടങ്ങളില് സ്പുട്നിക് കുത്തിവെക്കുന്നുണ്ട്. ഫൈസര് ബയോണ്ടെക്, ഓക്സ്ഫഡ് ആസ്ട്ര സെനക്ക, ജോണ്സണ് ആന്റ് ജോണ്സണ്, മെഡേണ, സിനോഫാം, സിനോവാക് എന്നിവയാ സൗദിയില് അംഗീകാരമുള്ള വാക്സിനുകള്.അതേസമയം കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വൈറസിനെ പ്രതിരോധിക്കാൻ സ്പുട്നിക് വാക്‌സിന് സാധിക്കുമെന്ന് റഷ്യൻ അധികൃതർ അവകാശപ്പെട്ടു . റഷ്യയുടെ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രിയേവാണ് ഇത്തരത്തിൽ അവകാശപ്പെട്ടത്.
റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌പുട്‌നിക്ക് വി, സ്‌പുട്‌നിക്ക് ലൈറ്റ് വാക്‌സിനുകൾ വൈറസിന്റെ വിവിധ കൊവിഡ് വകഭേദങ്ങളെ ഇതേവരെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്ന് കിറിൽ ദിമിത്രിയേവ് പറഞ്ഞു. നേരത്തെ കണ്ടെത്തിയ ഡെൽറ്റാ വകഭേദത്തിനെതിരെ സ്‌പുട്‌നിക് 83 ശതമാനം ഫലപ്രദമാണ്. അതേസമയം, കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തെ വാക്‌സിൻ നേരിടുന്നതെങ്ങനെ എന്നത് ഇതുവരെ വ്യക്തമല്ലെങ്കിലും എല്ലാ കൊവിഡ് വകഭേദങ്ങളെയും ഫലപ്രദമായി വാക്‌സിൻ നേരിട്ടതുപോലെ ഒമിക്രോൺ വകഭേദത്തെയും വാക്‌സിൻ പ്രതിരോധിക്കുമെന്നാണ് കിറിൽ ദിമിത്രിയേവ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
എന്തായാലും നിലവിലെ സാഹചര്യത്തിൽ വരുന്ന രണ്ടോ മൂന്നോ ആഴ്‌ചകൾ കൊണ്ട് മാത്രമേ പുതിയ വകഭേദത്തെ കുറിച്ച് പൂർണമായി മനസിലാക്കാനാവൂ പിന്നാലെ മാത്രമേ അവ എത്രത്തോളം ഫലപ്രദമെന്ന് കൃത്യമായി പറയാൻ കഴിയൂ. ലോകത്തെ ഏറ്റവും സുരക്ഷിതമായ കോവിഡ്-19 വാക്സിൻ റഷ്യയുടെ സ്പുട്നിക് വി ആണെന്ന് പഠന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. വാക്സിനുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ബ്യൂണസ് അയേഴ്സ് ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. “അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിൽ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകളിൽ ഏറ്റവും സുരക്ഷിതമായ പ്രകൃതം സ്പുട്നിക് വി കാണിക്കുന്നു, വാക്സിനേഷനുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha