റഷ്യ നാലുപാടും വളഞ്ഞു കീവ് പിടിച്ചെടുക്കുന്നു..തോൽവി മുന്നിൽ കണ്ട് സെലസ്‌കി.. ഇനി മണിക്കൂറുകൾ മാത്രം.... കീവ് കീഴടക്കി ഉടൻ യുദ്ധം തുടങ്ങാനുള്ള ഉത്തരവാണ് പുടിൻ നൽകിയിരിക്കുന്നത്.

പതിയിരുന്ന് ആക്രമണം നടത്തിക്കൊണ്ടിരുന്ന 40 മൈലോളം നീളത്തിൽ റഷ്യ വിന്യസിച്ച ടാങ്കുകളും സൈനികരും പീരങ്കികളും എല്ലാം കീവിനെ വളയാനുള്ള ശ്രമത്തിന്റെ ആദ്യ പടിയായി അടുത്തുള്ള വനങ്ങളിലേക്കും പട്ടണങ്ങളിലേക്കും എല്ലാം പുനർവിന്യസിച്ചിരിക്കുകയാണ്. കീവ് കീഴടക്കി ഉടൻ യുദ്ധം തുടങ്ങാനുള്ള ഉത്തരവാണ് പുടിൻ നൽകിയിരിക്കുന്നത്.
സേനയുടെ പുനർ വിന്യാസം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഹോവിറ്റ്സർ ആയുധങ്ങളും സംശയാസ്പദമായ റോക്കറ്റ് ലോഞ്ചറുകളും തയ്യാറാണെന്ന് ഈ ചിത്രങ്ങളിൽ വ്യക്തമാക്കുന്നു. റഷ്യൻ സേന യുദ്ധം ആരംഭിക്കുവാനുള്ള മുന്നറിയിപ്പുകൾ നൽകിയതോടെ ചെറുത്തുനിൽക്കുവാനുള്ള ശ്രമമാണ് ശേഷിക്കുന്ന കീവ് നിവാസികൾ നടത്തുന്നത്. ആയുധമെടുക്കാനും ബാരിക്കേഡുകൾ സ്ഥാപിച്ച് ഒളിച്ചിരുന്ന് തിരിച്ചടിക്കാനും അവർ ശ്രമിക്കുകയാണ്.
മാത്രമല്ല വൈകാതെ ബെലാറൂസ് സേനയും ഉക്രൈനെ ആക്രമിച്ചേക്കുമെന്ന് കരുതുന്നുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഉക്രൈന്‍ പുറത്തുവിട്ടുകഴിഞ്ഞു. പുടിനും ബെലാറൂസ് പ്രസിഡന്റും തമ്മില്‍ മോസ്‌കോയില്‍ അടിയന്തരയോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് ഈ നിഗമനം.കഴിഞ്ഞ ദിവസം നാറ്റോയില്‍ അംഗത്വം വേണമെന്ന ആവശ്യം പിന്‍വലിക്കാമെന്നും സ്വതന്ത്ര പ്രവിശ്യകളായി റഷ്യ യുദ്ധം ആരംഭിച്ച ദിവസം പ്രഖ്യാപിച്ച ലുഹാന്‍സ്‌കിനെയും ഡോണെസ്‌കിനെയും റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രിമിയയെയും സ്വതന്ത്രറിപ്പബ്ലിക്കുകളാക്കാമെന്നും കഴിഞ്ഞ ദിവസം ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രഖ്യാപിച്ചത് ഈ തോല്‍വി മണത്തിട്ടുതന്നെയാകാമെന്നാണ് കരുതുന്നത്. ഇതിനിടെ റഷ്യ-ഉക്രൈന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.
റഷ്യൻ സൈന്യത്തെ തടയാൻ കീവിലെ സന്നദ്ധപ്രവർത്തകർ പ്രാന്തപ്രദേശങ്ങളിൽ ഒളിച്ചിരിക്കുവാനുള്ള കിടങ്ങുകൾ കുഴിച്ചു. രക്തരൂക്ഷിതമായ പോരാട്ടത്തിനാണ് കീവ് ജനതയും തയ്യാറെടുക്കുന്നത്. പഴയ ടയറുകളും മണൽച്ചാക്കുകളും ഉപയോഗിച്ച് താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ച് നാട്ടുകാരും യുക്രൈൻ സൈനികർക്കൊപ്പം ചേർന്നു. ഏതാണ്ട് നഗരത്തിലെ 3.5 ദശലക്ഷം നിവാസികളിൽ പകുതിയും പലായനം ചെയ്തതായി കരുതപ്പെടുന്നു. എന്നാൽ പലായനം ചെയ്തവരിൽ പലരും തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ യുക്രൈനിലേക്ക് ഇപ്പോൾ തിരിച്ചു മടങ്ങുകയാണെന്ന് മുൻ ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യന്മാരായ മിസ്റ്റർ ക്ലിറ്റ്ഷ്‌കോയും സഹോദരൻ വ്‌ളാഡിമിറും പറഞ്ഞു.
ചില റഷ്യൻ യൂണിറ്റുകൾ ഇപ്പോൾ നഗരത്തിൽ നിന്ന് ഒമ്പത് മൈൽ അകലെയാണ്. പട്ടിണിയും കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയും അനുഭവിക്കുന്നവരുമായി കഷ്ടപ്പെടുന്ന മാരിയുപോൾ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിൽ ഉപയോഗിക്കുന്ന പ്രാകൃത തന്ത്രങ്ങൾ കീവിലും ആവർത്തിക്കാൻ അവർ ശ്രമിക്കുമോയെന്ന ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം റഷ്യൻ സൈന്യം അവിടെയുള്ള ഒരു പ്രസവ ആശുപത്രിയിൽ ബോംബെറിഞ്ഞിരുന്നു.
കീവിന്റെ വടക്കുകിഴക്കൻ പ്രദേശമായ ബ്രോവാരിയിലൂടെ നീങ്ങുകയായിരുന്ന ഒരു വാഹനവ്യൂഹം പട്ടണത്തിലെ തെരുവുകളിൽ കുടുങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച പിൻവാങ്ങിരുന്നു. ഇവരെ യുക്രേനിയൻ സൈന്യം ടാങ്ക് വിരുദ്ധ മിസൈലുകൾ ഉപയോഗിച്ച് പതിയിരുന്ന് ആക്രമിച്ചു. ഒരു ടാങ്ക് ഉൾപ്പെടെ കുറഞ്ഞത് രണ്ട് വാഹനങ്ങളെങ്കിലും നശിപ്പിക്കപ്പെടുകയും വ്‌ളാഡിമിർ പുടിന്റെ അസോസിയേറ്റ് ആയിരുന്ന കേണൽ ആൻഡ്രി സഖറോവ് എന്ന് പറയപ്പെടുന്ന റഷ്യൻ കമാൻഡിങ് ഓഫീസർ കൊല്ലപ്പെടുകയും ചെയ്തു. തിരിച്ചടികൾക്കിടയിലും, നഗരത്തിന് വടക്കുള്ള അന്റോനോവ് വിമാനത്താവളത്തിന് സമീപമുള്ള പട്ടണങ്ങളിലും സമീപ വനങ്ങളിലും റഷ്യൻ സൈന്യം ഇന്നലെ മുന്നേറ്റം തുടർന്നു.
യുദ്ധതന്ത്രങ്ങൾ പുനഃസജ്ജമാക്കിയും പുനഃസ്ഥാപിച്ചും ആക്രമണ പ്രവർത്തനങ്ങൾ ഏകോപിച്ചാണ് റഷ്യ വീണ്ടും മുന്നേറ്റം തുടരുന്നത്. എന്നാൽ ശക്തമായ യുക്രേനിയൻ പ്രതിരോധം ആണ് റഷ്യൻ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിൽ പുതിയ ആക്രമണ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ സേനയെ സജ്ജമാക്കുവാൻ റഷ്യ ശ്രമിക്കും. തലസ്ഥാനമായ കീവിനെതിരായ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും.
https://www.facebook.com/Malayalivartha






















