പ്രമേഹ രോഗികളും കാൻസർ രോഗികളും മരുന്നുകൾ ഇല്ലാതെ വലയുന്നതിനാൽ നിരവധി മരണങ്ങൾ സംഭവിക്കുന്നു...ആളുകളുടെ മൃതദേഹം കൂട്ട കുഴിയെടുത്ത് മറവ് ചെയ്യുന്നു...ഭൂഗർഭ അറയിൽ ഭക്ഷണത്തിനായി തമ്മിൽ തല്ലിച്ചാകുന്നു....തെരുവിൽ മൃതദേഹങ്ങൾ നിറയുന്നു.... യുക്രൈനിലെ കാഴ്ചകൾ ഭയാനകം

യുക്രൈനിലെ മരിയോ പോളിലുള്ള കാഴ്ചകൾ അതി ദയനീയമാണ്. മഹാഭൂരിപക്ഷം ആൾക്കാരും ദിവസങ്ങളായിട്ട് ഭക്ഷണവും വെള്ളവുമില്ലാതെ ബങ്കറിൽ തന്നെ കഴിയുകയാണ്. 1207 മൃതദേഹങ്ങൾ ഇതുവരെ തെരുവിൽനിന്ന് കിട്ടിയെന്ന് റെഡ്ക്രോസ് പറയുന്നു. മരിച്ച വ്യക്തികൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്. ഭൂഗർഭ അറയിൽ ഉള്ള വ്യക്തികൾ ആഹാരത്തിനായി തമ്മിൽ തല്ലുന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നു.
മരിയ പോളിലുള്ള ആൾക്കാർ ദിവസങ്ങളായി ആഹാരമോ വെള്ളമോ ഇല്ലാതെ ബങ്കറിൽ കഴിയുകയാണ്. സെലെൻസ്കിയുടെ ഫോൺകോൾ ഒരു നടുക്കത്തോടെയാണ് താൻ കേട്ടത് എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നതൊക്കെ ശരിയാണെന്നും പക്ഷേ യുക്രെയിന് മീതെ നോ പ്ലെയിൻ പ്രഖ്യാപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് കഴിയില്ലെന്നും ബോറിസ് ജോൺസൻ ചൂണ്ടിക്കാട്ടി. മരിയ പോളിലെ പ്രസവ ആശുപത്രി തകർത്തെറിഞ്ഞതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിരവധി വ്യക്തികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നു റെഡ് ക്രോസ്സ് പറയുന്നു. ചർച്ച പരാജയപ്പെട്ട സ്ഥിതിക്ക് യുദ്ധം കനക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. എങ്കിലും യുക്രൈൻ ജനത പ്രതിരോധിക്കുകയാണ്. ഇത്രയും ജനങ്ങൾ പറയുന്നത് റഷ്യയ്ക്ക് തങ്ങളെ കീഴടക്കാൻ കഴിയില്ല നശിപ്പിക്കാൻ മാത്രമേ കഴിയൂ എന്നാണ്. സെലെൻസ്കി ഉറച്ച നിലപാടിൽ മുന്നേറുകയാണ്. റഷ്യൻ ടാങ്കുകളുടെ ഡ്രൈവറെ വധിച്ചു യുക്രൈൻ പ്രതിരോധം തുടരുകയാണ്.
കീവ് ഇതുവരെ പിടിച്ചെടുക്കാൻ കഴിയാത്ത സൈനികരെ പുടിൻ വഴക്ക് പറയുകയുണ്ടായി. ആറു ഉദ്യോഗസ്ഥർക്ക് ശക്തമായ താക്കീത് നൽകിയിരിക്കുകയാണ്. മരിയ പോളിൽ മരുന്നുകൾക്ക് ക്ഷാമം ഉണ്ടെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രമേഹരോഗികളും കാൻസർ രോഗികളും മരുന്നുകൾ ഇല്ലാതെ വലയുന്നതിനാൽ നിരവധി മരണങ്ങൾ സംഭവിക്കുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
മരിയോ പോലുള്ള ഇപ്പോഴത്തെ കാലാവസ്ഥ -9 ഡിഗ്രിയാണ്. ഈ കാലാവസ്ഥയിൽ വൈദ്യുതി ഇല്ലാതെ കഴിയുക അവർക്ക് പ്രയാസകരമായ കാര്യമാണ്. പോരാട്ടങ്ങൾ തുടരുന്നതിനാൽ ജനങ്ങൾക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മരിയ പോൾ തകർന്നതിന്റെ ചിത്രങ്ങളും പുറത്തു വരികയാണ്. ആളുകളുടെ മൃതദേഹം കൂട്ട കുഴിയെടുത്ത് മറവ് ചെയ്യുന്നതിനെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
മോർച്ചറിയിൽ മൃതദേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങൾക്ക് മുകളിൽ ഇരിക്കുന്ന കുറച്ച് ജീവനക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നു. ശക്തമായ വ്യോമാക്രമണം അവിടെ തുടരുകയാണ്. അവിടെ തകർത്തു കീഴടക്കാനാണ് റഷ്യയുടെ ലക്ഷ്യമെങ്കിലും ഇതുവരെ കീഴടക്കാൻ കഴിഞ്ഞിട്ടില്ല. ഭൂഗർഭ അറകളിൽ കുട്ടികളെ പ്രസവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുകയാണ്. ഇതിന്റെയൊക്കെ ദൃശ്യങ്ങൾ സിലെൻസ്കി ആണ് പുറത്തുവിടുന്നത്.റഷ്യ യുദ്ധകുറ്റം ആണ് എന്നത് മറച്ചുവച്ചുകൊണ്ട് കമല ഹാരിസ് സംസാരിച്ചിരുന്നു ഇതിനെതിരെ യുക്രൈൻ രംഗത്തുവന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha






















