മൂന്ന് ഭാഗങ്ങളിൽ നിന്നും കീവ് വളഞ്ഞ് റഷ്യ! ലിവിവില്‍ സൈനിക പരിശീലനകേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തില്‍ 35 മരണം, 134 പേര്‍ക്ക് പരിക്ക്: ലിവിവില്‍ റഷ്യ നടത്തിയ മിസ്സൈല്‍ ആക്രമണം പടിഞ്ഞാറന്‍ ഉക്രൈനിലെ മൂന്നാമത്തെ ആക്രമണം: റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് കീവ് മേയര്‍

മൂന്ന് വശങ്ങളിൽ നിന്നും റഷ്യൻ സേന ഉക്രൈൻ തലസ്ഥനമായ കീവിനെ വളഞ്ഞു തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത്. വടക്ക്, പടിഞ്ഞാറ്, വടക്ക് കഴിക്കന്‍ ഭാഗങ്ങളില്‍ നിന്നുമാണ് കീവിനെ വളയുന്നത്. ഇതോടെ കീവ് ഒറ്റപ്പെടാന്‍ തുടങ്ങിയതായി റിപ്പോർട്ടുകളിൽ വ്യക്തമാക്കുകയൂം ചെയ്യുന്നുണ്ട്.
ഉക്രൈന്‍റെ പടിഞ്ഞാറന്‍ നഗരമായ ലിവിവിലെ യാവൊറിവ് സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 134 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേന്ദ്രത്തില്‍ മിസൈല്‍ പതിക്കുമ്പോള്‍ ആകാശം മൊത്തത്തില്‍ ചുവപ്പുമയമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
കരിങ്കടലിനും അസൊവ് കടലിനും മീതെ നിന്നുള്ള യുദ്ധവിമാനങ്ങളില്‍ നിന്നും ഏകദേശം 30 മിസൈലുകള്‍ തൊടുത്തതായി ലിവിവ് റീജ്യണല്‍ മിലിറ്ററി ഭരണമേധാവി മാക്‌സിം പറയുന്നു. പോളണ്ടിന്‍റെ അതിര്‍ത്തിപ്രദേശത്താണ് ഈ സൈനിക പരിശീലന കേന്ദ്രം. ഉക്രൈനിലേക്ക് ആയുധങ്ങളടക്കം എത്തിക്കുന്ന പാത കൂടിയാണിത്.
ലിവിവില്‍ റഷ്യ നടത്തിയ മിസ്സൈല്‍ ആക്രമണം പടിഞ്ഞാറന്‍ ഉക്രൈനിലെ മൂന്നാമത്തെ ആക്രമണമാണെന്ന് പെന്റഗണ്‍ പറഞ്ഞു. റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് കീവ് മേയര്‍
ഇനി കീവില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് ഭയക്കുന്നതായി കീവ് മേയര്‍ വിറ്റാലി വ്യക്തമാക്കുകയും ചെയ്തു. കീവിന്‍റെ വടക്ക് കിഴക്കന്‍ പട്ടണമായ ഇവാന്‍ങ്കീവില്‍ കൂടുതല്‍ റഷ്യന്‍ പട്ടാളക്കാര്‍ കടന്നു കയറുകയും ചെയ്തിരിക്കുകയാണ്. ബെലാറൂസില്‍ നിന്നും കൂടുതല്‍ സൈന ഇവാങ്കിവില്‍ എത്തിയിട്ടുണ്ട്. ഇവിടം ഒരു സൈനികത്താവളമാക്കി റഷ്യ മാറ്റിയേക്കുമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha






















