Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...

പുടിന്റെ രഹസ്യ വാതകത്തിൽ പെട്ടു ശവപ്പറമ്പായി യുക്രൈൻ; തറപറ്റിക്കാൻ യുഎസ്സും യുറോപ്പും, റഷ്യയ്ക്ക് മേൽ കനത്ത പ്രഹരം

09 MARCH 2022 07:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ആക്രമണം ശക്തമാവുമ്പോൾ ആവനാഴിയിലെ അവസാനത്തെ ആയുധവും എടുത്ത് പ്രയോഗിക്കാൻ തുനിഞ്ഞ് തന്നെയാണ് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ചില നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന സൂചന കഴിഞ്ഞ ദിവസം പുറത്ത് വിട്ടിട്ടുണ്ടായിരുന്നു.

എന്നാൽ അതിന് പിന്നിൽ പ്രവർത്തിക്കുന്നതാര് എന്ന ചോദ്യമായിരുന്നു അവശേഷിച്ചിരുന്നത്. അതിനിപ്പോൾ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. പ്രധാനമായും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറം ലോകം അറിയുന്നത്.

ഉക്രൈനിലെ രഹസ്യമായ ഒരു വിമാനത്താവളമാണ് റഷ്യയ്‌ക്കെതിരായ സെലെന്‍സ്‌കിയുടെ പ്രതിരോധകേന്ദ്രമായി പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഈ രഹസ്യ വിമാനത്താവളത്തിലേക്ക് ദിനം പ്രതി കോടാനുകോടി ആധുനിക ആയുധങ്ങള്‍ ഒഴുകി എത്തുന്നതായി പറയുന്നുണ്ട്. ഉക്രൈന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഈ വിമാനത്താവളം.  

കഴിഞ്ഞ ദിവസം അമേരിക്കയുടെ സംയുക്ത സൈനിക ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി ഈ രഹസ്യ വിമാനത്താവളത്തില്‍ എത്തിയിരുന്നു എന്ന് ഒരു സൂചന ലഭിച്ചിരുന്നു. എയർഫീൽഡിൽ മിലി സൈനികരെയും ഉദ്യോഗസ്ഥരെയും കാണുകയും ഷിപ്പിംഗ് പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഈ സൈറ്റ് സമീപ ദിവസങ്ങളിൽ തിരക്കേറിയ പ്രവർത്തനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും നിരവധി ഫ്ലൈറ്റുകൾ വരുന്നുണ്ട്. ഇവിടേക്ക് ദിനം പ്രതി 17 വിമാനങ്ങള്‍ വരെ ആയുധങ്ങള്‍ നിറച്ച് എത്തുകയാണ്. ഇതില്‍ ടാങ്ക് വേധ മിസൈലുകള്‍ വരെ എത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതുവരെ റഷ്യന്‍ സൈന്യം ഈ രഹസ്യ വിമാനത്താവളം കണ്ടെത്തിയിട്ടില്ല. ഇവിടെ പറന്നിറങ്ങുന്ന വിമാനങ്ങളില്‍ യുകെയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും യുഎസില്‍ നിന്നുമെല്ലാം ആധുനിക ആയുധങ്ങള്‍ എത്തുന്നുണ്ട് എന്ന വിവരം ലഭിക്കുന്നുണ്ട്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണങ്ങളാണ് റഷ്യന്‍ സേനയ്ക്ക് ഏറ്റവും കൂടുതൽ തലവേദനയാകുന്നത്.

യുഎസും മറ്റ് നാറ്റോ അംഗങ്ങളും ഇതുവരെ 17,000 ടാങ്ക് വേധ മിസൈലുകളും 2,000 സ്റ്റിംഗർ എയർക്രാഫ്റ്റ് മിസൈലുകളും ഉക്രെയ്‌നിന് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുതന്നെ, യൂറോപ്പിന് മുകളിലുള്ള ആകാശം യുഎസിന്റെയും മറ്റുള്ളവരുടെയും സൈനിക ചരക്ക് വിമാനങ്ങളാൽ നിറഞ്ഞിരിക്കുന്നു, പ്രത്യേകിച്ച് യുഎസ് എയർലിഫ്റ്റ് കപ്പലിന്റെ നട്ടെല്ലായ സി -17.

വിമാനങ്ങൾ നാറ്റോയുടെ കിഴക്കൻ ഭാഗത്ത് സൈനികരെ മാറ്റിസ്ഥാപിക്കുന്നു, മാത്രമല്ല ഉക്രെയ്നിലേക്ക് കൈമാറാൻ കഴിയുന്ന ട്രാൻസ്ഫർ പോയിന്റുകളിലേക്ക് ആയുധങ്ങൾ നീക്കുകയും ചെയ്യുന്നുണ്ട്. 350 മില്യൺ യുഎസ് ഡോളറിന്റെ സുരക്ഷാ സഹായ പാക്കേജിന്റെ "ഭൂരിപക്ഷവും" ഇതിനകം തന്നെ യുക്രെയ്‌നിന് കൈമാറിക്കഴിഞ്ഞു, ഔദ്യോഗികമായി പറഞ്ഞതനുസരിച്ച്.

അതേസമയം, റഷ്യയ്ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്രെയ്നിന് പഴയ യുദ്ധവിമാനങ്ങൾ നൽകാൻ പോളണ്ടുമായി സംസാരിച്ച് യുഎസ് അധികൃതർ. റഷ്യയ്ക്കെതിരെ പോരാടുന്നതിനു കൂടുതൽ യുദ്ധവിമാനങ്ങൾ തങ്ങൾക്ക് ആവശ്യമാണെന്നും സഹായിക്കണമെന്നും നാറ്റോ അംഗരാജ്യങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലിൻസ്കി അഭ്യർഥിച്ചിരുന്നു. ഇതെത്തുടർന്നാണു നീക്കം.

ഈ നീക്കം ധാരണയിലെത്തിയാൽ പോളണ്ട് തങ്ങളുടെ കൈവശമുള്ള സോവിയറ്റ് കാലത്തെ മിഗ് 29 യുദ്ധവിമാനങ്ങൾ യുക്രെയ്നു നൽകും. ഇതിനു പകരം എഫ് 16 യുദ്ധവിമാനങ്ങൾ കുറച്ചുകാലയളവിനുള്ളിൽ യുഎസ് പോളണ്ടിനു നൽകും. എന്നാൽ എത്ര എഫ്16 യുദ്ധവിമാനങ്ങളാണു നൽകുന്നതെന്നോ, പോളണ്ട് എത്ര യുദ്ധവിമാനങ്ങളാണു യുക്രെയ്നു നൽകാൻ പോകുന്നതെന്നോ വ്യക്തതയില്ല.

മറുഭാഗത്ത് തിരിച്ചടി കനപ്പിക്കുകയാണ് റഷ്യയും. നോര്‍ഡ് സ്ട്രീം 1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന ഭീഷണിയുമായി റഷ്യ. യുക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ വിവിധരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ള മറുപടി എന്ന നിലയിലാണ് ഈ നീക്കം. റഷ്യ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ, ഊര്‍ജ വിപണിയില്‍ വന്‍വിലക്കയറ്റത്തിന് വഴിവെച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

റഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ നഷ്ടങ്ങളെ പ്രതിഫലിപ്പിക്കും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് റഷ്യ തിരിച്ചടിച്ചിരിക്കുകയാണ്. ഉപപ്രധാനമന്ത്രി പദവും ഊര്‍ജവകുപ്പിന്റെ ചുമതലയും വഹിക്കുന്ന അലക്‌സാണ്ടര്‍ നോവാക് തിങ്കളാഴ്ച വൈകിട്ട് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോര്‍ഡ് സ്ട്രീം- 1 അടയ്ക്കാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും നിലവില്‍ പൂര്‍ണശേഷിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടേക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് ആടിയുലഞ്ഞു നില്‍ക്കുകയായിരുന്നു, കഴിഞ്ഞ ദിവസം യൂറോപ്യന്‍ പ്രകൃതി വാതക വിപണി. ഇതിന്‍റെ ഫലമായി ഒരു ഘട്ടത്തില്‍ 80 ശതമാനം വരെ വിലയുയരുന്ന സാഹചര്യവുമുണ്ടായി. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം  (15 minutes ago)

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും  (29 minutes ago)

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (9 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (9 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (9 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (10 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (10 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (10 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (10 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (10 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (12 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (12 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (12 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (12 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (12 hours ago)

Malayali Vartha Recommends