ഇന്ത്യക്ക് എല്ലാവിധ പിന്തുണയുമായി അമേരിക്ക... ചൈനയെ വലിച്ചുകീറി അമേരിക്ക.... ഇന്ത്യയെ തൊട്ടാൽ വിവരമറിയും... ഇന്ത്യ ഉറ്റ ചങ്കെന്ന് ബൈഡൻ... ഷീയെ എടുത്ത് നിലത്തടിച്ചു....

2020ൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരെ ആക്രമിച്ച സൈനിക കമാൻഡിന്റെ ഭാഗമായിരുന്ന പിഎൽഎ സൈനികനെ ബീജിംഗ് വിന്റർ ഒളിമ്പിക്‌സിന്റെ ദീപശിഖയേന്തുന്നയാളായി തിരഞ്ഞെടുത്തതിന് നിരവധി നിയമനിർമ്മാതാക്കൾ ചൈനയെ ആക്ഷേപിച്ചതിനാൽ ചൈനയുടെ ആക്രമണത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്ന് അമേരിക്ക ഉറപ്പിച്ചു .
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) റെജിമെന്റൽ കമാൻഡർ ക്വി ഫാബാവോയെ രംഗത്തിറക്കാനുള്ള ചൈനയുടെ തീരുമാനത്തിന് നേരത്തെ രണ്ട് അമേരിക്കൻ സെനറ്റർമാർ ചൈനയെ വിമർശിച്ചിരുന്നു. അതിന് പിന്നാലെയാണ് ചൈനയെ വലിച്ചു കീറി അമേരിക്കയും രംഗത്ത് എത്തിയത്.
ലഡാക്കിലും ഇന്ത്യൻ സമുദ്രാതിർത്തിയിലും നിരന്തരം ഭീഷണിയാകുന്ന ചൈനീസ് സാന്നിദ്ധ്യത്തെ ഓർമ്മിപ്പിച്ചും ഇന്ത്യക്ക് പിന്തുണയുമായും വൈറ്റ്ഹൗസ്. തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിയാണ് ഇന്ത്യയെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് പുറത്തിറക്കിയ ഇന്തോ-പസഫിക്ക് സ്‌ട്രാറ്റജിക്ക് റിപ്പോർട്ടിലാണ് അമേരിക്ക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയുടെ അതിർത്തി പ്രദേശവും ഗ്രാമങ്ങളും ചൈനയിൽനിന്ന് വെല്ലുവിളി നേരിടുന്നതായി യുഎസിന്റെ സുരക്ഷാ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് പെരുമാറ്റം കൊണ്ടും രാഷ്‌ട്രീയപരമായ ഇടപെടലുകൾ കൊണ്ടും ഇന്ത്യ നിരന്തരം ചൈനയിൽ നിന്നും വെല്ലുവിളി നേരിടുകയാണ്. ജോ ബൈഡൻ പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷമുളള ആദ്യ ഇന്തോ-പസഫിക്ക് മേഖലാ സ്‌ട്രാറ്റജിക്ക് റിപ്പോർട്ടിലാണ് ഇന്ത്യയ്‌ക്ക് അമേരിക്ക മുന്നറിയിപ്പും പിന്തുണയും നൽകുന്നത്.
ഇന്തോ-പസഫിക് സമുദ്രമേഖലയിൽ അമേരിക്കയുടെ സ്ഥാനം ഉറപ്പിക്കാൻ ക്വാഡ് സഖ്യത്തിൽ ഏറ്റവും പ്രബലമായ ഇന്ത്യയെ പിന്തുണയ്‌ക്കാനും അതുവഴി ഇന്ത്യയുടെ ഉയർച്ചയ്‌ക്കും ഒപ്പം നിൽക്കാനാണ് പ്രസിഡന്റ് ജോ ബൈഡന് താൽപര്യം. സാമ്പത്തികവും സാങ്കേതികവുമായ സഹകരണം ആഴത്തിൽ ഉറപ്പിക്കുന്നതിനൊപ്പം പുതിയ മേഖലകളായ ആരോഗ്യം, ബഹിരാകാശം, സൈബർ സ്‌പേസ് എന്നിവിടങ്ങളിലും സഹകരണമുണ്ടാകും.
'ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുടെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ചു നിൽക്കും. പല വെല്ലുവിളികളും നേരിടുന്ന രാജ്യമാണ് ഇന്ത്യ. അതിർത്തി പ്രദേശങ്ങളിലെ ചൈനയുടെ പെരുമാറ്റം ഇന്ത്യയെ വളരെയധികം ബാധിക്കും. ഈ കാര്യത്തിൽ കരുതൽ അത്യാവശ്യമാണ്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യവുമായി സൗഹൃദം പങ്കിടാൻ ഞങ്ങൾക്ക് അഭിമാനമാണുള്ളത്. ഇന്ത്യയും ചൈനയുമായുള്ള പ്രശ്നങ്ങൾ അധികം താമസിയാതെ അവസാനിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'-റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ദക്ഷിണേഷ്യയിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും തങ്ങളുടെ സമാന ചിന്താഗതിയുളള രാജ്യങ്ങളിൽ നേതാവാകുക ഇന്ത്യയാകും എന്നത് തങ്ങൾ തിരിച്ചറിയുന്നതായി അമേരിക്ക വ്യക്തമാക്കുന്നു. മുൻ പ്രസിഡന്റ് ട്രംപിന്റേിതുൾപ്പടെ അമേരിക്കൻ ഭരണകൂടങ്ങൾ പ്രദേശത്ത് മികച്ച പ്രവർത്തനമാണ് നടത്തി വന്നതെന്ന് വൈറ്റ്‌ഹൗസ് പറയുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ശക്തിയാകാൻ ചൈന നടത്തുന്ന സാമ്പത്തിക, നയപര, സൈനിക, സാങ്കേതികവിദ്യാ പരമായ നീക്കങ്ങൾക്കെതിരെയാണ് ക്വാഡ് സഖ്യത്തിലൂടെ ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും പ്രവർത്തിക്കുന്നത്. ചൈന ഉയർത്തുന്ന ഭീഷണി ലോകമാകെയുണ്ടെങ്കിലും ഇന്തോ-പസഫിക് മേഖലയിൽ ഇത് വലിയ പ്രശ്‌നമാണ് സൃഷ്‌ടിക്കുന്നത്.
ഓസ്‌ട്രേലിയയിൽ സാമ്പത്തികമായ പ്രശ്‌നങ്ങൾ തീർക്കുന്ന ചൈന ഇന്ത്യയിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിരന്തരം പ്രകോപനം സൃഷ്‌ടിക്കുന്നു. തായ്‌വാനിലെ പ്രശ്‌നങ്ങളും ദക്ഷിണ, കിഴക്കൻ ചൈനാ കടലിലെ അയൽക്കാരുമായി പ്രശ്‌നങ്ങളും ചൈന സൃഷ്‌ടിക്കുന്നുണ്ട്.
അതേസമയം, ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ, മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ-യുഎസ് ബന്ധം ഈ നൂറ്റാണ്ടിലെ വളരെ നിർണായകമായ സംഭവവികാസമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
"ക്വാഡ്, ഞങ്ങൾ വളരെയധികം പുരോഗമിച്ചു, അതിൽ ഭൂരിഭാഗവും നമ്മളെല്ലാവരും ധാരാളം സമയവും ഊർജവും ശ്രദ്ധയും അതിനായി നീക്കിവച്ചിരിക്കുന്നതിനാലാണ്. ഞങ്ങളുടെ ടീമുകൾ പ്രവർത്തിച്ചിട്ടുള്ള കൃത്യമായ പ്രവർത്തനക്ഷമമായ നിർദ്ദേശങ്ങളാക്കി ഞങ്ങൾ അതിനെ മാറ്റിയിരിക്കുന്നു... ഞങ്ങൾക്ക് ശക്തമായ ഉഭയകക്ഷി ബന്ധമുള്ളതിനാലാണ് അതിന്റെ വലിയൊരു ഭാഗം," ജയശങ്കർ പറഞ്ഞു.
https://www.facebook.com/Malayalivartha






















