യുക്രെയ്‌നിൽ അമേരിക്ക ജൈവായുധം വികസിപ്പിക്കുകയാണെന്നു റഷ്യ; തങ്ങളുടെ ലക്ഷ്യം യുക്രെയ്ൻ ഭരണത്തെ അട്ടിമറിയ്‌ക്കുകയല്ല; തങ്ങൾക്ക് ലഭിച്ച വിവരങ്ങളിൽ ആഗോള സമൂഹത്തോട് ഇരു രാജ്യങ്ങളും വിശദീകരണം നൽകണം; നിലപാട് കടുപ്പിച്ച് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവ

സമാനതകളില്ലാത്ത പോരാട്ടമായിരുന്നു റഷ്യ യുക്രൈനിൽ ലോകം കണ്ടത്. ഉക്രൈനെ ആക്രമിക്കുന്നതിൽ നിന്നും ഒരടി പിന്നോട്ട് ഇല്ലാതെ റഷ്യ നിന്നു. എന്നാൽ തോറ്റ് കൊടുക്കാതെ ചെറുത്തുനിൽപ്പുമായി യുക്രയിനും രംഗത്തുണ്ടായിരുന്നു. ഇപ്പോൾ ഇതാ റഷ്യ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു.
യുക്രെയ്‌നിൽ അമേരിക്ക ജൈവായുധം വികസിപ്പിക്കുകയാണെന്നു റഷ്യ. തങ്ങളുടെ ലക്ഷ്യം യുക്രെയ്ൻ ഭരണത്തെ അട്ടിമറിയ്‌ക്കുകയല്ല . തങ്ങൾക്ക് ലഭിച്ച വിവരങ്ങളിൽ ആഗോള സമൂഹത്തോട് ഇരു രാജ്യങ്ങളും വിശദീകരണം നൽകണമെന്നും റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖരോവ വ്യക്തമാക്കി.
യുക്രെയ്‌നിൽ അമേരിക്ക ജൈവായുധം വികസിപ്പിക്കുന്നതിന് തങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ട്. ചില ലാബുകൾ ഇതിനായി പ്രവർത്തിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ടത്രെ . ഇതിന്റെ സമാധാന പരമായ ഉപയോഗത്തെക്കുറിച്ചോ, ശാസ്ത്രീയ ലക്ഷ്യങ്ങളെക്കുറിച്ചോ അല്ല ഞങ്ങൾ സംസാരിക്കുന്നത്.
ജൈവായുധം വികസിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്നത് അമേരിക്കയാണ്. ഇതിനുള്ള വിശദീകരണം അമേരിക്ക നൽകണമെന്നും മരിയ സഖരോവ പറഞ്ഞു. ഞങ്ങൾ ആവശ്യപ്പെടുന്നത് വിശദാംശങ്ങളാണ് . അതിനായി , ലോകം കാത്തിരിക്കുന്നുവെന്നും മരിയ സഖരോവ വ്യക്തമാക്കി. എന്നാൽ റഷ്യയുടേ ആരോപണങ്ങൾ അമേരിക്ക തള്ളി .
അതേസമയം യുക്രെയ്‌നിൽ ആക്രമിച്ച് മുന്നേറുന്ന റഷ്യൻ സൈന്യത്തിന് തണുത്തുറഞ്ഞ മരണം സംഭവിക്കുമെന്ന് വിദഗ്ധർ. യുക്രെയ്‌നിലെ തണുപ്പ് വരും ദിവസങ്ങളിൽ കടുക്കും . റഷ്യൻ സൈന്യത്തിന്റെ വാഹനത്തിന്റെ എൻജിൻ പ്രവർത്തിക്കാതിരിക്കുന്നതോടെ തണുത്തുറഞ്ഞ് സൈനികർക്ക് മരണം സംഭവിക്കാം എന്ന് ബാൾട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗ്ലെൻ ഗ്രാന്റ് വ്യക്തമാക്കി.
64കിലോമീറ്റർ നീളമുള്ള ടാങ്ക് വ്യൂഹം മുന്നോട്ട് നീങ്ങിയില്ലെങ്കിൽ, എൻജിൻ പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവ റഷ്യൻ സൈനികരെ നിറച്ച റഫ്രിജറേറ്ററുകളായി മാറും . എന്നാൽ സൈനികർ അതിന് കാത്തിരിക്കില്ല. അവർ ടാങ്കുകൾ ഉപേക്ഷിച്ച് കാടുകളിലേക്ക് പോകും, തണുത്ത് മരവിച്ച് മരിക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത് . എന്തായാലും റഷ്യൻ സൈനികരുടെ പരാജയം അടുത്തു എന്നാണ് ഗ്ലെൻ ഗ്രാന്റ് പറയുന്നത്.
റഷ്യക്കാരുടെ ടാങ്കുകളിൽ മെർക്കുറി കുറയുമ്പോൾ അത് 40 ടൺ ഫ്രീസറുകൾ മാത്രമായി മാറുമെന്നാണ് മുൻ ബ്രിട്ടീഷ് ആർമി മേജർ കെവിൻ പ്രൈസ് വ്യക്തമാക്കിയിരിക്കുന്നത് . ആർട്ടിക് ശൈലിയുള്ള യുദ്ധത്തിന് തയ്യാറാകാത്ത സൈനികരുടെ മനോധൈര്യം അതോടെ തകരുമെന്നും അദ്ദേഹം പറഞ്ഞു .
കിഴക്കൻ യൂറോപ്പ് ഈ ആഴ്ച പിന്നിടുന്നതിന് മുൻപ് അതിശൈത്യത്തലേക്ക് കടക്കും എന്നാണ് നിഗമനം . താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് ആയി കുറയും. കീവിലും മറ്റ് നഗരങ്ങളിലും ഇപ്പോൾ തന്നെ മൈനസ് 10 ഡിഗ്രി സെൽഷ്യസാണ് താപനില. നിലവിൽ കീവിൽനിന്നും 19 മൈൽ അകലെയാണ് ടാങ്ക് വ്യൂഹം ഉള്ളത്.
https://www.facebook.com/Malayalivartha






















