Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

'ഞാൻ നിങ്ങളെവിട്ട് മറ്റൊരിടത്തേക്കും ഒളിച്ചോടുകയില്ല....' യുക്രൈനെ പൊതിഞ്ഞുപിടിച്ച് ആ ജൂത നേതാവ്; റഷ്യ എന്ന വമ്പൻ ശക്തിക്ക് മുന്നിൽ പതറാതെ നാലാം ദിവസവും പോരാട്ടം തുടരുമ്പോൾ ലോകം ഉറ്റുനോക്കുക സെലിൻസ്കിയെ! തന്റെ ജനങ്ങൾക്കായി നെഞ്ചുവിരിച്ചു നിൽക്കുന്ന ധീരയോദ്ധാവിനെ ലോകം വാഴ്ത്തും.... യുദ്ധം തോറ്റാലും ഇല്ലെങ്കിലും!

27 FEBRUARY 2022 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'ഞാൻ നിങ്ങളെവിട്ട് മറ്റൊരിടത്തേക്കും ഒളിച്ചോടുകയില്ല. ബങ്കറിൽ ഒളിക്കുകയില്ല! ശത്രുവിന്റെ ലക്ഷ്യം ഞാനും എന്റെ കുടുംബവുമാണ്. അവർ ഞങ്ങളെ വേട്ടയാടും. പക്ഷെ പ്രതിരോധത്തിന്റെ ഏറ്റവും മുൻനിരയിൽ ഞാൻ ഉണ്ടാകും...' യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് സെലിൻസ്കി പറഞ്ഞ വാക്കുകളാണ് ഇത്. സംരക്ഷിക്കാം എന്ന് പറഞ്ഞ് എത്തിയ അമേരിക്കയോട് അദ്ദേഹം പറഞ്ഞത് ഏവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. എനിക്ക് വേണ്ടത് ആയുധങ്ങളാണ് ഒളിച്ചോട്ടമല്ല! എന്ന് തന്നെ. അതെ ആ നേതാവ് ലോകശ്രദ്ധ നേടുകയാണ്.

ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യ- യുക്രൈൻ യുദ്ധം തുടരുകയാണ്. വെറും 72 മണിക്കൂർ കൊണ്ട് യുക്രൈനെ പിടിച്ചെടുക്കാം എന്നാണ് പുടിൻ കരുതിയിരുന്നത്. എന്നാൽ യുക്രൈൻ അസാധാരണ നീക്കമാണ് കാഴ്ചവച്ചത്. ഇതുമൂലം യുദ്ധ തന്ത്രം പോലും മാറ്റി എഴുതേണ്ടി വന്നു റഷ്യയ്ക്ക്. ഒരു വശത്ത് കാർകീവിൽ പോരാട്ടം തുടരുമ്പോഴും തങ്ങളുടെ സമീപ പ്രദേശങ്ങളും നഗരങ്ങളും ങ്ങളും കീഴ്പെടുത്തുകയാണ് റഷ്യയുടെ ലക്ഷ്യം. അങ്ങനെ കാർകീവിൽ റഷ്യൻ സേന കുതിച്ചുകയറി. കീവിൽ അതിശക്തമായ പോരാട്ടമാണ് റഷ്യൻ സേനയും യുക്രൈൻ സേനയും നടത്തുന്നത്. കീവ് പിടിച്ചെടുക്കുക അത്ര എളുപ്പമല്ല എന്ന് പുടിന് മനസിലായി കഴിഞ്ഞു. ബെലറൂസ് വഴി ചെർണോബിൽ പിടിച്ചടക്കി കീവിലെക്കായിരുന്നു ആദ്യം പ്രവേശനപാത ഒരുക്കിയത്. മറ്റൊരു സൈന്യവിഭാഗം റഷ്യയിൽ നിന്ന് നേരിട്ട് പ്രയാണവും തുടങ്ങി. എന്നാൽ സെലിൻസ്കി എന്ന പോരാളിയുടെ ചെറുത്തുനില്പിൽ റഷ്യൻ സൈന്യം പതറിപ്പോയി.

കീവ് നഗരത്തിനൊപ്പം തന്നെ സുമി നഗരത്തിലും അതിശക്തമായ ആക്രമണങ്ങൾ തുടങ്ങിക്കഴിഞ്ഞു. യുക്രൈന്റെ തന്ത്രപ്രധാന നഗരങ്ങൾ കീഴടക്കിക്കൊണ്ട് അവരെ ദുർബലമാക്കാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. വസിൽക്യു വിമാനത്താവളം പിടിക്കാൻ രൂക്ഷമായ ആക്രമണമാണ് ഒരു വശത്ത് നടക്കുന്നത്. റഷ്യയ്‌ക്കെതിരെ പൊരുതാൻ ജനങ്ങൾ ആയുധങ്ങൾ എടുത്ത് തെരുവിലേക്ക് ഇറങ്ങുകയാണ്. സുമി നഗരത്തിന്റെ നിയന്ത്രണം ഇതുവരെ തങ്ങളുടെ കൈവശമാണ് എന്ന് യുക്രൈനെ സേന അവകാശപ്പെടുന്നു. കീവിൽ കനത്ത പ്രതിരോധമാണ് യുക്രൈൻ ഏർപ്പെടുത്തിയിരിക്കുന്നത്.

അതായത് കീവ് നഗരമാണ് യുക്രൈന്റെ ഭരണ സിരാകേന്ദ്രം എന്നത്. ഇതിനോടകം തന്നെ അവിടത്തെ പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളെല്ലാം തകര്‍ക്കപ്പെട്ടുകഴിഞ്ഞു. ആയുധ സംഭരണ ശാലകളും പ്രതിരോധ കേന്ദ്രങ്ങളും എയര്‍ബേസുകളും തകര്‍ത്തതായി റഷ്യ അവകാശപ്പെടുകയുണ്ടായി. മറ്റെല്ലാ സ്ഥലത്തെയും ചെറുത്തു നില്‍പ്പ് അപ്രസക്തമാണെന്നും കീവ് നഗരം പിടിച്ചാല്‍ അതോടെ യുക്രൈന്‍ വീണു എന്ന് പറയാന്‍ കഴിയുമെന്നുമായിരുന്നു പൊതുവേയുള്ള റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടുകൾ പുറത്ത് വന്നതിനുശേഷം രണ്ട് ദിവസം പിന്നിട്ടിരിക്കുന്നത്. എന്നിട്ടും കീവ് കീഴടക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല എന്നതിന് ഒരു കാരണമേ ഉള്ളു. യുക്രൈൻ പ്രസിഡന്റ് സെലിൻസ്കി. അസാധാരണമായ നീക്കമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. സ്വന്തം വീടിന് 800 മീറ്റർ അകലെ ആക്രമണം ഉണ്ടായപ്പോഴും പതറാതെ തന്റെ ജനങ്ങൾക്ക് നിർദ്ദേശം നൽകുകയാണ് സെലിൻസ്കി. ഷെല്ലാക്രമണങ്ങൾ തുടരുമ്പോഴും അഭയ കേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നു. ശത്രുക്കൾക്ക് സാധ്യത ഇല്ല എന്നതാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.

യുക്രൈൻ പിടിച്ചുനിൽക്കുമ്പോഴും റഷ്യ പുതിയ തന്ത്രങ്ങൾ മെനയുകയാണ്. ആയതിനാൽ തന്നെ റഷ്യ ഇനി ശ്രമിച്ചേക്കാവുന്നത് യുക്രൈനില്‍ അങ്ങോളമിങ്ങോളമായി പടര്‍ന്നു കിടക്കുന്ന താപവൈദ്യുത നിലയങ്ങളും ആണവ വൈദ്യുത നിലയങ്ങളും അടങ്ങുന്ന വൈദ്യുത വിതരണ ശൃംഖലയെ തകര്‍ക്കുക എന്നതായിരിക്കും. ലോകത്തെ രണ്ടാമത്തെ സൈനിക ശക്തി. ആ വമ്പനുമുന്നിൽ യുക്രൈൻ കൂപ്പുകുത്തുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ സെലിൻസ്കിയുടെ അസാധാരണ ചേര്ത്ത് നിൽപ്പ് എല്ലാം മാറ്റിമറിച്ചു. ലോകം സെലിൻസ്കി എന്ന ജൂത ഹീറോയുടെ മനക്കരുത്തിനെ ഉറ്റുനോക്കുകയാണ്. ധൈര്യം അത് സെലിൻസ്കിയുടെ ഇരട്ടപ്പേരായി മാറിയിരിക്കുന്നു.

യുക്രൈൻ പ്രധാനമന്ത്രി ബങ്കറിൽ കയറി അഭയം തേടി എന്ന വാർത്തകൾ വന്നതിന് പിന്നാലെ സെലിൻസ്കി പാർലമെന്റ് കെട്ടിടത്തിൽ എത്തി. ആഭ്യന്തര മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും കൂടെ നിർത്തി ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു. എന്നിട്ട് പറഞ്ഞത് ഇങ്ങനെയാണ്... 'ഞാൻ നിങ്ങൾക്കൊപ്പം ഉണ്ട്. നിങ്ങളോടൊപ്പം യുദ്ധ മുന്നണിയിൽ. മുൻനിരയിൽ'.ഈ യുദ്ധം വിജയിക്കാനുള്ളതാണെന്നത് സെലിൻസ്കിയുടെ നെഞ്ചുറപ്പ് മാത്രം. റഷ്യ എന്ന വൻശക്തിയിൽ മാരകമായ ബോംബുകൾ ഉണ്ട് എന്നത് സെലിൻസ്കിക്ക് അറിയാം. റഷ്യ നിഷ്പ്രയാസം ഒരുപക്ഷെ താങ്ങളെ തകർക്കും എന്ന് സെലിൻസ്കി കണക്കുകൂട്ടുന്നുണ്ടാകും.

അതേസമയം കീവ് നഗരത്തിന്റെ സുരക്ഷാ ചുമതലയുള്ള യുക്രൈന്‍ സുരക്ഷാ സേന ഒറ്റപ്പെട്ടതെങ്കിലും കനത്ത തിരിച്ചടി കീവില്‍ നല്‍കിയിരിക്കുകയാണ്. തദ്ദേശീയരായ ജനങ്ങള്‍ക്ക് യന്ത്രതോക്കുകളടക്കം നല്‍കിയായിരുന്നു യുക്രൈന്റെ പ്രത്യാക്രമണം എന്നത്. ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ചെറുത്തു നില്‍പ്പ് കീവില്‍ റഷ്യന്‍ സേനയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. കീവും കാര്‍ക്കീവും കീഴടങ്ങാത്തതിനാല്‍, റഷ്യ ആക്രമണണം ജനവാസ മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.

ഇതിനുപിന്നാലെ ബലാറസില്‍ നിന്ന് കൂടുതല്‍ സൈന്യത്തെ റഷ്യ കീവിലേക്ക് എത്തിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ രണ്ട് ലക്ഷത്തോളം സൈനികരെ നേരത്തെ തന്നെ വിന്യസിച്ചിരുന്നു. ഇതിന്റെ ചെറിയൊരു ഭാഗത്തെ മാത്രമാണ് കീവിലേക്കും കാര്‍ക്കീവിലേക്കും റഷ്യ അയച്ചിരിക്കുന്നത്.

 

 

 

 

എന്നാൽ ആവശ്യമെങ്കില്‍ അതിര്‍ത്തി മേഖലകളില്‍ നിന്ന് കൂടുതല്‍ സൈന്യത്തെ റഷ്യ വിളിച്ചു വരുത്തുന്നതായിരിക്കും. കരിങ്കടലിനോട് ചേര്‍ന്ന കൃമിയ, ഒഡേസ എന്നീ പ്രദേശങ്ങളില്‍ നിന്നും ശക്തമായ ആക്രമണം റഷ്യ നടത്തുന്നുമുണ്ട്. ഇതിനുപിന്നാലെ ചെറു രാജ്യങ്ങൾപോലും യുക്രൈനെ സഹായിക്കാൻ എത്തുകയാണ്. ഇനി ലോകം വാഴ്ത്തുക സെലിൻസ്കിയെ തന്നെയാകും. തന്റെ ജനങ്ങൾക്കായി നെഞ്ചുവിരിച്ചു നിൽക്കുന്ന ധീരയോദ്ധാവിനെ ലോകം വാഴ്ത്തും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (5 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (5 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (6 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (6 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (6 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (6 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (6 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (6 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (8 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (8 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (8 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (8 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (8 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (9 hours ago)

Malayali Vartha Recommends