റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് ബ്രിട്ടനും കാനഡയും... 2000 മിസൈലുകളും 100 ടാങ്ക് പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് കൈമാറുമെന്ന് കാനഡ; റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി; ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിച്ചു .. റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി റിപ്പോർട്ട്

റഷ്യ യുക്രൈൻ യുദ്ധം മുറുകുകയാണ്. എന്നാൽ ഒരു കാരണവശാലും കീഴടങ്ങില്ലെന്നു ഉറച്ച തീരുമാനത്തിലാണ് സീലൻസ്ക്യ്. റഷ്യൻ ജനതയും സെലാൻസ്‌കിക്ക് പിന്നിൽ ഒരേ മനസ്സോടെ നിന്ന് പോരാടുകയാണ്.
റഷ്യൻ സ്ത്രീകൾ അവരുടെ മക്കളെ ധൈര്യപൂർവ്വം തെരുവുകളിലേയ്ക്ക് പെട്രോൾ ബോംബുകളുമായി അയക്കുന്നു...വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മക്കൾ തിരിച്ചുവരുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തിലും അവർ കരയുന്നില്ല..പിറന്ന നാടിനെ രക്ഷിക്കാൻ ജീവൻ പണയം വെക്കാൻ പോലും യുക്രൈൻ ജനത തയ്യാറാണ്.
അതേസമയം മിക്ക രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ തിരിയുന്ന സാഹചര്യമാണ് .. റഷ്യക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കാൻ കാനഡയും ബ്രിട്ടനും തീരുമാനിച്ചു . റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കാനും കൂടുതല്‍ സാമ്പത്തിക ഉപരോധത്തിനും കാനഡ തീരുമാനിച്ചു. റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു
റഷ്യൻ കരസേനയുടെ മുന്നേറ്റം തടയുന്നതിനായി 100 കാൾ ഗസ്റ്റാഫ് ടാങ്ക് പ്രതിരോധ ആയുധങ്ങളും 2000 റോക്കറ്റുകളും ഉടൻ തന്നെ യുക്രെയ്ൻ സൈന്യത്തിന് കൈമാറുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.
റഷ്യന്‍ കപ്പലുകൾ തങ്ങളുടെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് യു കെ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് പറഞ്ഞു. റഷ്യന്‍ പതാകയോ ഉടമസ്ഥതയോ രജിസ്റ്ററേഷനോ നിയന്ത്രണത്തിലുള്ളതോ ആയ കപ്പലുകള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് എല്ലാ തുറമുഖങ്ങള്‍ക്കും താന്‍ കത്തെഴുതിയിട്ടുണ്ടെന്നും ഗ്രാന്റ് ഷാപ്പ്‌സ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷയില്‍ യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചു. അതിനിടെ യുക്രൈനില്‍ റഷ്യ വാക്വം ബോംബ് (ശൂന്യ ബോംബ്) പ്രയോഗിച്ചുവെന്ന് യു.എസിലെ യുക്രൈന്‍ അംബാസിഡര്‍ ആരോപിച്ചു .എന്നാല്‍ ഈ ആരോപണത്തില്‍ പ്രതികരിക്കാന്‍ വാഷിംഗ്ടണ്ണിലെ റഷ്യന്‍ എംബസി തയാറായിട്ടില്ല.
യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ തെര്‍മോബാറിക് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയതായി സി.എന്‍.എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി വ്യക്തമാക്കുന്നത്.
വാക്വം ബോംബുകള്‍ അഥവ തെർമോബാറിക് ബോംബുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയർന്ന സ്ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്ഫോടനത്തിന്റെ ഭാഗമാക്കും.
ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യും .
1960കളില്‍ വിയറ്റ്നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെർമൊബാറിക് ബോംബുകൾ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെർമോബാറിക് ബോംബുകൾ ഉപയോഗിച്ചിരുന്നു.
എല്ലാം ബോംബുകളുടേയും പിതാവ്, 'ദ മോൺസ്റ്റർ ബോംബ്'. എന്നറിയപ്പെടുന്ന ഇത് യുദ്ധ വിമാനങ്ങളിൽ നിന്ന് ഉപയോഗിക്കാൻ പാകത്തിലുള്ളതാണ് .44 ടണ്ണിലധികം ടി.എൻ.ടിക്ക് തുല്യമായ സ്ഫോടന ശേഷിയുണ്ട്. ജെറ്റ് വിമാനത്തിൽ നിന്ന് താഴേക്കിടുമ്പോൾ അന്തരീക്ഷത്തിൽ തന്നെ ഇത് പൊട്ടിത്തെറിക്കും ..ആണവായുധയുധത്തിന് സമാനമായ പ്രഹര ശേഷിയുണ്ട് .
അമേരിക്ക നിർമ്മിച്ച 'എല്ലാ ബോംബുകളുടേയും മാതാവി' (Mother of All Bombs (MOAB))നേക്കാൾ ഏറെ ഭീകരമായ എഫ്.ഒ.എ.ബി. യ്ക്ക് നാലിരട്ടി പ്രഹരശേഷിയുണ്ടെന്നാണ് റിപ്പോർട്ട്.......
https://www.facebook.com/Malayalivartha




















