മിസൈല്‍ പതിച്ചത് നമ്മുടെ നെഞ്ചത്ത്; റഷ്യ--യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യ തളരും; സംഭവിക്കാന്‍ പോകുന്ന തിരിച്ചടി ഗോതമ്പിനുണ്ടാകുന്ന വില വര്‍ദ്ധനവാണ്;

അമേരിക്കയില്‍ മഴ പെയ്താല്‍ ഇന്ത്യയില്‍ കുടപിടിക്കേണ്ടിവരുമെന്ന് അത്ര പഴയതല്ലാത്തൊരു മൊഴിയുണ്ട്. ആഗോളവല്‍ക്കരണത്തിനു ശേഷമുള്ള മൊഴിയാണിത്. എന്നാല്‍ യുക്രെയ്‌നില്‍ മഴ പെയ്താല്‍ ഇന്ത്യ കുടപിടിക്കേണ്ടി വരുമെന്നാണു പുതുമൊഴി.
റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യ തളരും. തിരിച്ചടി ഗോതമ്പിനുണ്ടാകുന്ന വില വര്‍ദ്ധനവാണ്. ലോകത്തില്‍ ഗോതമ്പ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. യുക്രെയിനും തൊട്ടു പിന്നിലുണ്ട്. ഈ രണ്ട് രാജ്യങ്ങളും പ്രതിസന്ധിയിലാകുമ്പോള്‍ ലോകരാജ്യങ്ങളിലെ ഭക്ഷ്യമേഖലയെ അത് കാര്യമായി ബാധിക്കും. ദരിദ്ര രാജ്യങ്ങള്‍ കൂടുതല്‍ പട്ടിണിയിലേക്ക് വീഴാം.ലോകത്ത് പലാഡിയം ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്താണ് റഷ്യ. കൂടാതെ അലൂമിനിയം, ചെമ്പ്, കോബാള്‍ട്ട് എന്നിവയുടെ പ്രധാന ഉത്പാദകരും റഷ്യയാണ്. അതുകൊണ്ട് ലോഹവില ഉയരാനും ഇപ്പോഴത്തെ സൗഹചര്യത്തില്‍ സാദ്ധ്യതയുണ്ട്. ഇത് വ്യാവസായികമേഖലയ്ക്കും വാഹനമേഖലയ്ക്കും വന്‍ തിരിച്ചടി സൃഷ്ടിക്കും. പെട്രോളിനും ഡീസലിനും മാത്രമല്ല ഇവയ്ക്കെല്ലാം വില വര്‍ദ്ധിക്കും. കേരളത്തിന്റെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. റഷ്യ -യുക്രെയിന്‍ സംഘര്‍ഷം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നു. ഇപ്പോള്‍ ്അത് കണ്ടു തുടങ്ങി. റഷ്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തു, വിജയം തങ്ങള്‍ക്കു തന്നെയെന്ന് യുക്രെയിന്‍ പറയുമ്പോള്‍ ഇവിടെ പാവപ്പെട്ട് മലയാളികളുടെ നെഞ്ച് കലങ്ങുകയാണ്. ഇന്ധനവിലയിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും. പ്രത്യേകിച്ചും ചരക്ക് ഗതാഗതത്തിന്റെ ചെലവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവശ്യവസ്തുക്കളുടെ വിലയും ആനുപാതികമായിഉയരും. ഇത് പണപ്പെരുപ്പത്തിന് കാരണമാകും. പണപ്പെരുപ്പം ഉണ്ടായാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കും.ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവ് പെട്രോള്‍, ഡീസല്‍ വിലകളെ മാത്രമല്ല, എല്‍പിജിയിലും മണ്ണെണ്ണയിലും വരെ വന്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇത് സാധാരണക്കാരുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാകും.
രാജ്യത്തെ പല താപനിലയങ്ങളിലും ദ്രവീകൃത പ്രകൃതിവാതകം ആവശ്യമാണ്. ഇത് വൈദ്യുതി വില വര്‍ദ്ധനവിനും കാരണമാകും. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് പ്രധാന വെല്ലുവിളി. അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍ ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ദ്ധനവിന് കാരണമാകും. രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് പുതിയ പ്രതിസന്ധിയുണ്ടാക്കുന്ന വര്‍ദ്ധനവ് വലിയൊരു തിരിച്ചടിയാകും. യുക്രെയ്‌നിലെ യുദ്ധഭയത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ചോരപ്പുഴയൊഴുകുന്നത് എന്തുകൊണ്ടാകും?
സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ലോകരാജ്യങ്ങളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരസ്പരം ബന്ധപ്പെടുന്നുണ്ട്. ലോകത്തിന്റെ ഏതൊരു കോണിലെയും പ്രശ്‌നങ്ങള്‍ എല്ലാ ഓഹരി വിപണികളെയും ബാധിക്കുന്നത് അതുകൊണ്ടാണ്. 'പാനിക് സെല്ലിങ്' എന്നറിയപ്പെടുന്ന പേടിച്ചോടലാണ് നിക്ഷേപകര്‍ യുദ്ധസമാന സാഹചര്യങ്ങളോ മറ്റു തരത്തിലുള്ള വലിയ രാഷ്ട്രീയ സമ്മര്‍ദങ്ങളോ ഉണ്ടാകുമ്പോള്‍ വിപണികളില്‍ നടത്തുന്നത് വലിയ ദുരന്തമുണ്ടാകുമോ എന്ന ആശങ്കകളെത്തുടര്‍ന്ന് നിക്ഷേപം കൂട്ടമായി പിന്‍വലിക്കലാണിത്.
2021ല്‍ ഇന്ത്യ ഏതാണ്ട് ഒരു ശതമാനം എണ്ണയും 0.2 ശതമാനം പ്രകൃതിവാതകവും റഷ്യയില്‍നിന്നാണ് ഇറക്കുമതി ചെയ്തത്. 25 ലക്ഷം ടണ്‍ എല്‍എന്‍ജി പ്രതിവര്‍ഷം ഇറക്കുമതി ചെയ്യാനുള്ള കരാര്‍ ഗെയ്ലിന് റഷ്യയുമായുണ്ട്. 202021 സാമ്പത്തിക വര്‍ഷത്തില്‍ റഷ്യയില്‍ നിന്നുള്ള രാജ്യത്തിന്റെ ആകെ ഇറക്കുമതി 1.4 ശതമാനമാണ്. ഇന്ത്യറഷ്യ സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മോദിപുടിന്‍ കൂടിക്കാഴ്ചയിലും ഇതു ചര്‍ച്ചയായിരുന്നു. 2025ല്‍ 2.25 ലക്ഷം കോടിയുടെ വ്യാപാരം ലക്ഷ്യം വയ്ക്കുകയും ചെയ്തിരുന്നു. യുദ്ധമുണ്ടായ സാഹചര്യത്തില്‍ ഇനി ലോകരാജ്യങ്ങള്‍ ചേരി തിരിഞ്ഞാല്‍ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കും. യുദ്ധം അവസാനിക്കുകയും എണ്ണവില സാവധാനം കുറയുകയും ചെയ്താലും ഇന്ത്യന്‍ വിപണികളില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നതാണു വസ്തുത. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മാര്‍ച്ചില്‍ പലിശ നിരക്കു വര്‍ധിപ്പിച്ചേക്കും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്കും വരും മാസങ്ങളില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതകളുണ്ട്. വരാന്‍ പോകുന്ന എല്‍ഐസി ഐപിഒയും വിപണിയില്‍ സ്വാധീനം ചെലുത്തും. ഏതാനും മാസങ്ങള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കണമെന്നു ചുരുക്കം.
https://www.facebook.com/Malayalivartha






















