നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി

പ്രിയദർശിനി സംവിധാനത്തിലൂടെ തകർന്നടിഞ്ഞ് പ്രൈവറ്റ് ബസ് മേഖലയെ വിമർശിച്ച് മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ. പ്രൈവറ്റ് ബസുകളുടെ കാര്യങ്ങൾ പ്രവചിക്കാൻ കഴിയില്ലെന്നും അത് ഒരു നൂലിൽ കൂടെ നടക്കുന്ന സംവിധാനം ആണെന്നും എങ്ങോട്ട് വേണമെങ്കിലും വീഴാമെന്നും ഗണേഷ് കുമാർ പറയുന്നു. പ്രൈവറ്റ് ബസ്സുകൾ എല്ലാം തീർന്നു. ഞാൻ തോറ്റപ്പോൾ അവർ പായസം വെച്ച് കുടിച്ചതല്ലേ ഇനി നമുക്ക് പായസം വയ്ക്കാം. ന്യൂസ് ടുഡേ മലയാളത്തിന് നൽകിയ പ്രതികരണത്തിലാണ് ഗണേഷ് കുമാറിന്റെ വിമർശനം
കഴിഞ്ഞ ശനിയാഴ്ചയാണ് ചാലക്കുടിയിലെ ചീനിക്കാസ് ബസ് റീത്ത് വെച്ച് സർവീസ് അവസാനിപ്പിച്ചത്. 65 വർഷമായി ചാലക്കുടിയിൽ നിന്ന് വാൽപ്പാറയിലേക്കും വാൽപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്കും രണ്ട് സർവീസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. വന്യജീവി ആക്രമണങ്ങൾ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെ എല്ലാം അതിജീവിച്ച് കഴിഞ്ഞ 65 വർഷമായി നടത്തിയ സർവീസ് ആണ് പ്രിയദർശിനിയിലൂടെ തകർന്നടിഞ്ഞത്. ഡെയിലി 6500 രൂപ നഷ്ടത്തിൽ ഓടിത്തുടങ്ങിയതോടെയാണ് 65 വർഷത്തെ സർവീസ് റീത്തു വച്ച് അവസാനിപ്പിച്ചത്.
അതേസമയം പ്രിയദർശി സർവീസ് വൻ വിജയമാണെന്ന് കഴിഞ്ഞദിവസം ഗതാഗത മന്ത്രി സിപി ജോൺ അറിയിച്ചിരുന്നു. ഒന്നര കോടിയിൽ അധികം ആളുകൾ കഴിഞ്ഞ ഒരു മാസം കൊണ്ട് പ്രിയദർശിനി സംവിധാനം ഉപയോഗിച്ചു
https://www.facebook.com/Malayalivartha

























