ടാങ്കുകളുടെ വന്‍ സന്നാഹവുമായി ഉക്രൈനുള്ളില്‍ റഷ്യന്‍ സൈന്യം; റഷ്യയ്ക്ക് മരണക്കുരുക്കിട്ടു ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ട്; യുദ്ധക്കൊതിയുമായി പുടിന്‍

ടാങ്കുകളുടെ വന്‍ സന്നാഹവുമായി ഉക്രൈനുള്ളില്‍ കയറി തമ്പടിച്ചിരിക്കുകയാണ് റഷ്യന്‍ സൈന്യം. ഉക്രൈനില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്ന രണ്ട് പ്രവിശ്യകളിലാണ് നിലവില്‍ റഷ്യന്‍ സൈന്യത്തിന്റെ താവളം. ഇവിടെ നിന്ന് റഷ്യന്‍ ഷെല്ലുകള്‍ ഉക്രൈന്‍ അതിര്‍ത്തി മേഘലയില്‍ പതിച്ചതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
റഷ്യന്‍ അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യകളിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളില്‍ സമാധാനം ഉറപ്പിക്കാനാണ് എന്ന് പുടിന്‍ പറയുന്നുണ്ടെങ്കിലും. അമേരിക്ക റഷ്യയുടെ വാദങ്ങള്‍ പൊളിച്ചടുക്കുകയാണ്. ഈ മേഘലയില്‍ നിന്നുകൊണ്ടുതന്നെ റഷ്യന്‍ പിന്തുണയുള്ള വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുകയാണ് റഷ്യന്‍ സൈന്യം. ഇങ്ങനെ ആക്രമണങ്ങളുടെ മൂര്‍ച്ച കൂടുമ്പോള്‍ സ്വാഭാവികമായും ഉക്രൈന്‍ തിരിച്ചടിക്കും. അങ്ങനെ സംഭവിച്ചാല്‍ റഷ്യന്‍ യുദ്ധ സംവിധാനങ്ങള്‍ക്കും സൈനീകര്‍ക്കുനേരെയും ആക്രമണം ഉണ്ടായേക്കാം. അത് ഒരു അവസരമായെടത്തുകൊണ്ടുള്ള ഒരു യുദ്ധമാണ് പുടിന്റെ മനസ്സില്‍. ഇതിനിടെ തന്നെ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു സൈനികര്‍ കൂടി കൊല്ലപ്പെടുകയും 12 ഉക്രൈനിയന്‍ പൗരന്മാര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
മേഘലയില്‍ ഇപ്പോള്‍ നടക്കുന്ന അസ്വഭാവിക സംഭവങ്ങളില്‍. യുഎസും യൂറോപ്യന്‍ യൂണിയനും കടുത്ത എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. റഷ്യയുടെ ഈ നടപടി തീക്കളിയാണെന്നാണ് ലോകരാഷ്ട്രങ്ങള്‍ താക്കീത് നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തുടക്കമിട്ടു. യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള കൂറ്റന്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയായ നോര്‍ഡ് സ്ട്രീം ടൂ നിര്‍ത്തിവെക്കാന്‍ ജര്‍മ്മനി തീരുമാനിച്ചത് പുടിനുള്ള ഏറ്റവും വലിയ അടിയായി.
ഉക്രൈന്‍ - റഷ്യ യുദ്ധം ആകോള വിപണിയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നു. എണ്ണയുടെ വില ബാരലിന് 100 ഡോളറിലേക്കാണ് ഇപ്പോള്‍ കുതിക്കുന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കു കൂടിയാണിത്.
യുക്രൈനിലെ കിഴക്കന്‍ മേഖലയിലേക്ക് റഷ്യ സൈന്യത്തെ അയച്ചതിന് ശേഷമാണ് അന്താരാഷ്ട്ര വിപണയില്‍ എണ്ണയുടെ വില ഇത്രയും ഉയര്‍ന്നത്. റഷ്യയില്‍ ചെറിയ തോതില്‍ മാത്രമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത്.
അതേസമയം താനായിരുന്നു അധികാരത്തിലെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിലൂടെ ബുദ്ധിപരമായ നീക്കമാണ് പുതിന്‍ നടത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയരുന്നതിന് ഇത് കാരണമാകും. കൂടുതല്‍ കൂടുതല്‍ സമ്പന്നനാകുക എന്ന പുതിന്റെ ആഗ്രഹം തന്നെയാണ് ഇതിലൂടെ നിറവേറപ്പെടുകയെന്നും ട്രംപ് റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
എന്നാല്‍ റഷ്യയുടെ ഈ കുതന്ത്രത്തോട് ജോ ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബലമായാണ് പ്രതികരിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. പുടിനെ തനിക്ക് നന്നായി അറിയാം. താനായിരുന്നു അമേരിക്കയില്‍ അധികാരത്തിലെങ്കില്‍ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാന്‍ പുടിന്‍ മുതിരുകയില്ലായിരുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















