ഇന്ത്യയുടെ വിമാനങ്ങൾ യുക്രൈനിലേക്ക് കുതിക്കുന്നു...ഇന്ത്യക്ക് വേണ്ടി 5 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുട്ടിൻ..വരും മണിക്കൂറുകൾ നിർണ്ണായകം.

യുക്രൈനിൽ താല്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ..രക്ഷാപ്രവർത്തനത്തിനായാണ് താത്കാലിക വെടിനിർത്തൽ റഷ്യ അറിയിച്ചിരിക്കുന്നത്.യുദ്ധം തുടങ്ങി 10 ദിവസം പിന്നിട്ട വേളയിലാണ് റഷ്യയുടെ ഈ സുപ്രധാന നീക്കം . ഇന്ത്യൻ സമയം ഉച്ചക്ക് 12.50ന് വെടിനിർത്തൽ നിലവിൽ വരും. റഷ്യൻ വാർത്ത ഏജൻസിയായ സ്പുട്നിക് ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.എത്രയും പെട്ടന്ന് കുടുങ്ങിക്കിടക്കുന്ന വരെ ഒഴിപ്പിക്കുന്നതിനാണ് ഈ നീക്കം..
മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
അഞ്ചര മണിക്കൂറാകും വെടിനിർത്തൽ. മോസ്കോ സമയം 10 മണിക്ക് നിലവില്‍ വരും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50നാണ്. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങള്‍ വഴിയാണ് രക്ഷാപ്രവര്‍ത്തനം. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്ക് ആശ്വാസകരമായ വാർത്തയാണിത്.
എന്നാൽ ഈ ചുരുങ്ങിയ സമയം കൊണ്ട് രക്ഷാദൗത്യം പൂർത്തിയാക്കുക എന്നുള്ളതാണ് ഇനി മറ്റുള്ള രാജ്യങ്ങളെ സംബധിച്ച് നിലനിൽക്കുന്ന പ്രധാന വെല്ലുവിളി..
റഷ്യയുടെ വെടിനിര്‍ത്തലിനോട് യുക്രൈന്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യുക്രൈന്‍ രക്ഷപ്പെടുന്നവരെ ആക്രമിക്കുമോ?, രക്ഷാപ്രവര്‍ത്തനിന് വേണ്ട വാഹന സൗകര്യം ഒരുക്കുമോയെന്നതും അറിയേണ്ടതുണ്ട് .ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ചൈന, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചത് മുതല്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ മാനുഷിക ഇടനാഴി ഒരുക്കുമെന്നും റഷ്യ അറിയിച്ചു. ഇതിന് തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും റഷ്യ അറിയിച്ചു.
സുമിയിലും കീവിലും കാര്‍കീവിലുമെല്ലാം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഇതിലൂടെ അവസരം ലഭിക്കും. അതിര്‍ത്തിയില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിനായി റഷ്യ ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് ദിവസമായി യുക്രൈനില്‍ വ്യാപക ആക്രമണം നടത്തിയ ശേഷമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നടപടി. ഇതിനകം യുക്രൈന്റെ തീരഭാഗങ്ങളും ചെര്‍ണോവില്‍, കേഴ്‌സന്‍ അടക്കമുള്ള ഭാഗങ്ങളും റഷ്യന്‍ നിയന്ത്രണത്തിലായി കഴിഞ്ഞു. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച ശേഷം വലിയ പോരാട്ടത്തിനായിരിക്കും റഷ്യ ശ്രമിക്കുകയെന്ന് വ്യക്തമാണ്.
അതേസമയം, പത്താം ദിനവും യുക്രൈനിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്. കീവിൽ വീണ്ടും ഷെല്ലാക്രമണം ഉണ്ടായി. മരിയോപോളിൽ ഭക്ഷണവും വെളളവും കിട്ടാതെ നിരവധി ജനങ്ങൾ ബങ്കറുകളിൽ കഴിയുകയാണ്. അതേസമയം, നോ ഫ്ലൈ സോൺ വേണമെന്ന ആവശ്യം നാറ്റോ അംഗീകരിക്കാത്തിതിനെ സെലൻസ്കി വിമർശിച്ചു. ആണവനിലയത്തിലെ ആക്രമണത്തെ ചൊല്ലി യുഎൻ രക്ഷാസമിതിയിൽ റഷ്യയുടെയും യുക്രെയ്ന്‍റെയും വാക്പോരുമുണ്ടായി. ആണവ ഭീകരവാദമാണ് റഷ്യയുടേതെന്ന് യുക്രൈൻ പ്രതിനിധി പറഞ്ഞു. റഷ്യൻ ആക്രമണം മനുഷ്യത്വത്തിനെതിരായ ആക്രമണമാണെന്നും യുക്രെയ്ൻ വിമര്‍ശിച്ചു.
റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി. ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്. യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെർഗ് ന്യൂസും റഷ്യയിൽ പ്രവർത്തനം നിർത്തി.
https://www.facebook.com/Malayalivartha




















