ലോകത്തെ മുടിക്കാന്‍ ചൈന,വീണ്ടും മാരക വൈറസ് നഗരങ്ങള്‍ കൂട്ടത്തോടെ പൂട്ടുന്നു വരുന്നത് പുതിയ വകഭേദം;രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് ചൈനയില്‍ കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍

കൊവിഡ് മഹാമാരിയുടെ തുടക്കം ചൈനയില്‍ നിന്നാണ്. എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചത് പോലെ ചൈനയില്‍ കൊവിഡ് വ്യാപനം ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ചൈനക്ക് സാധിച്ചു. എന്നാല്‍ ഇപ്പോള്‍് ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കി വുഹാനില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വരികയാണ്. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ചൈനയുടെ പ്രതിദിന കൊവിഡ് കണക്ക് 1000 കടന്നിരിക്കുകയാണ്. ഒമിക്രോണ്‍ വ്യാപനമാണ് ഇതിന് കാരണമായത്. 1,100 കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് പ്രതിദിനം 300ലധികം കേസുകളില്‍ നിന്ന് 1,100 കേസുകളായി വര്‍ധിച്ചത്. സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് ബുദ്ധിമുട്ടാണ്. 'കോവിഡ് സീറോ' തന്ത്രമാണ് ചൈനയെ മഹാമാരിയുടെ വ്യാപനത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയത്.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് ചൈനയില്‍ കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വകഭേദം തീവ്രത കുറഞ്ഞതായത് ഇതിനൊരു കാരണമാണ്. ചൈനയുടെ 1.4 ബില്യണ്‍ ജനങ്ങളില്‍ 90 ശതമാനവും പ്രാദേശികമായി വികസിപ്പിച്ച വാക്‌സിനുകള്‍ സ്വീകരിച്ചുവെന്നതുംരോഗലക്ഷണങ്ങള്‍ വരാത്തതിന് കാരണമായി. ചൈനയില്‍ വാക്‌സിനേഷന്‍ എടുത്ത വ്യക്തികളില്‍ മൂന്നിലൊന്ന് പേരും ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 703 കേസുകളാണ് ചൈനയില്‍ ഉള്ളതെന്നാണ് പുതിയ ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നത്. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍. 90 ലക്ഷം ജനങ്ങള്‍ക്ക് ജീവിക്കുന്ന ചാംഗ്ചുന്‍ നഗരമാണ് അടച്ചുപൂട്ടിയത്. വടക്ക് കിഴക്കന്‍ ചൈനീസ് നഗരമായ ഇവിടം ജിലിന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ്.പ്രതിദിന കേസുകള്‍ 10,000 കടന്നതാണ് ലോക്ക്ഡൗണിന് കാരണമായത്. രണ്ട് വര്‍ഷത്തിനിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഒമിക്രോണ്‍ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം.നഗരത്തില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ രണ്ടുദിവസത്തിലൊരിക്കല്‍ വീട്ടിലെ ഒരാള്‍ക്ക് മാത്രം പുറത്തുകടക്കാം. പ്രദേശവാസികളെ മുഴുവനും പരിശോധനയ്ക്ക് വിധേയമാക്കും. അടുത്തിടെയാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഷാങ്ങ്ഹായ് നഗരത്തിലെ സ്‌കൂളുകള്‍ അടച്ച് ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയത്. ഇതിനിടെ ഷീയുടെ ഏകാധിപത്യം ചൈനയെ കാര്‍ന്നുതിന്നുമ്പോള്‍ പലതും വെട്ടിത്തുറന്ന് പറഞ്ഞിരുന്ന ഒരാള്‍ കൂടി ചൈനയുടെ അധികാര കസേരയില്‍ നിന്ന് പടിയിറങ്ങുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ടാമനും പ്രധാനമന്ത്രിയുമായ ലി കെചിയാങ് ഈ വര്‍ഷം കാലാവധി പൂര്‍ത്തിയാകുന്നതോടെ സ്ഥാനമൊഴിയുകയാണ്. ലി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. 2012ലാണ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ലി കെചിയാങ്ങും സ്ഥാനമേറ്റത്. ചൈനയുടെ സാമ്പത്തിക രംഗം ലി ആണ് കൈകാര്യം ചെയ്യുന്നത്. ലിയുടെ നേതൃത്വത്തില്‍ ഒരു ദശകത്തിനുള്ളില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഇരട്ടിയായി. പാര്‍ട്ടി ഭരണഘടന അനുസരിച്ച് രണ്ടു തവണയാണ് പ്രധാനമന്ത്രിയുടെ കാലാവധി. അടുത്തിടെ നടത്തിയ ഭരണഘടനാ പരിഷ്‌കാരം അനുസരിച്ച് പ്രസിഡന്റിന് മാത്രമാണ് ഇളവുള്ളത്. ഇതനുസരിച്ച് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് തുടരാം. ഇതോടെ ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനയുടെ നേതൃതലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമായി. വിദേശകാര്യമന്ത്രി വാങ് യിയും മാറും. ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഷി ചിന്‍പിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി ആയതോടെ ഷി കരുത്തനായി. ലളിത ജീവിതം നയിക്കുന്ന, കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ലി മുഖ്യമായും സാമ്പത്തിക രംഗം കൈകാര്യം ചെയ്ത് ഒതുങ്ങുകയായിരുന്നു. ഷീ ഒതുക്കുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
https://www.facebook.com/Malayalivartha






















