സ്റ്റുപിഡ്!!! മാധ്യമപ്രവർത്തകനെ പരസ്യമായി തെറിവിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ; ട്രംപ് മാധ്യമങ്ങളെ ആക്രമിക്കുമ്പോൾ ഇങ്ങനെ പറയുന്നവർ ഇപ്പോൾ മിണ്ടാത്തത് എന്തുകൊണ്ട് ?
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മാധ്യമപ്രവർത്തകനെ പരസ്യമായി ചീത്തവിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിനിടെയാണ് ബൈഡൻ മാധ്യമപ്രവർത്തകനെ ചീത്തവിളിച്ചത്. വൈറ്റ് ഹൗസിലെ മുറിയില്‍ കോമ്പറ്റീഷന്‍ കൗണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു സംഭവം. വിലക്കയറ്റത്തെക്കുറിച്ചുള്ള ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറുടെ ചോദ്യമാണ് ബൈഡനെ ചൊടിപ്പിക്കാൻ കാരണമായത്.
തന്ത്രപരമായി മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും മൈക്ക് ഓഫാണെന്ന ധാരണയില്‍ പതിഞ്ഞ സ്വരത്തില്‍ 'വാട്ട് എ സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച്' എന്ന് ചീത്ത വിളിക്കുകയായിരുന്നു. ആ ബഹളത്തിനിടെ പറഞ്ഞെതെന്തെന്ന് കൃത്യമായി റിപ്പോര്‍ട്ടര്‍ക്ക് മനസിലായി. പിന്നീടാണ് വിഡിയോയില്‍ പതിഞ്ഞ അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടത്. പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന രീതിയിലുള്ള ചോദ്യമാണ് ബൈഡനെ ചൊടിപ്പിച്ചത്.
ഇതൊരു വലിയ ആസ്തിയാണ്. കൂടുതൽ പണപ്പെരുപ്പം, എന്ന് പറഞ്ഞാണ് ബൈഡൻ മറുപടി ആരംഭിച്ചത്. എന്നാൽ പിന്നീട് മാധ്യമപ്രവർത്തകനെ ചീത്ത വിളിക്കുകയായിരുന്നു. ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസിയെയാണ് ബൈഡന്‍ ചീത്ത പറഞ്ഞത്. യോഗം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെല്ലാം മുറിവിടുന്ന സമയത്തായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.
അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ലൗറെന്‍ ബൊബേര്‍ട് ആണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ ആക്രമിക്കുന്നത് ഫസ്റ്റ് അമന്റ്‌മെന്റിനെ ആക്രമിക്കുന്നതിന് തുല്യമാണ് എന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്. അതേസമയം ജോ ബൈഡന്‍ പീറ്റര്‍ ഡൂസിയോട് പറയുന്നത് 'വാട്ട് എ സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച്'എന്നാണ്. വീഡിയോ പങ്കുവെച്ച് ലൗറെന്‍ ബൊബേര്‍ട് കുറിച്ചു.
https://www.facebook.com/Malayalivartha