രണ്ടരവർഷം മുൻപേ പ്രണയ വിവാഹം; യുദ്ധത്തിൽ നിന്നും രക്ഷ നേടാൻ ഭാര്യയും മകനുമായി എത്തിയപ്പോൾ യുക്രൈനിൽ കുടുങ്ങി, മോൾഡോവ അതിർത്തിയിൽ വച്ച് ദിപാൻഷുവിന് മാത്രമേ ഇന്ത്യയിലേക്ക് പോകാനാകൂവെന്നും നതാലിയ ഭാര്യയല്ലെന്നും അധികൃതർ, നാല് വയസുള്ള മകനുമായി സ്വന്തം രാജ്യത്തേയ്‌ക്ക് മടങ്ങണമെന്ന് നതാലിയ ദിപാൻഷുവിനോട് ഭാര്യ നതാലിയ, യുദ്ധത്തിനിടയിൽ ഭാര്യയെ കളഞ്ഞിട്ട് പോകുന്നവരല്ല ഇന്ത്യൻ ഭർത്താക്കന്മാരെന്നും ഡോ.ദീപാൻഷു
ലോയകം നിലകൊള്ളുന്നത് പലതരത്തിലുള്ള ബദ്ധങ്ങളാലാണ്. പ്രണയവും വിവാഹവും പിന്നെ ഉണ്ടാകുന്ന ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും ലോകം സാക്ഷിയാണ്. പരസ്പരവിശ്വാസവും മരണത്തിലും കൈവിടാത്ത സ്നേഹവുമാണ് ഏവരെയും ഒന്നിച്ച് നിർത്തുന്നത്. അതിന് ഉദാഹരണമാകുകയാണ് യുക്രെയ്നിൽ നിന്നുള്ള ഈ ഭാര്യയും അവരുടെ ഇന്ത്യക്കാരനായ ഭർത്താവും. യുക്രെയ്നിലെ യുദ്ധത്തിൽ അതിർത്തിയിൽ കുടുങ്ങിയതാണ് യുപി സ്വദേശിയായ ഡോക്ടർ ദിപാൻഷു പ്രതാപ് സിംഗ് റാണ (32) . ഭാര്യ നതാലിയ യുക്രെയ്നിയക്കാരിയാണ്. ദിപാൻഷു യുക്രെയ്നിൽ പഠിക്കാൻ പോയതാണ് .
പിന്നാലെ അവിടെ വെച്ച് നതാലിയയുമായി പ്രണയത്തിലാവുകയായിരുന്നു. ഏകദേശം രണ്ടര വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും റാണ റയാൻ ദിപാൻഷുയോവിച്ച് എന്ന 4 മാസം പ്രായമുള്ള ഒരു മകനുമുണ്ട്. യുദ്ധം തുടങ്ങിയതോടെ മൂവരും യുക്രെയ്നിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ പുറപ്പെടുകയായിരുന്നു. എന്നാൽ മോൾഡോവ അതിർത്തിയിൽ തടഞ്ഞു.
ദിപാൻഷുവിന് മാത്രമേ ഇന്ത്യയിലേക്ക് പോകാനാകൂവെന്നും നതാലിയ ഭാര്യയല്ലെന്നും അധികൃതർ വ്യക്തമാക്കി. കാരണം ഭാര്യക്ക് ഇതുവരെ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിൽ മകനുമായി സ്വന്തം രാജ്യത്തേയ്‌ക്ക് മടങ്ങണമെന്ന് നതാലിയ ദിപാൻഷുവിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഇത് ദീപാൻഷുവിന് സ്വീകാര്യമായിരുന്നില്ല. മകനെയും ഭാര്യയെയും ഉപേക്ഷിച്ച് പോകില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. 4 മാസം പ്രായമുള്ള കുഞ്ഞിന് അമ്മയില്ലാതെ ജീവിക്കാൻ കഴിയില്ല.
കൂടാതെ യുദ്ധത്തിനിടയിൽ ഭാര്യയെ കളഞ്ഞിട്ട് പോകുന്നവരല്ല ഇന്ത്യൻ ഭർത്താക്കന്മാരെന്നും ഡോ.ദീപാൻഷു പറയുന്നു. അതുകൊണ്ടാണ് കുടുംബം മുഴുവൻ ഒരുമിച്ച് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നത്. ഒഡേസ നഗരത്തിൽ നിന്ന് 125 കിലോമീറ്റർ അകലെ ഇരുണ്ട ബങ്കറുകളിലാണ് ഇപ്പോൾ ദമ്പതികൾ താമസിച്ചുവരുന്നത്.
ആയതിനാൽ തന്നെ മാനുഷിക സാഹചര്യങ്ങൾ കണക്കിലെടുത്ത് വിസ അനുവദിക്കണമെന്നും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്നും അവർ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെടുകയുണ്ടായി .
https://www.facebook.com/Malayalivartha





















