പാക്കിസ്ഥാനിലെ പെഷാവറിൽ ഷിയ പള്ളിയിൽ വമ്പൻ സ്‌ഫോടനം; സ്‌ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേറ്റു.

വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണ്. പെഷവാറിലെ കിസ ഖ്വാനി ബസാർ മേഖലയിലെ പളളിയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. വെളളിയാഴ്‌ച പ്രാർത്ഥന നടക്കുന്ന സമയമായതിനാൽ നിരവധി ആളുകൾ ഇവിടെയുണ്ടായിരുന്നു. തലസ്ഥാനമായ ഇസ്ലാമാബാദിന് പടിഞ്ഞാറ് 190 കിലോമീറ്റർ അകലെ പെഷവാറിലെ കൊച്ച റിസൽദാർ ഏരിയയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് നിമിഷങ്ങൾക്ക് മുമ്പാണ് സ്‌ഫോടനം നടന്നത്.
'പള്ളിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരാൾ രണ്ട് പോലീസുകാർക്ക് നേരെ വെടിയുതിർക്കുന്നത് കണ്ടെന്നും സെക്കൻഡുകൾക്ക് ശേഷം വലിയ സ്‌ഫോടനം കേട്ടെന്നും ദൃക്‌സാക്ഷി പറഞ്ഞു.
സുരക്ഷാ പ്രശ്‌നങ്ങൾ കാരണം കാൽ നൂറ്റാണ്ടായി രാജ്യത്ത് പര്യടനം നടത്തിയിട്ടില്ലാത്ത ഓസ്‌ട്രേലിയയും പാക്കിസ്ഥാനെതിരേ റാവൽപിണ്ടിയൽ കളിക്കുന്ന ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിലാണ് വൻ സ്‌ഫോടനം. സ്‌ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ പൊട്ടിത്തെറിച്ചത് കണ്ടു.
പളളിയിൽ കാവൽ നിന്നിരുന്ന പൊലീസുകാർക്ക് നേരെ വെടിയുതിർത്ത ചാവേറുകൾ തുടർന്ന് പളളിയുടെ ഉളളിലേക്ക് പ്രവേശിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. വെടിവയ്പ്പിൽ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്ന അക്രമി ചാവേറാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ബോംബ് സ്‌ഫോടനത്തിൽ മരിച്ച 30 പേരുടെ മൃതദേഹം ആശുപത്രിയിലുളളതായി ലേഡി റീഡിംഗ് ആശുപത്രിയിലെ മാനേജർ അറിയിച്ചു. 56 പേർക്കാണ് ഗുരുതര പരിക്കേറ്റത്. ആക്രമികൾ ഏത് സംഘടനയിൽ പെട്ടവരാണെന്നോ ആക്രമണ ഉദ്ദേശ്യമെന്തെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്‌ഫോടനത്തിൽ 60ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസഖ്യ ഇനിയും ഉയരുമെന്നാണ് ആരോഗ്യവൃത്തങ്ങൾ നൽകുന്ന വിവരം. സംഭവത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശക്തമായി അപലപിച്ചു. സംഭവം ചാവേർ ആക്രമണമാണെന്നും ആക്രമണത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും ആഭ്യന്ത്ര ഫെഡറൽ മന്ത്രി ശൈഖ് റഷീദ് അഹ്മദ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha




















