സിറിയൻ കൊലയാളി സംഘത്തെ ഇറക്കി റഷ്യ...റഷ്യൻ സൈന്യത്തിനൊപ്പം ഈ സംഘവും യുക്രൈനിലേക്ക് ചേർന്നാൽ തെരുവുകൾ ചോരക്കളമാകും..റഷ്യയുടെ മരണക്കളി

റഷ്യ ഉക്രൈയിൻ പിടിച്ചടക്കാൻ പോകുന്നു എന്നുള്ള വാർത്ത വരുമ്പോൾ റഷ്യയുടെ മറ്റൊരു ചതികൂടി പുറത്തുവരിയ്ക്കയാണ്.യുക്രൈനെ നേരിടാൻ ചെചൻ സേനയെയും വാഗനെർ ഗ്രുപ്പിനേയുമൊക്കെ ഇറക്കിക്കളിച്ച റഷ്യ അവസാനമായി മറ്റൊരു അടവ് കൂടി പയറ്റി.പോരാട്ടം കടുപ്പിക്കാൻ സിറിയൻ കൊലയാളി സംഘത്തെ ഇറക്കിയിരിക്കുകയാണ് റഷ്യ. യുക്രൈനികളെ കൊന്നൊടുക്കി റഷ്യയെ യുദ്ധത്തിൽ സഹായിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇസഡ് ഫ്‌ളാഗുകളുമേന്തി സിറിയൻ സംഘം യുക്രൈൻ ലക്ഷ്യമാക്കി നീങ്ങുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സംഘം സൊലൻസ്‌കിയെ ലക്ഷ്യമിട്ട് നീങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇവർ സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയും ആർപ്പു വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
16,000 ലേറെ വരുന്ന ഈ സംഘം യുക്രൈനിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ സൈന്യത്തിനൊപ്പം ഈ സംഘവും യുക്രൈനിലേക്ക് ചേർന്നാൽ തെരുവുകൾ ചോരക്കളമാകുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര ഉപരോധങ്ങൾ റഷ്യയ്ക്ക് നേരെ കടുക്കുമ്പോഴും യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് പുടിൻ നൽകുന്നസൂചന. ഇന്നലെ അമേരിക്ക ശക്തമായ ഉപരോധം റഷ്യക്കെതിരെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രൈൻ സുപ്രധാന വഴിത്തിരിവിലാണെന്ന് പ്രസിഡന്റ് വോളോഡിമിൽ സെലെൻസ്‌കി വ്യക്തമാക്കി. റഷ്യൻ ആക്രമണം നഗരങ്ങളിൽ ശക്തമാവുകയും കീവിനടുത്തേക്ക് കൂടുതൽ സൈന്യവും എത്തുന്ന പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. കീവിൽ റഷ്യൻ സൈന്യം പീരങ്കികൾ ഉപയോഗിച്ച് വെടയുതിർക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും സെലെൻസ്‌കി പുറത്തു വിട്ടു.
റഷ്യൻ ആക്രമണത്തിൽ ഒരു മാനസികാരോഗ്യ കേന്ദ്ര തകർന്നതായും അമ്പതോളം സ്‌കൂളുകൾ നശിപ്പിക്കപ്പെട്ടതായും ഹാർകീവ് ഗവർണർ അറിയിച്ചു. യുദ്ധം നടക്കുന്ന വടക്ക്, കിഴക്ക്, തെക്ക് മേഖലകൾ കൂടാതെ പടിഞ്ഞാറൻ പ്രദേശങ്ങളിലും റഷ്യ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.
തെക്കൻ നഗരമായ മരിയുപോളിൽ റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 1,582 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. അധിനിവേശം മൂന്നാം വാരത്തിലേക്ക് കടന്നതോടെ ലക്ഷക്കണക്കിന് പേര് വെള്ളം, ഭക്ഷണം എന്നിവ ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ബ്ലാക്ക് സി പോർട്ട് പൂർണമായും വളഞ്ഞിരിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സാധാരണക്കാരെ പുറത്തിറങ്ങാനും മാനുഷിക ഇടനാഴി വഴി രക്ഷപ്പെടാനും റഷ്യ അനുവദിക്കുന്നില്ലെന്ന് യുക്രൈൻ ആരോപിച്ചു. മരിയുപോളിൽ കുടിങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം പരാജയപ്പെട്ടിരുന്നു.
അതേസമയം, വ്‌ളോഡിമിർ പുടിന്റെ ആക്രമണം തടയുന്നതിനായി പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ സാമ്പത്തിക നടപടികളിലേക്ക് കടന്നു. വ്യവസായങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമെന്ന റഷ്യയുടെ പദവി ജി 7 രാജ്യങ്ങൾ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യൻ ഡയമൻഡ്, മദ്യം, സീ ഫൂഡ് തുടങ്ങിയവക്ക് അമേരിക്ക വിലക്കേർപ്പെടുത്തി.
റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളിലേക്ക് കടക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തീരുമാനിച്ചു. യുക്രൈൻ ആയുധങ്ങൽക്കായി കൂടുതൽ ധനസഹായവും നൽകിയേക്കും. എന്നാൽ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈന്റെ അപേക്ഷ നിരസിച്ചു. ഫ്രാൻസിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനങ്ങളെടുത്തത്.
അധിനിവേശം മൂന്നാം ആഴ്ചയിലേക്കു കടന്നതോടെ യുഎസും സഖ്യകക്ഷികളും ഉപരോധത്തിലൂടെ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. തുറമുഖ നഗരമായ മരിയുപോളിൽ ആശുപത്രിക്കു നേരേയുണ്ടായ വ്യോമാക്രമണം വ്യാപക പ്രതിഷേധമാണു സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികൾ. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ കുട്ടിയടക്കം മൂന്നുപേരാണു കൊല്ലപ്പെട്ടത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയ പൂർണഗർഭിണിക്കും ഡോക്ടർമാർക്കുമുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു.
പടിഞ്ഞാറൻ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ചതിലൂടെ ഒരു പ്രദേശവും സുരക്ഷിതമല്ലെന്ന സന്ദേശമാണു യുക്രെയ്‌നും സഖ്യരാജ്യങ്ങൾക്കും റഷ്യ കൈമാറിയിരിക്കുന്നത്. യുക്രെയ്ന്റെ ശക്തമായ ചെറുത്തുനിൽപ്പും തീരുമാനത്തിനു പിന്നിലുണ്ട്. തെക്കൻ മേഖലയിലും കിഴക്കൻ മേഖലയിലും മാത്രമാണ് റഷ്യൻസേന കാര്യമായ മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നത്. വടക്കൻ മേഖലയിലും കീവിന് ചുറ്റുമുള്ള മേഖലകളിലും കാര്യമായ മുന്നേറ്റത്തിനു കഴിഞ്ഞിട്ടുമില്ല.
https://www.facebook.com/Malayalivartha






















