യുദ്ധം തുടങ്ങിയിട്ട് ഒൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ ആണവനിലയത്തിലേക്ക് ആക്രമണം അഴിച്ച് വിട്ട് റഷ്യ; ആണവനിലയത്തിൽ നിന്ന് തീയും പുകയും വരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ;ആണവനിലയം റഷ്യൻ സൈന്യം വളഞ്ഞു; രണ്ടാംഘട്ട സമാധാന ചർച്ചയിൽ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാൻ ധാരണ

റഷ്യ ഉക്രൈൻ യുദ്ധത്തിൽ കാര്യങ്ങൾ കൈ വിട്ടു പോകുന്ന സാഹചര്യത്തിലേക്ക് പോവുകയാണ്. മിസൈലുകളും വ്യോമാക്രമണം നടത്തി നടത്തി ഇപ്പോളിതാ ആണവ നിലയത്തിലേക്ക് കൈവിട്ട കളിയുമായി എത്തിയിരിക്കുകയാണ് . യുദ്ധം തുടങ്ങിയിട്ട് ഒൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ ആണവനിലയത്തിലേക്ക് ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ് റഷ്യ.
ആക്രമണം നടത്തിയിരിക്കുന്നത് യുക്രെയ്‌നിലെ ഏറ്റവും വലിയ ആണവ നിലയത്തിലേക്കാണ് . ആണവനിലയത്തിൽ നിന്ന് തീയും പുകയും വരുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു . യുക്രെയ്‌ന്റെ തെക്കൻ നഗരമായ എനർഹോദറിലെ സപറോഷ്യ എന്ന ആണവ നിലയത്തിലേക്കാണ് ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആണവനിലയം റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്ന അവസ്ഥയാണ് .
കഴിഞ്ഞദിവസം യുക്രെയ്‌നും റഷ്യയും തമ്മിൽ രണ്ടാം വട്ട ചർച്ച നടന്നു. പ്രതീക്ഷയോടെയാണ് ലോകം ആ ചർച്ചയിലേക്കു ഉറ്റ് നോക്കിയത്. പക്ഷേ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി പറഞ്ഞു.യുദ്ധം തുടരുക തന്നെ ചെയ്യുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ തീരുമാനം.
രണ്ടാംഘട്ട സമാധാന ചർച്ചയിൽ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാൻ ധാരണയായെന്നാണ് വിവരം ലഭ്യമാകുന്നത് . യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകൾ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാൻ ഇപ്പോൾ ധാരണയായിരിക്കുന്നത്.
https://www.facebook.com/Malayalivartha





















