ഷീജിങ് പിങ് ചതിച്ചു..! കൊവിഡ് പ്രതിരോധത്തിനായി വാക്സിനെടുത്ത ചൈനക്കാര്‍ ജീവൻ അപകടത്തിലാകുമെന്ന ഭയത്താൽ നെട്ടോട്ടത്തിൽ..., ചൈനീസ് വാക്സിന്‍ സ്വീകരിച്ചവരില്‍ കാന്‍സര്‍ രോഗം റിപ്പോർട്ട് ചെയ്യുന്നു, വിവരം പടരുന്നത് തടയാന്‍ ശ്രമങ്ങള്‍ തുടങ്ങി അധികാരികള്‍...

കൊവിഡിനെ നേരിടാന്‍ ഇപ്പോഴും ലോക്ക്ഡൗണ്‍ പ്രയോഗിക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ചൈന. 'സീറോ കൊവിഡ്' നയമാണ് ഇക്കാര്യത്തില്‍ ചൈന പിന്തുടരുന്നത്. ഇത് കൂടാതെ അതിര്‍ത്തിയിലുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ച് പൂട്ടിയിരിക്കുകയാണ്. ലോക്ക്ഡൗണും വ്യാപകമായ പരിശോധനയും നടത്തി കൊവിഡിനെ പിടിച്ചുകെട്ടുകയാണ് ഇതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
കൊവിഡ് ഭീതിയിലായ സ്വന്തം ജനങ്ങളേയും ചൈന വഞ്ചിച്ചോ എന്ന സംശയമുയർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.മഹാമാരിക്കെതിരെ പോരുതാൻ വാക്സിന്‍ സ്വീകരിച്ച ചൈനക്കാര്‍ ഇപ്പോള്‍ ഭയപ്പാടിൽ നെട്ടോട്ടമൊടുകയാണ്. കൊവിഡ് വാക്സിന്‍ എടുത്തവരില്‍ വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ലുക്കീമിയ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
രോഗം ബാധിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ലെങ്കിലും ചൈനീസ് സമൂഹ മാദ്ധ്യമമായ വീചാറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്.എന്നാല്‍ ചൈന വികസിപ്പിച്ച ഏത് വാക്സിനാണ് രോഗം ബാധിച്ചവര്‍ ഉപയോഗിച്ചതെന്ന് വിവരം പുറത്ത് വന്നിട്ടില്ല. വാക്സിനേഷന്‍ എടുത്തതിന് ശേഷം രക്താര്‍ബുദം ബാധിക്കപ്പെടുന്നവരുടെ ആരോഗ്യ പരിശോധനാ വിവരങ്ങള്‍ ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം വിവരങ്ങള്‍ പടരുന്നത് തടയാന്‍ അധികാരികള്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്. 2022 മാര്‍ച്ച് 3 വരെ ചൈനയിലെ 31 പ്രവിശ്യകളിലായി മൊത്തം 3,147 ദശലക്ഷം ഡോസ് വാക്സിനാണ് ചൈന നല്‍കിയത്. ചൈനയ്ക്ക് മഹാമാരിയെ പൂര്‍ണമായും പിടിച്ചുകെട്ടാൻ ഇനിയുമായിട്ടില്ല.
കഴിഞ്ഞ ദിവസവും 526 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 312 എണ്ണം രോഗ ലക്ഷണമില്ലാത്തവയാണ്. ചൈനയുടെ സാമ്ബത്തിക തലസ്ഥാനമായ ഷാങ്ഹായ്, വടക്കന്‍ തുറമുഖ നഗരമായ ക്വിംഗ്ദാവോ, തെക്കന്‍ നഗരമായ ഡോങ്ഗ്വാന്‍ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha





















