പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാനെ കൊണ്ട് യാതൊരു പ്രയോജനവുമില്ല, പാക്കിസ്ഥാനികൾ ഇന്ത്യക്കൊപ്പം;വിറളി വെളുത്ത് ഇമ്രാൻ ഖാൻ

യുക്രൈൻ റഷ്യ യുദ്ധമാരംഭിക്കുന്ന ദിനത്തിൽ റഷ്യയിലേക്ക് അതായത് മോസ്കോയിലേക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യാത്ര തിരിച്ചതിനെ പലരും കുറ്റപ്പെടുത്തിയിരുന്നു. ഇമ്രാൻരെ സ്വഭാവം ഒരുവിധം എല്ലാവർക്കും അറിയാവുന്നത് കൊണ്ട് അതിനു പിന്നിലെ ഉദ്ദേശം എന്താണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
നേരത്തേ താലിബാനികൾ അഫ്ഗാനെ കീഴടക്കാൻ അരാചകത്വം സൃഷ്ടിച്ചപ്പോൾ അവിടെയും നുണയും കുത്തിത്തിരുപ്പും ഏഷണിയും ആയുധവുമായി ഇമ്രാൻ പറന്നിറങ്ങിയിരുന്നു. അതേപോലെ ഒരു നീക്കം തന്നെയായിരിക്കണം ഇവിടെയും ഉദ്ദേശിച്ചത്. എന്നാൽ നിവിൽ ഈ സ്വഭാവം ലോകജനതയ്ക്ക് മാത്രമല്ല പാക്കിസ്ഥാനികൾക്ക് പോലും മനസ്സിലായിരിക്കുന്നു എന്ന് മനസ്സിലാക്കാൻ.
കാരണം ഇമ്രാനെ കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു പാക്കിസ്ഥാനി വിദ്യാർത്ഥിനി. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ യുക്രൈന്‍ യുദ്ധഭൂമിയില്‍നിന്ന് ഇന്ത്യന്‍സഹായത്താല്‍ രക്ഷപ്പെട്ട പാകിസ്താനി വിദ്യാര്‍ഥിനി.
യുദ്ധം തുടരുന്ന ഉക്രൈന്‍ മണ്ണില്‍ നിന്നും രക്ഷപ്പെടാന്‍ പാക്കിസ്ഥാന്‍ ഒന്നും ചെയ്തില്ല, ഇന്ത്യന്‍ എംബസ്സിയുടെ സഹായത്താലാണ് തിരിച്ചെത്തിയതെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ രുക്ഷ വിമര്‍ശനവുമായി പാക് വിദ്യാര്‍ത്ഥിനി. ഉക്രൈനിലെ നാഷണല്‍ എയറോസ്‌പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനി മിഷാ അര്‍ഷാദാണ് പാക്കിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
റഷ്യ ഉക്രൈനെതിരെ യുദ്ധം ആരംഭിച്ചതോടെ അവിടെ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികള്‍ എംബസി അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യുക്രൈനിലെ പാക് എംബസി അധികൃതര്‍ കൈയ്യൊഴിയുകയാണ് ചെയ്തത്. യുദ്ധ ഭൂമിയില്‍ നിന്നും ഇന്ത്യന്‍ എംബസിയാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും മിഷ വെളിപ്പെടുത്തി. അതും ഇത് വെളിപ്പെടുത്തിയതാകട്ടെ പാക് ദിനപത്രമായ ഡോണിനോടും. അതിൽ തന്നെയാണ് അവര്‍ പ്രതികരിച്ചത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. പാക് വിദ്യാര്‍ത്ഥിനി ആയിരുന്നിട്ടും ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിക്കുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാകിസ്താനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു. ഞങ്ങളാണ് പാകിസ്താന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്- മിഷ പറഞ്ഞു. അങ്ങനെ പടിഞ്ഞാറന്‍ ഉക്രൈനിലെ ടെര്‍ണോപില്‍ നഗരത്തിലെത്തി പാക്കിസ്ഥാനിലേക്ക് തിരിക്കുകയുമായിരുന്നെന്നും മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാക്കിസ്ഥാനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു.
ഞങ്ങളാണ് പാകിസ്ഥാന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്. റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെ അപാര്‍ട്മെന്റുകളില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ സര്‍വകലാശാലാ അധികൃതര്‍ ഹോസ്റ്റല്‍ ബേസ്മെന്റുകളിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമായിരുന്നു.
റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെ, അപാര്‍ട്മെന്റുകളില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികളെ സര്‍വകലാശാലാ അധികൃതര്‍ ഹോസ്റ്റല്‍ ബേസ്‌മെന്റുകളിലേക്ക് മാറ്റിയിരുന്നെന്നും മിഷ പറഞ്ഞു. യുക്രൈനില്‍നിന്നുള്ളവരെ കൂടാതെ നൈജീരിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 120-ഓളം വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്. രാവും പകലും വ്യോമാക്രമണം നടന്നിരുന്നതിനാല്‍, അവിടെനിന്ന് പുറത്തേക്ക് ഇറങ്ങാനോ മറ്റെവിടേക്ക് എങ്കിലും പോകാനോ സാധിക്കുമായിരുന്നില്ല- മിഷ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താനും അതിര്‍ത്തി കടക്കാന്‍ ഒപ്പം കൂടുകയായിരുന്നു. പാക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉക്രൈന്‍ അതിര്‍ത്തി കടന്ന് സമീപരാജ്യങ്ങളിലേക്ക് പോയത് ഇന്ത്യന്‍ പതാക ഉപയോഗിച്ചാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha





















