ഓമന പുത്രന് മദ്യം കടത്ത്...! ഇമ്രാന്റെയല്ലേ..സന്തതി...., മകനെ പോലീസ് തൂക്കിയെടുത്തു...! എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്ത പിന്നാലെ പോലീസ് മേധാവിക്ക് ഉന്നതന്റെ ഫോണിൽ തുരുതുരാ കോളുകള്‍, ഇമ്രാന്‍ ഖാനെ നാറ്റിച്ച് മൂസ മനേക...!

ഇമ്രാൻ ഖാന്റെ സമയം വളരെ മോശമാണ്. രാജ്യത്തെ സമ്പത്തിക പ്രതിസന്ധിയിലാക്കിയതിന് കണക്കിന് കിട്ടുന്നത് പോരാഞ്ഞ് പാലൂട്ടി വളർത്തുന്ന ഭീകരസംഘടനപോലും ഇമ്രാന് നേരെ ആറംപറ്റുന്ന വാക്കുകൾ പ്രയോഗിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ വിടവാങ്ങുന്നത് മാത്രമാണ് രാജ്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരമെന്ന് ജമാത്ത് ഇ ഇസ്ലാമി തലവന്‍ സിറാജുല്‍ ഹഖ് തുറന്നടിച്ചിരുന്നു.
ഇമ്രാന്‍ ഖാന്‍റെ മുൻ ഭാര്യ രേഹം ഖാനും ഇമ്രാൻ ഖാന്‍റെ ഭരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.ഇമ്രാൻ ഖാന്‍റെ ഭരണത്തിന് കീഴിൽ പാകിസ്താൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന് രേഹം ഖാൻ കുറ്റപ്പെടുത്തിയത്. ഇപ്പോൾ മുൻ ഭാര്യയിലുള്ള മകനും ഇമ്രാന് നാണക്കേട് ഉണ്ടാക്കിവച്ചിരിക്കുകയാണ്.
അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ ഇമ്രാന്‍ ഖാന്റെ മകന്‍ പിടിയിലായി. മദ്യം കാറില്‍ കടത്തുന്നതിനിടെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മൂസ മനേക അറസ്റ്റിലായത്. ഇമ്രാന്‍ ഖാന്റെ ആദ്യ ഭാര്യ ബുഷ്റ ബിബുവിന്റെ മകനാണ് മൂസ മനേക. ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് പോലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് പഞ്ചാബ് പോലീസ് മേധാവിക്ക് ഉന്നതരുടെ കോളുകള്‍ എത്തിയത്.
തുടര്‍ന്ന് പ്രതികളെ വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഇയാള്‍ പ്രധാനമന്ത്രിയുടെ മകനാണെന്ന് പറഞ്ഞ് പോലീസിനോട് തട്ടിക്കയറാന്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനില്‍ മദ്യം കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും കുടിക്കുന്നതും ശിക്ഷാര്‍ഹമാണ്. അതിനാൽ ഇപ്പോൾ സ്വന്തം മകനെക്കൊണ്ടും ആകെ നാണംകെട്ട അവസ്ഥയിലാണ് ഇമ്രാൻ.
അതേസമയം പാകിസ്താനിലെ വ്യാപാര മേഖല ദിനംപ്രതി താഴ്ന്ന് കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും രക്ഷപെടാനാണ് ശ്രമിക്കുന്നത്.
ഈ അവസരത്തിൽ ഇന്ത്യയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. റഷ്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് റഷ്യ ടുഡേയ്‌ക്ക് നല്കിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചാനൽ സംവാദം നടത്താൻ ആഗ്രഹിക്കുന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വളരെ വഷളായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചാനൽ ചർച്ചയിലൂടെ പരിഹരിക്കാനായാൽ വലിയ മുന്നേറ്റമാകും ഉണ്ടാവുമെന്നുമാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഇന്ത്യയുമായി പ്രശ്‌നങ്ങളുള്ളതിനാൽ ആ രാജ്യവുമായുള്ള വ്യാപാരവും കുറവാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോൾ പിരിമുറുക്കം നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദത്തിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇറാനുമായും അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാര ബന്ധം പരിമിതമാണ്. കച്ചവടങ്ങൾ രാജ്യത്ത് പൊതുവെ കുറവാണ്. ഇത് സാമ്പത്തിക പ്രതിസന്ധി കൂട്ടുന്നു. അതിനാൽ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ ഇമ്രാൻ ഖാന്റെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്താനുമായി ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ല.
ഭീകരവാദവും വിദ്വേഷവും അക്രമവും ഇല്ലാത്ത അന്തരീക്ഷം എന്നുണ്ടാകുന്നോ അന്ന് ഒരു സാധാരണ അയൽക്കാരനെപ്പോലെ ഇസ്ലാമാബാദുമായി ബന്ധം സ്ഥാപിക്കുമെന്ന് ഇന്ത്യ പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം രാജ്യത്തിന് പ്രയോജനം നൽകുമെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ രാഷ്‌ട്രീയ ഉപദേഷ്ടാവ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















