സെലന്‍സ്‌കി കീ ജയ് വിളിച്ച് റഷ്യന്‍ സൈന്യം; നെഞ്ച് തകര്‍ന്ന് പുടിന്

വരൂ, മക്കളെ കൊണ്ടുപോകൂവെന്ന് റഷ്യന്‍ സൈനീകരുടെ അമ്മമാരോട് പറയുന്ന യുക്രെയ്ന്‍. തീര്‍ന്നില്ല ചായയും കടിയും വീട്ടിലേക്കൊരു വിഡിയോ കോളുമാണ് പിടികൂടുന്ന റഷ്യന്‍ സൈനീകരെ കാത്തിരിക്കുന്നത്. കീഴടങ്ങുന്ന റഷ്യന്‍ സൈനികരുടെ അമ്മമാരോട് കീവിലെത്തിയാല്‍ മക്കളെ വിട്ടുനല്‍കാമെന്നു യുക്രെയ്ന്‍ പ്രതിരോധമന്ത്രാലയം. റഷ്യന്‍ ജനതയുടെ പിന്തുണ നേടുന്നതിനും പുട്ടിനെ സമ്മര്‍ദത്തിലാക്കുന്നതിനുമാണ് ഈ പ്രഖ്യാപനമെന്നു കരുതുന്നു. അമ്മമാര്‍ വരണമെന്നാണു പറയുന്നതെങ്കിലും രക്ഷിതാക്കള്‍ ആരെങ്കിലുമെത്തിയാല്‍ പിടിക്കപ്പെട്ട സൈനികരെ വിട്ടയയ്ക്കുമെന്നാണ് വാഗ്ദാനം.
ഇന്ധനവും ഭക്ഷണവുമില്ലാതെ റഷ്യന്‍ സൈനികര്‍ വഴിയില്‍ കുടുങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ പേരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിനു കൂടിയാണ് ഈ നീക്കം. സൈനികമേധാവികള്‍ തെറ്റിദ്ധരിപ്പിച്ചെന്നു റഷ്യന്‍ സൈനികര്‍ പറയുന്ന വിഡിയോകളും യുക്രെയ്ന്‍ പ്രചരിപ്പിക്കുന്നുണ്ട്. ആക്രമണത്തിനു വന്ന റഷ്യന്‍ സൈനികരുടെ വിവരങ്ങള്‍ അറിയാനാ?ഗ്രഹിക്കുന്ന കുടുംബാം?ഗങ്ങള്‍ക്കായി ഹോട്ട്‌ലൈന്‍ സ്ഥാപിച്ച യുക്രെയ്ന്‍ പിടിയിലാകുന്നവരുടെയും വധിക്കപ്പെടുന്നവരുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക വെബ്‌സൈറ്റും തുടങ്ങിയിരുന്നു. കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹം റഷ്യയിലേക്കു കൊണ്ടുപോകാതെ മൊബൈല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സൈറ്റ് തുടങ്ങിയത്. കീഴടങ്ങുന്ന റഷ്യന്‍ സൈനികരെ കാത്തിരിക്കുന്നത് മര്‍ദനവും ജയിലുമല്ല, ചായയും കടിയും വീട്ടിലേക്കൊരു വിഡിയോ കോളുമാണ്. പിടിക്കപ്പെട്ട റഷ്യന്‍ സൈനികര്‍ക്കു യുക്രെയ്‌നിലെ ജനകീയസേന ഭക്ഷണം നല്‍കുന്നതും ആശ്വസിപ്പിക്കുന്നതും അവര്‍ മാതാപിതാക്കളോട് വിഡിയോകോളില്‍ സംസാരിക്കുന്നതുമെല്ലാം പ്രചരിപ്പിക്കുന്നുണ്ട്.
കൗമാരം കഴിഞ്ഞ സൈനികര്‍ വിഡിയോകോളില്‍ രക്ഷിതാക്കളെ കാണുമ്പോള്‍ പൊട്ടിക്കരയുന്ന നൂറുകണക്കിനു വിഡിയോകളാണ് പ്രചരിക്കുന്നത്. മകന്‍ ജീവനോടെയുണ്ടെന്നറിയുന്ന രക്ഷിതാക്കളുടെ ആനന്ദക്കണ്ണീരിനെത്തുടര്‍ന്ന് അവര്‍ സുരക്ഷിതരായിരിക്കുമെന്ന് യുക്രെയ്ന്‍ സേനാംഗങ്ങള്‍ ഉറപ്പു നല്‍കുന്നതും കാണാം. തീര്‍ന്നില്ല ലോകശക്തിയുടെ പ്രസിഡന്റായ പുടിന് മുന്നില്‍ സെലന്‍സ്‌കി ഓരോ ദിവസവും ഹീറോ ആവുകയാണ്. ഏറ്റവുമൊടുവില്‍
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിനെ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചാണ് യുക്രെയ്ന്‍ പ്രസിഡന്റ് താരമായത്. രാജ്യം വിട്ടുപോകാന്‍ തയാറല്ലെങ്കില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചനടത്താമെന്നും എന്തിനാണ് ഭയക്കുന്നതെന്നും സെലന്‍സ്‌കി ചോദിച്ചു. യുക്രെയ്‌നില്‍ കുടുങ്ങിയ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴിയൊരുക്കാന്‍ റഷ്യയുക്രെയ്ന്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ ധാരണയായി. ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് യുക്രെയ്ന്‍ പ്രതിനിധി പറഞ്ഞു. അടുത്തയാഴ്ച ബെലൂറാസില്‍വെച്ച് വീണ്ടും ചര്‍ച്ച നടക്കും. യുദ്ധം പത്താം നാളിലേക്ക് കടക്കുമ്പോള്‍ യുക്രെയ്‌ന്റെ പല ഭാഗത്തും റഷ്യന്‍ ആക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയാറുണ്ടോയെന്ന് പുട്ടിനോട് സെലന്‍സ്‌കി ചോദിച്ചത്. ഞങ്ങള്‍ റഷ്യയെ ആക്രമിക്കുന്നില്ല. ആക്രമിക്കാന്‍ പദ്ധതിയുമില്ല. യുക്രെയ്‌നില്‍ നിന്ന് എന്താണ് റഷ്യയ്ക്ക് വേണ്ടതെന്ന് സെലന്‍സ്‌കി ചോദിച്ചു. റഷ്യന്‍ സേന ഉടന്‍ യുക്രെയ്ന്‍ മണ്ണ് വിടണമെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ആക്രമണം ചെറുക്കാന്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ നല്‍കാനും യൂറോപ്യന്‍ രാജ്യങ്ങളോട് സെലന്‍സ്‌കി അപേക്ഷിച്ചു. യുക്രെയ്ന്‍ തകര്‍ന്നാല്‍ അത് ലാറ്റ്‌വിയ, ലിത്വാനിയ, എസ്റ്റോണിയ പോലുള്ള നാറ്റോ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, പദ്ധതിയിട്ടപോലെ തന്നെ യുദ്ധനീക്കങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ പറഞ്ഞു. കാര്യങ്ങള്‍ റഷ്യയുടെ കൈവിട്ട് പോയെന്ന വിലയിരുത്തലുകള്‍ക്ക് മറുപടിയെന്നോണമായിരുന്നു പുട്ടിന്റെ പ്രതികരണം. യുക്രെയ്ന്‍ സൈന്യം സാധാരണക്കാരെ മനുഷ്യ കവചങ്ങളാക്കുന്നവെന്നും ആയിരക്കണക്കിന് വിദേശികളെ ബന്ധിയാക്കിയിരിക്കുകയാണെന്നും പുട്ടിന്‍ കുറ്റപ്പെടുത്തി. യുദ്ധം പത്താം നാളിലേക്ക് കടക്കുമ്പോള്‍ ആക്രമണം റഷ്യ കടുപ്പിക്കുകയാണ്. ചെര്‍ണീവില്‍ നടന്ന വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകളും സ്വകാര്യ കെട്ടിടവും തകര്‍ന്നു. സുമിയില്‍ ഇന്നലെ നടന്ന കനത്ത ഷെല്ലിങ്ങില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഒക്റ്റീര്‍ക്കയില്‍ വെള്ളവും വൈദ്യുതിയുമില്ല. ഹാര്‍കീവിലും ഷെല്ലിങ് തുടരുകയാണ്. ഏതായാലും ഉക്രൈന്റെ പ്രസിഡന്റും സൈന്യവും ജനങ്ങളും ഒരു പോലെ ലോകത്തെ അല്‍ഭുതപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha





















