കുട്ടികള്‍ ഉള്ളവരോട് യുദ്ധം ചെയ്യാന്‍ സൈന്യം ആവശ്യപ്പെട്ടില്ല! രാജ്യത്തെ രക്ഷിക്കാൻ സ്വയം തെരഞ്ഞെടുത്തത്, റഷ്യയ്‌ക്കെതിരെ പൊരുതുന്ന പെണ്‍പട: തോക്ക് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് പ്രവേശനം

യുക്രൈനിൽ യുദ്ധം ആരംഭിച്ചതുമുതൽ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ് ഉക്രൈന്‍ സൈന്യം റഷ്യയെ നേരിടുന്നത്. തങ്ങളുട നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍, ജീവന്‍ പോകുമോയെന്ന പേടിയില്ലെന്ന് ഉക്രൈന്‍ വനിതകള്‍ പറയുകയുംചെയ്തിരുന്നു.
സൈന്യത്തില്‍ തുല്യ അവകാശത്തിനായി പോരാടിയിരുന്ന ഉക്രൈന്‍ വനിതകളാണ് ഇപ്പോള്‍ യുദ്ധക്കളത്തില്‍ തങ്ങളുടെ കഴിവ് തെളിയിക്കുന്നത്. തങ്ങളാല്‍ കഴിയുമെന്ന് അവര്‍ ഓരോരുത്തരെയും ബോധിപ്പിക്കുകയാണ്. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍, റഷ്യക്കെതിരായ ഉക്രൈന്‍ സൈന്യത്തിന്റെ പോരാട്ടത്തില്‍ ഇവരും പങ്കാളികളാകുകയാണ്.
സി.എന്‍.എന്‍ റിപ്പോര്‍ട്ടനുസരിച്ച്, നിലവില്‍ റഷ്യയുമായി യുദ്ധം ചെയ്യുന്ന സൈനികരില്‍ 15% സ്ത്രീകളാണ്. ഇതില്‍ തന്നെ ചിലര്‍, ഔദ്യോഗികമായി സൈന്യത്തില്‍ അംഗങ്ങളല്ല. തോക്ക് എങ്ങനെ കൈകാര്യം ചെയ്യാം, എങ്ങനെ വെടിയുതിര്‍ക്കാം എന്നത് പോലുള്ള കാര്യങ്ങളില്‍ 'ക്രാഷ് കോഴ്സുകള്‍' ചെയ്തവരാണ് ഇക്കൂട്ടത്തിലുള്ളത്.
'ഉക്രേനിയന്‍ സൈന്യത്തെ പിന്തുണച്ച് യുദ്ധം ചെയ്യണമോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാമെന്ന ഓപ്‌ഷന്‍ ഉണ്ടായിരുന്നു. കുട്ടികള്‍ ഉള്ളവരോട് യുദ്ധം ചെയ്യാന്‍ സൈന്യം ആവശ്യപ്പെട്ടില്ല. പക്ഷെ, ഇത് ഞങ്ങള്‍ തിരഞ്ഞെടുത്തതാണ്. യുദ്ധമുഖത്ത് പോരാടുന്നവരില്‍ 15% വും സ്ത്രീകളായിരിക്കും', കീവില്‍ തുടരാന്‍ തീരുമാനിച്ച ഉക്രേനിയന്‍ പാര്‍ലമെന്റ് അംഗം കിരാ റൂഡിക് വ്യക്തമാക്കി.
റഷ്യയ്‌ക്കെതിരെ തങ്ങളുടെ രാജ്യത്തെ പിന്തണയ്ക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ മുന്‍പന്തിയിലാണ്. എന്നാല്‍, അടുത്തിടെ വരെ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ തുല്യത നല്‍കിയിരുന്നില്ല. 2014-ല്‍ റഷ്യ അധിനിവേശം നടത്തിയപ്പോള്‍, പുരുഷന്മാരെ മുന്‍നിരയിലേക്ക് അണിനിരത്തിയായിരുന്നു ഉക്രൈന്‍ യുദ്ധം ചെയ്തത്. അന്ന് 'സന്നദ്ധസേവകരായി' നിരവധി സ്ത്രീകള്‍ ഉക്രൈന് വേണ്ടി പോരാടി. അതൊന്നും എവിടെയും ചര്‍ച്ചയായില്ല.
അവര്‍ യുദ്ധ വേഷങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും, കടലാസില്‍ അവരെ 'തയ്യല്‍ക്കാരികള്‍, പാചകക്കാര്‍ അല്ലെങ്കില്‍ മറ്റ് യുദ്ധേതര തൊഴിലുകള്‍' എന്നിങ്ങനെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഒരിക്കല്‍ ഒന്നുമല്ലെന്ന് പറഞ്ഞ്, തള്ളിക്കളഞ്ഞവര്‍ ഇന്ന് അവരുടെ സേവനവും ധൈര്യവും നേരിട്ടറിയുകയാണ്.
https://www.facebook.com/Malayalivartha






















