മേയറെ തട്ടിക്കൊണ്ട് പോയി റഷ്യൻ സൈന്യം...പത്തുപേരുള്‍പ്പെട്ട റഷ്യന്‍സൈനിക സംഘം കടത്തിയതായി സെലസ്‌കി അറിയിച്ചു..

ഉക്രൈന് നേരയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാല മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപണം. മെലിറ്റാപോള്‍ നഗത്തിന്റെ മേയര്‍ ഇവാന്‍ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുയെന്നാണ് ആരോപണം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഉക്രൈന്‍ പാര്‍ലമെന്റ് അറിയിച്ചത്. ഉക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ് മെലിറ്റോപോള്‍. യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് നഗരം. വെള്ളിയാഴ്ച വീഡിയോയിലൂടെ ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും മേയറെ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചിട്ടുണ്ട്.യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് മെലിറ്റോപോള്‍ നഗരം.
നഗരത്തിലെ രക്ഷാകേന്ദ്രത്തില്‍ വിതരണത്തകരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനിടെ പത്തുപേരുള്‍പ്പെട്ട റഷ്യന്‍സൈനിക സംഘം ഫെഡൊറോവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് ഉക്രൈന്‍ ആരോപിക്കുന്നത്. കുറച്ചുദിവസം മുമ്പ് റഷ്യക്കെതിരെയുള്ള പ്രതിഷേധറാലിയില്‍ പങ്കെടുത്ത ഒരാളെയും റീജിയണല്‍ കൗണ്‍സിലിലെ ഒരംഗത്തെയും റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.
മെലിറ്റോപോള്‍ മേയറെ തട്ടിക്കൊണ്ടുപോയ റഷ്യന്‍ നടപടി ജനാധിപത്യത്തിനെതിരായ യുദ്ധമാണ്. ജനാധിപത്യ രാജ്യങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കെല്ലാം ഇതിനെക്കുറിച്ച് 100 ശതമാനം ബോധ്യമുണ്ടാകും. റഷ്യന്‍ അധിനിവേശക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഐഎസ്ഐഎസ് ഭീകരരുടേതിന് സമാനമാണെന്നും സെലന്‍സ്‌കി വിമര്‍ശിച്ചു.സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് റഷ്യ മേയറെ തട്ടിക്കൊണ്ടുപോയത്. മേയറുടെ അടുത്തെത്തിയ സൈനികര്‍ അദ്ദേഹത്തിന്റെ തല ബാഗ് വഴി മൂടിയ ശേഷം അജ്ഞാത സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും ഉക്രൈന്‍ മന്ത്രാലയത്തിലെ പ്രതിനിധി അന്റോണ്‍ ഹെരസ്ചെങ്കോ ആരോപിച്ചു.
യുക്രെയ്‌നിൽ റഷ്യയ്ക്ക് സംഭവിച്ച നാണംകെട്ട തോൽവികൾക്ക് റഷ്യൻ സേനയുടെ ഇന്റലിജൻസ് വിഭാഗത്തെ കുറ്റപ്പെടുത്തി വ്‌ളാഡിമിർ പുടിൻ. തുടർന്ന് എഫ്എസ്ബിയുടെ മേധാവിയെയും ഡെപ്യൂട്ടിയെയും പുടിൻ വീട്ടുതടങ്കലിലാക്കിയതായും റിപ്പോർട്ട്. പുടിന്റെ ഉത്തരവനുസരിച്ച് ഏജൻസിയുടെ മേധാവിയായ സെർജി ബെസെഡയെ അറസ്റ്റ് ചെയ്തുവെന്നാണ്എഴുത്തുകാരൻ ആൻഡ്രി സോൾഡറ്റോവ് വ്യക്തമാക്കിയത്. കൂടാതെ, ബെസെഡയുടെ ഡെപ്യൂട്ടി അനറ്റോലി ബൊല്യുഖും അറസ്റ്റിലായി. പ്രസിഡന്റാകുന്നതിന് മുമ്പ് പ്രവർത്തിച്ച ഏജൻസിയുടെ പ്രവർത്തനങ്ങളിൽ പുടിൻ സന്തോഷവാൻ അല്ലെന്നാണ് സോൾഡറ്റോവ് വ്യക്തമാക്കിയത്.
റഷ്യൻ സൈന്യത്തിന് യുക്രേനിയൻ സൈന്യത്തിൽ നിന്ന് ചെറിയ പ്രതിരോധം മാത്രമേ നേരിടേണ്ടി വരൂവെന്നും രാജ്യത്തെ നേതാക്കളിൽ നിന്ന് രക്ഷപ്പെടാൻ യുക്രേനിയക്കാർ താൽപ്പര്യപ്പെടുന്നുവെന്നുമാണ് അധിനിവേശത്തിന് രഹസ്യാന്വേഷണ ഏജൻസി പുടിന് നൽകിയ വിവരം. കൂടാതെ യുക്രൈനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും തെറ്റായ വിവരങ്ങളാണ് നൽകിയത്. യുക്രെയ്ൻ എല്ലാ അർത്ഥത്തിലും ദുർബലമാണെന്നും നിയോ-നാസി ഗ്രൂപ്പുകളാൽ ചിതറിക്കിടക്കുകയാണെന്നും ആക്രമിക്കപ്പെട്ടാൽ എളുപ്പത്തിൽ കീഴടക്കാൻ സാധിക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് എഫ്എസ്ബി പുടിന് കൈമാറിയതെന്നും ആരോപിക്കപ്പെടുന്നു.
എന്നാൽ റിപ്പോർട്ടുകൾക്കു മുഴുവൻ വിരുദ്ധമായ സംഭവങ്ങളാണ് യുക്രൈനിൽ നിന്നും റഷ്യയ്ക്കു നേരിടേണ്ടി വന്നത്. യുക്രേനിയൻ സൈനികരിൽ നിന്ന് കടുത്ത പ്രതിരോധമാണ് റഷ്യൻ സായുധ സേനയ്ക്ക് നേരിടേണ്ടി വന്നത്. ഇത് വലിയ യുദ്ധത്തിലേക്ക് കടത്തിവിടുകയും കനത്ത നഷ്ടം വരുത്തുകയും ചെയ്തു. പുടിന്റെ കമാൻഡർമാരെ ക്രൂരമായ ഉപരോധ യുദ്ധത്തിൽ ഏർപ്പെടാൻ അതു നിർബന്ധിതരാക്കി. അതുകൊണ്ട് കാര്യമായ പ്രയോജനവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
അതേസമയം, യുക്രേനിയൻ പൗരന്മാർ അവരുടെ സർക്കാരിനും വോളോഡിമർ സെലെൻസ്‌കിയുടെ പ്രചോദനാത്മക നേതൃത്വത്തിനും പിന്നിൽ ആവേശത്തോടെ അണിനിരന്നു. റഷ്യക്കാർ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും അവരുടെ ടാങ്കുകൾ തകർക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. യുക്രെയ്ൻ ആക്രമിക്കുമ്പോൾ റഷ്യൻ സൈനികർ ചെറിയ ചെറുത്തുനിൽപ്പ് നേരിടേണ്ടിവരുമെന്ന് ഉറപ്പുനൽകിയിരുന്നുവെന്ന ഒന്നിലധികം റിപ്പോർട്ടുകൾ നൽകിയതിനു പിന്നാലെയാണ് യുക്രൈൻ പൗരന്മാരുടെ ധീരമായ പ്രതിഷേധവും പോരാട്ടവും.
https://www.facebook.com/Malayalivartha






















