പുടിന് സമനില തെറ്റി..അടുത്ത യുദ്ധം പ്രഖ്യാപിച്ചു..ജാഗ്രതയോടെ ലോകം.. ഇന്ത്യ സേഫ് സോണില്‍...ദൈവമേ ഇനിയും എന്തൊക്കെ കാണണം

റഷ്യയും യുക്രൈനും സൈനിക സന്നാഹം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. യുക്രൈൻ ഈ യുദ്ധത്തിൽ തോൽക്കുന്നില്ല, റഷ്യ ഈ യുദ്ധത്തിൽ വിജയിക്കുന്നുമില്ല'..എന്ന മട്ടിലേക്കാണ് കാര്യങ്ങൾ പോകുന്നത്.എന്നാൽ റഷ്യക്ക് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും കണക്കിന് പ്രഹരമേൽക്കുന്നുമുണ്ട്.
യുക്രൈന് എതിരായ സൈനിക നീക്കത്തിൽ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ റഷ്യക്കെതിരെ സ്വീകരിച്ചത്. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ ഇത്രയൊക്കെ സംഭവിക്കുമ്പോഴും വെറുതെ നോക്കി നിൽക്കുകയായിരുന്നു റഷ്യൻ ഭരണകൂടം എന്നു കരുതിയെങ്കിൽ തെറ്റി. പശ്ചിമേഷ്യയിൽ നിന്നുള്ള കമ്പനികളോട് പുടിൻ ഭരണകൂടം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.
കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലിൽ ഇടുമെന്നുമാണ് റഷ്യൻ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫോൺ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യൻ അധികൃതർ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.കൊക്കക്കോള, ഐബിഎം, മക്ഡൊണാൾഡ്, കെഎഫ്സി, പ്രോക്ടർ ആൻഡ് ഗാംബിൾ, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികൾക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചു.
റഷ്യൻ ഭരണകൂടത്തെ വിമർശിച്ച ഈ കമ്പനികളുടെ എല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികൾ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
യുക്രൈനെതിരായ സൈനിക നീക്കത്തെ തുടർന്ന് റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആഗോള കുത്തക കമ്പനികളും റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. തങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്ന കാര്യം വകവെക്കാതെ കമ്പനികൾ റഷ്യയിൽ നിന്ന് പിന്മാറുകയായിരുന്നു. ഈ പട്ടിക നാൾക്കുനാൾ വികസിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭീഷണിയുടെ സ്വരത്തിൽ തന്നെ പുടിൻ ഭരണകൂടം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്..
കുറഞ്ഞവിലയ്ക്ക് അസംസ്‌കൃത എണ്ണയും മറ്റ് ചരക്കുകളും നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചേക്കുമെന്ന് രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് എന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മൂലം വില പിടിച്ചുനിര്‍ത്താമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്.അതേ സമയം റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് മൂലം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഉപരോധം ഏറ്റുവാങ്ങാന്‍ ഇന്ത്യ ഒരുക്കമല്ല.
ചരക്ക് നീക്കം, ഇന്‍ഷുറന്‍സ് രക്ഷ എന്നീ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ റഷ്യയുടെ വാഗ്ദാനം സ്വീകരിക്കാനാണ് ഇന്ത്യയുടെ പദ്ധതി.യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയതോടെ രൂപ-റൂബിള്‍ ഇടപാടിലൂടെ അസംസ്‌കൃത എണ്ണയും മറ്റ് ചരക്കുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയാണെന്നും പറയുന്നു.
ഇന്ത്യ 80 ശതമാനം എണ്ണയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ റഷ്യയില്‍ നിന്നും രണ്ട് മുതല്‍ 3 ശതമാനം വരെ മാത്രമാണ് വാങ്ങുന്നത്.യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും അമേരിക്കയും ശക്തമായ ഉപരോധനീക്കങ്ങളാല്‍ വലയുന്ന റഷ്യ പല രീതികളില്‍ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് കുറഞ്ഞ വിലയ്ക്ക് അസംസ്കൃത എണ്ണ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തത്. യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























