തിരക്കിട്ടുള്ള റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നിൽ മറ്റൊന്ന്; റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ അർബുദരോഗത്തിന് ചികിത്സയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജൻസ് റിപ്പോർട്ട്, 69 - കാരനായ പുതിന്റെ മാനസികാവസ്ഥ മാത്രമല്ല, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കാരണമാണ് ഈ യുദ്ധം, പുടിന്റെ ശരീര ചലനങ്ങളിൽ വന്ന മാറ്റം, കീമോ തെറാപ്പിയുടേയും മരുന്നുകൾ കഴിക്കുന്നതിന്റേയും സൂചനകളാണെന്ന് സൂചന

റഷ്യ- യുക്രൈൻ യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയ പുതിയ വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ അർബുദരോഗത്തിന് ചികിത്സയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. അർബുദബാധിതനായ പുതിന്റെ ശരീര ചലനങ്ങളിൽ വന്ന മാറ്റം, കീമോ തെറാപ്പിയുടേയും മരുന്നുകൾ കഴിക്കുന്നതിന്റേയും സൂചനകളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയാണ്.
അതായത് തിരക്കിട്ടുള്ള റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നിൽ 69 - കാരനായ പുതിന്റെ മാനസികാവസ്ഥ മാത്രമല്ല, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കാരണമെന്ന് ദി സൺ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ പുടിന്റേതായി പുറത്തുവരുന്ന ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ പരുക്കമായ മുഖം വളരെയേറെ വിളറിയിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. പുതിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെയും ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ വ്യാപകമായി തന്നെ പ്രചരിച്ചിരുന്നു.
എന്നാൽ ഇതിൽ ഒന്നും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോൾ പെന്റഗൺ ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഇത് വീണ്ടും ചർച്ചയാകുന്നത്. പുടിന്റേതായി പുറത്തു വന്ന പുതിയ ചിത്രങ്ങളിലും വീഡിയോകളിലും കാണുന്ന വീർത്ത മുഖം, കഴുത്ത്, അദ്ദേഹത്തിന്റെ നടത്തം, മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ അദ്ദേഹം പാലിക്കുന്ന അകലം ഒക്കെ ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകളിൽ സൂചനകളായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പുടിന് പാർക്കിൻസൺ രോഗമാണെന്നുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നടത്തത്തിലും മുഖഭാവത്തിലുമുള്ള മാറ്റങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ ഈ റിപ്പോർട്ടുകളിൽ ക്രെംലിനിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല.
കൂടാതെ അമേരിക്കൻ റിപ്പബ്ലികൻ സെനറ്റർ മാക്രോ റൂബിയോ കഴിഞ്ഞ ദിവസം പുതിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ഉയർന്ന് നിൽക്കുന്ന പുരികങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പുടിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ട്വീറ്റ് ചെയ്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയാനും അദ്ദേഹം തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha




















