കടുത്ത ആശങ്കയിൽ ഗൾഫ് രാഷ്ട്രങ്ങൾ; അതായത് യുക്രൈൻ യുദ്ധം ആഗോള സാമ്പത്തിക മേഖലക്ക് വൻ ആഘാതം നൽകും, എന്ന വില ഉയർന്നതോടെ ഉറ്റുനോക്കി ഗൾഫ് രാഷ്ട്രങ്ങളും, യൂറോപ്പിലെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്താൻ സാധ്യത

തുടർച്ചയായ നാലാം ദിവസയം യുദ്ധം തുടരുകയാണ്. ലോകമനഃസാക്ഷിയെ നടുക്കി കൺമുന്നിൽ വീണ്ടും ഒരു യുദ്ധം നടക്കുമ്പോൾ ഏറെ ഭയാനകമായ കാഴ്ചകളിലൂടെയാണ് മനുഷ്യർ കടന്നുപോകുന്നത്. എന്നാൽ യുക്രൈനും റഷ്യയും തമ്മിലുളള യുദ്ധം നീണ്ടുനിൽക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കുന്നത്. ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരിങ്ങിയിരിക്കണം. നിലവിൽ പ്രതിസന്ധി ഘട്ടം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുദ്ധം നിലനിൽക്കും. നിലവിൽ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധികൾ എല്ലാം നിലനിൽക്കും. ഇതിനൊപ്പം ഉണ്ടാകുന്ന പ്രതിസന്ധികൾ മറ്റ് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എല്ലാപേരും തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഇത്തരത്തിൽ മുന്നറിയിപ്പുകളാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്. എന്നാൽ ഇത് എല്ലാ രാജ്യങ്ങളെയും രൂക്ഷമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അതായത് യുക്രൈൻ യുദ്ധം ആഗോള സാമ്പത്തിക മേഖലക്ക് വൻ ആഘാതമായിട്ടുണ്ട്. നേരത്തെ തന്നെ എണ്ണവിലയിൽ ഇന്നു മാത്രം ബാരലിന് മൂന്ന് ഡോളർ ഉയർന്നു. സ്വർണവിലയിലും കുതിപ്പ് തുടരുകയാണ്. യുദ്ധവും ഉപരോധ നടപടികളും കാരണം യൂറോപ്യൻ രാജ്യങ്ങളിൽ വൻ ഊർജ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
കൂടാതെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 106 ഡോളർ വരെ ഉയർന്നു. റഷ്യയുടെ യൂറോപ്പിലേക്കുള്ള എണ്ണ, പ്രകൃതിവാതക കയറ്റുമതി നിലച്ചിരിക്കെ ബദൽ വഴികൾ കണ്ടെത്താനുള്ള നീക്കം ഇതുവരെ വിജയിച്ചിട്ടില്ല. ബദൽ വിതരണ പ്രക്രിയ എളുപ്പമല്ലെന്ന സന്ദേശമാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നൽകുന്നത്. യുക്രൈൻ യുദ്ധം തുടർന്നാൽ വില 120 ഡോളറിലേക്ക് ഉയർന്നേക്കും.
അങ്ങനെ ഓഹരി വിപണികളുടെ തകർച്ചയും തുടരുകയാണ്. യുദ്ധം നീണ്ടാൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലവർധന ഉറപ്പാണ്. ഈ സാഹചര്യം നേരിടാൻ ശക്തമായ ഇടപെടൽ വേണ്ടി വരുമെന്നാണ് ലോക രാജ്യങ്ങൾ വ്യക്തമാക്കുന്നത്. റഷ്യയും അമേരിക്കയുമായി അടുത്ത ബന്ധം നിലനിൽക്കെ, യുദ്ധത്തിൽ ഏതെങ്കിലും പക്ഷം ചേരാൻ ഗൾഫ് രാജ്യങ്ങൾ വിസമ്മതിക്കുകയാണ്. അതേസമയം നാറ്റോയുടെ പ്രകോപന നടപടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസി പറഞ്ഞു. റഷ്യൻ പ്രസിഡൻറ് പുടിനുമായി നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്‍റിന്‍റെ പ്രതികരണം.
അതിനിടെ യുക്രൈനിൽ അവശേഷിച്ച തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കൽ നടപടി ഗൾഫ് രാജ്യങ്ങളും നിർത്തി വെച്ചിരിക്കുകയാണ്. വ്യോമ മേഖല കനത്ത സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ അപകടകരമാണെന്ന വിലയിരുത്തലിൽ ആണ് ഗൾഫ് രാജ്യങ്ങൾ. അയൽ രാജ്യങ്ങളിലൂടെയുള്ള ഒഴിപ്പിക്കൽ നടപടിയും എളുപ്പമാകില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയിൽ വിലയും സ്വർണവിലയും വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക.
എണ്ണ വില വർധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയിൽ വർധിക്കും. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വർധിക്കാനും കാരണമാകും.
https://www.facebook.com/Malayalivartha





















