റക്ഷ്യയുടെ 'ബാറ്റിൽ ഓഫ് ബ്രോബെറി' നീക്കത്തിനിടെ അപ്രതീക്ഷിതമായി ആഞ്ഞടിച്ച് യുക്രൈൻ സേന; കീവിൽ റഷ്യൻ ടാങ്കുകൾ മാലപ്പടക്കം പോലെ പൊട്ടിച്ചിതറി; വ്ളാടിമീർ പുടിൻറെ വിശ്വസ്തനായ കമ്മാൻഡറെ കൊന്നെറിഞ്ഞ് യുക്രൈന്റെ ചെറുത്ത് നിൽപ്പ്; യുദ്ധം ജയിക്കാൻ രാസായുധ പ്രവർത്തനം നടത്തിയാൽ അന്ന് പുടിന്റെ അന്ത്യം

കനത്ത ബോംബാക്രമണത്തിൽ ഉക്രെയിനിലുള്ള പല സ്ഥലങ്ങളും റഷ്യ തകർക്കുകയാണ്. ഈ ഘട്ടത്തിലും ഉക്രൈൻ ജനത എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നത് ലോകത്തിന് വലിയ ആശ്ചര്യകരമാണ്. റഷ്യൻ സേന ഇന്നലെ 'ബാറ്റിൽ ഓഫ് ബ്രോബെറി' എന്ന് വിശേഷിപ്പിച്ച യുദ്ധം നടത്തി . പക്ഷേ ഈ യുദ്ധത്തിനിടെ അപ്രതീക്ഷിതമായി ഉക്രൈൻ സേന ആഞ്ഞടിച്ചു.
ശക്തമായ ആക്രമണത്തിൽ നിരവധി ടാങ്കുകൾ നിമിഷനേരംകൊണ്ട് പൊട്ടിച്ചിതറി. ആൻഡ്രിയയെസൻ സക്കാവോ എന്ന റഷ്യൻ കമാൻഡർ ഈ അക്രമണത്തിൽ കൊല്ലപ്പെട്ടു. റഷ്യയുടെ കരുത്തൻ ടാങ്കുകളെയാണ് യുക്രൈൻ ഇന്നലെ തകർത്തെറിഞ്ഞത്.ഇത്തരമൊരു ആക്രമണം റഷ്യൻ സേന പ്രതീക്ഷിച്ചില്ല. കാരണം സാവധാനം റഷ്യൻ സേന മുന്നോട്ടു പോകുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്.
ആക്രമണത്തിൽ പൊട്ടിത്തെറിക്കലുകളും പുകച്ചുരുളുകൾ ഉയരുന്നതും കാണാം. നിരവധി ടാങ്കുകളുടെ പോയിന്റിൽ നിന്നാണ് സംഭവിച്ചത്. സൈനികർ ചിതറിപ്പോകുന്ന അടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. മരിച്ചത് ചില്ലറക്കാരനല്ല. വ്ളാടിമീർ പുടിനിൽ നിന്നും ഒരു പ്രത്യേക ബഹുമതി നേടിയ വ്യക്തിയാണ് മരിച്ച കമ്മാൻഡർ.
വമ്പൻ ഓപ്പറേഷനായി പുടിൻ കീവിലേക്ക് അയച്ചത് തന്റെ വിശ്വസ്തനായ കമ്മാൻഡറെ ആയിരുന്നു. ആ കമ്മാൻഡറെയാണ് കഴിഞ്ഞ ദിവസം യുക്രൈൻ കൊലപ്പെടുത്തിയത്. റഷ്യൻ പ്രസിഡണ്ട് പുടിൻ ഇന്നലെ കോപിതനായി എന്നും സൈനികരെ ശകാരിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എത്രയും പെട്ടെന്ന് കീവ്പിടിച്ചടക്കാനുള്ള അന്ത്യശാസനം പുടിൻ നൽകിയിരിക്കുകയാണ്.
പുടിൻ എന്തും ചെയ്യും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ അതുകൊണ്ടുതന്നെ പാശ്ചാത്യലോകം ഭയത്തിലാണ്.രാസായുധപ്രയോഗം എങ്ങാനും കീവിനെ ലക്ഷ്യമാക്കി നടത്തിയാൽ അത് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന നീക്കം തന്നെയാകും. പുടിന്റെ വിശ്വസ്തനായ കമാന്ഡർ മരിച്ചതു കൊണ്ട് പുടിന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയില്ല എന്നാണ് യുക്രെയിനിലുള്ള ഒരു ചാരപ്രവർത്തന ഉദ്യോഗസ്ഥൻ പറയുന്നത്.
അദ്ദേഹം മരിച്ചതോടെ പുടിൻ തളർന്നിരിക്കുന്ന അവസ്ഥയാണെന്ന് റിപ്പോർട്ടുകളും പുറത്തുവരികയാണ്.യുദ്ധം ജയിക്കാൻ പുടിൻ രാസായുധ പ്രവർത്തനം നടത്താനുള്ള സാധ്യതകളും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് പുടിന്റെ അന്ത്യത്തിലേക്ക് നയിക്കുമെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.
https://www.facebook.com/Malayalivartha























