പുടിൻ കരുതി തന്നെ.... റഷ്യയെ തൊട്ട അമേരിക്കയ്ക്ക് പണി കിട്ടി! അവര്‍ ചൂലോ മറ്റെന്തെങ്കിലുമോ കൊണ്ട് പറക്കട്ടെ.... ലോകത്തെ ഏറ്റവും മികച്ചവയായ ഞങ്ങളുടെ റോക്കറ്റ് എഞ്ചിനുകള്‍ ഇനിയും അമേരിക്കയ്ക്ക് നല്‍കാനാവില്ലെന്ന ഇരട്ടത്താപ്പുമായി റഷ്യ, അമേരിക്കയ്ക്കായുള്ള റോക്കറ്റ് എഞ്ചിന്‍ വിതരണം നിര്‍ത്തി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌മോസ്; യുദ്ധം പുതിയ തലത്തിലേക്ക്....

റഷ്യ- യുക്രൈൻ യുദ്ധം ഓരോ ദിവസം പിന്നിടുമ്പോഴും പുതിയ തലങ്ങളിലേക്കാണ് കടക്കുന്നത്. ആക്രമണത്തിൽ നിന്നും ഒരടി പിന്നോട്ട് മാറാതെ കുതിക്കുന്ന റഷ്യയോടൊപ്പം നിൽക്കാത്ത രാജ്യങ്ങൾക്ക് സംഭവിക്കുന്നത് മറ്റൊന്നാണ്. യാതൊരുവിധ കരുണയും കാണിക്കാതെ പുടിൻ നിലപാടുകൾ കടുപ്പിക്കുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു വമ്പൻ പണിയാണ് അമേരിക്കയ്ക്ക് കിട്ടിയിരിക്കുന്നത്. അമേരിക്കയ്ക്കായുള്ള റോക്കറ്റ് എഞ്ചിന്‍ വിതരണം നിര്‍ത്തിയിരിക്കുകയാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌മോസ്. ഏജന്‍സി തലവനായ ജിമിത്രി റോഗൊസിന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉക്രെയ്‌നുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന ഉപരോധത്തിന് മറുപടിയായാണ് നടപടി.
“നിലവിലെ സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ചവയായ ഞങ്ങളുടെ റോക്കറ്റ് എഞ്ചിനുകള്‍ ഇനിയും അമേരിക്കയ്ക്ക് നല്‍കാനാവില്ല. അവര്‍ ചൂലോ മറ്റെന്തെങ്കിലുമോ കൊണ്ട് പറക്കട്ടെ.” റോഗൊസിന്‍ ഒരു റഷ്യന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം റഷ്യ സ്വന്തമായി വികസിപ്പിച്ച ആര്‍ഡി 180 എഞ്ചിനുകളാണ് ഇതുവരെ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. ലോകത്തെ തന്നെ ഏറ്റവും അത്യാധുനികമായ റോക്കറ്റ് എഞ്ചിനാണിത്. 1990ന് ശേഷം ഇത്തരത്തിലുള്ള 122 എഞ്ചിനുകള്‍ റഷ്യയില്‍ നിന്ന് യുഎസ് വാങ്ങിയിട്ടുമുണ്ട്. ഇതില്‍ 98ഉം നാസയുടെ സുപ്രധാന ബഹിരാകാശ ദൗത്യ പേടകമായ അറ്റ്‌ലസിലാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ നേരത്തേ അമേരിക്കയ്ക്ക് നല്‍കിയ റോക്കറ്റ് എഞ്ചിനുകളുടെ സര്‍വീസും അവസാനിപ്പിക്കുമെന്നാണ് റോഗൊസിന്‍ അറിയിച്ചിരിക്കുന്നത്. റഷ്യയുടെ സഹായം കൂടാതെ പ്രവര്‍ത്തിക്കാനാകാത്ത 24 എഞ്ചിനുകള്‍ ഇപ്പോള്‍ യുഎസിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധത്തിന് തിരിച്ചടിയായി ഫ്രഞ്ച് അധീനതയിലുള്ള ഗ്വിയാനയിലെ യൂറോപ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ താവളവുമായി സഹകരിക്കുന്നതും റഷ്യ നിര്‍ത്തി വച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ ക്രൈൻ തലസ്ഥാനം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം ആക്രമണം തുടരുന്നതിനിടെ യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലെൻസ്കി രാജ്യം വിട്ടതായി റഷ്യയുടെ ആരോപണം. സെലെൻസ്കി അയൽരാജ്യമായ പോളണ്ടിലേയ്ക്ക് കടന്നെന്നാണ് റഷ്യൻ സ്റ്റേറ്റ് ഡ്യൂമ സ്പീക്കര്‍ വ്യാചെസ്ലാവ് വോളോഡിൻ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയത്.
അതായത് സെലെൻസ്കി യുക്രൈനിൽ നന്ന് കടന്നെന്ന് ഇദ്ദേഹം ടെലഗ്രാമിലൂടെയാണ് വ്യക്തമാക്കിയതെന്നാണ് റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്. "സെലെൻസ്കി യുക്രൈൻ വിട്ടു. യുക്രൈൻ പാര്‍ലമെൻ്റ് ഉദ്യോഗസ്ഥര്‍ക്ക് സെലെൻസ്കിയെ ലെവിവിൽ വെച്ച് ബന്ധപ്പെടാൻ സാധിച്ചില്ല." എന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ അതിര്‍ത്തി നഗരമാണ് ലെവീവ്. റഷ്യൻ സൈന്യത്തിൻ്റെ കടന്നാക്രമണത്തിന് ഇടയിലും താൻ യുക്രൈനിൽ തുടരുകയാണെന്ന് സെലെൻസ്കി ദിവസങ്ങളോളം അവകാശപ്പെട്ടതിനു ശേഷമാണ് റഷ്യയുടെ അവകാശവാദം. താൻ യുക്രൈൻ തലസ്ഥാനമായ കീവിൽ തന്നെ തുടരുകയാണെന്നു വ്യക്തമാക്കിയ സെലെൻസ്കി നഗരത്തിൽ നിന്നുള്ള വീഡിയോ സന്ദേശങ്ങളും പുറത്തു വിട്ടിരുന്നു.
https://www.facebook.com/Malayalivartha




















