സ്വവര്‍ഗാനുരാഗികളായ യുവാക്കളെ ഇറാൻ ടൂക്കിലേറ്റിയതായി റിപ്പോർട്ട്; വധശിക്ഷ നടപ്പാക്കുന്നത് "അപകടകരമായ തോതില്‍" ഉയരുകയാണന്ന് യു.എന്‍ സ്വതന്ത്ര അന്വേഷകൻ

ഇറാനിൽ സ്വവര്‍ഗാനുരാഗം ആരോപിച്ച് ആറ് വര്‍ഷത്തോളം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് യുവാക്കളെ തൂക്കിലേറ്റിയതായി റിപ്പോർട്ട്. ഇവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളാണ് ഇക്കാര്യം പുറത്തറിയിച്ചത്.
മെഹര്‍ദാദ് കരിമ്പോര്‍, ഫരീദ് മുഹമ്മദി എന്നീ രണ്ട് പേരെയാണ് ഇറാന്‍ തൂക്കിലേറ്റിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവരെ അംഗീകരിക്കാന്‍ ഇറാന്‍ ഇതുവരെയും തയ്യാറായിട്ടില്ല. സ്വവര്‍ഗരതി ഇറാനില്‍ നിയമവിരുദ്ധ പ്രവര്‍ത്തനമായാണ് ഇപ്പോഴും കണക്കാക്കിയിരിക്കുന്നത്.
തെഹ്‌റാനില്‍ നിന്ന് 500 കിലോമീറ്റര്‍അകലെയുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ മറാഗെയിലെ ഒരു ജയിലില്‍ വെച്ചാണ് യുവാക്കളെ തൂക്കിലേറ്റിയത്. കഴിഞ്ഞ ജൂലൈയിലും മറാഗെയില്‍ ഇതേ കുറ്റമാരോപിച്ച് രണ്ട് പേരെ ഇറാന്‍ തൂക്കിലേറ്റിയതായി റൈറ്റ്സ് ഗ്രൂപ്പ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 299 പേരെയാണ് ഇറാന്‍ തൂക്കിലേറ്റിയത്.
ഇറാന്‍ വധശിക്ഷ നടപ്പാക്കുന്നത് "അപകടകരമായ തോതില്‍" ഉയരുകയാണന്ന് യു.എന്‍ സ്വതന്ത്ര അന്വേഷകനായ ജാവൈദ് റഹ്മാന്‍ മനുഷ്യാവകാശ സമിതിയില്‍ അഭിപ്രായപ്പെടുന്നത്. ഇറാനിയന്‍ നിയമപ്രകാരം, സ്വവര്‍ഗരതി, ബലാത്സംഗം, വ്യഭിചാരം, കവര്‍ച്ച, കൊലപാതകം എന്നിവ വധശിക്ഷയിലേക്ക് നയിക്കുന്ന കുറ്റങ്ങളാണ്.
https://www.facebook.com/Malayalivartha






















