ലോകത്തില്‍ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ 22 ാം സ്ഥാനത്തുള്ള യുക്രെയ്ന്‍ യുദ്ധം തുടങ്ങി മൂന്ന് ആഴ്ച കഴിഞ്ഞും വലിയ രീതിയില്‍ പ്രതിരോധിക്കുന്നു.... പ്രതിരോധം കനത്തതോടെ റഷ്യയുടെ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞു എന്ന് അമേരിക്ക, യുക്രെയിനെതിരായ യുദ്ധത്തില്‍ ചൈനയില്‍ നിന്ന് സൈനിക സഹായം തേടിയെന്ന വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് റഷ്യ രംഗത്ത്

ലോകത്തില്‍ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ 22 ാം സ്ഥാനത്തുള്ള യുക്രെയ്ന്‍ യുദ്ധം തുടങ്ങി മൂന്ന് ആഴ്ച കഴിഞ്ഞും വലിയ രീതിയില്‍ പ്രതിരോധിക്കുകയാണ്. ലോകരാജ്യങ്ങള്‍ തമ്മിലടിക്കുന്ന ലോകമഹായുദ്ധമായി യുെ്രെകന്‍ റഷ്യന്‍ സംഘര്‍ഷം മാറാന്‍ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങള്‍ വളരെ കാലം മുന്‍പേ പ്രചരിച്ചിരുന്നു. പക്ഷേ അതിനെയെല്ലാം അതിന്റേതായ വില കല്പിച്ച് തള്ളിക്കളയുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ മുതല്‍ ഒരു പ്രധാനപ്പെട്ട വാര്‍ത്ത പ്രചരിച്ചിരുന്നു.
അതായത് റഷ്യ, ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടതായിട്ടുള്ള വാര്‍ത്തയാണ് പ്രചരിച്ചത്. യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത് പരന്നതും. പ്രതിരോധം കനത്തതോടെ റഷ്യയുടെ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞു എന്നാണ് അമേരിക്ക പറയുന്നത്. ഇതിനിടെയിലാണ് റഷ്യ, സുഹൃത്ത് രാജ്യമായ ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടത് എന്ന വാര്‍ത്തകള്‍ക്കും ആക്കം കൂട്ടിയത്.
എന്നാല്‍ ഏത് തരം ആയുധങ്ങളാണ് ആവശ്യപ്പെട്ടതെന്നോ ആവശ്യപ്പെട്ട ആയുധങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറാണോ എന്നുള്ള വിശദാംശങ്ങള്‍ അവര്‍ പുറത്ത് വിട്ടിരുന്നില്ല. റഷ്യയുടെ ആവശ്യം പാശ്ചാത്യ ലോകത്ത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെ ഏവരേയും ഞെട്ടിച്ചു കൊണ്ട് റഷ്യ ഒരു തുറന്ന് പറച്ചില്‍ നടത്തിയിരിക്കുകയാണ്. അമ്പരപ്പിച്ചതാകട്ടെ ചൈനയേയും അമേരിക്കയേയും.
യുക്രെയിനെതിരായ യുദ്ധത്തില്‍ ചൈനയില്‍ നിന്ന് സൈനിക സഹായം തേടിയെന്ന വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ചാണ് റഷ്യ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ചൈനയോട് റഷ്യ ആയുധ, സാമ്പത്തിക സഹായം തേടിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് റഷ്യ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ റഷ്യ അധപതിച്ചിട്ടില്ല എന്നാണ് ഇതോടൊപ്പം അവര്‍ വ്യക്തമാക്കിയത്. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ക്കായി റഷ്യ ചൈനയെ സമീപിച്ചുവെന്ന് വാഷിംഗ്ടണ്‍ അധികൃതരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനയില്‍ നിന്ന് സഹായം വാങ്ങുന്നതിനുളള ഗതികേടില്ലെന്ന് റഷ്യ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക പിടിച്ച പുലിവാലിന് ആരോട് മറുപടി പറയും എന്നതാണ്. വെറുതേ വ്യാജ വാര്‍ത്തകള്‍ അമേരിക്ക പടച്ചു വിടുന്നു എന്നാണ് സ്ഥിരമായി റഷ്യ ആരോപിക്കുന്നത്. യുക്രെയിനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. റഷ്യ ചൈനയില്‍ നിന്ന് സഹായം തേടിയെന്ന് യു.എസ് ഉദ്യോഗസ്ഥരാണ് ആരോപിച്ചത്. ചൈന സഹായം നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, അമേരിക്ക വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യുക്രെയിന്‍ വിഷയത്തില്‍ ചൈനയെ ലക്ഷ്യം വെക്കുകയാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് ആഞ്ഞടിച്ചിരിക്കുകയാണ്. വെറുതേ നിന്ന തങ്ങളെ പോലും ആവശ്യമില്ലാത്ത ഇടത്തേക്ക് വിലിച്ചിഴയ്ക്കുന്നു എന്നാണ് അവരും പറയുന്നത്. യുഎസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. യുഎസിന്റേയും ചൈനയുടേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ റോമില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായിരുന്നു റഷ്യയുടേയും ചൈനയുടേയും വിശദീകരണം.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ പരമ്പരയെ മറികടക്കാന്‍ റഷ്യയെ ചൈന സഹായിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു യുഎസ് മുന്നറിയിപ്പ്. ഉപരോധം ഭയന്ന് റഷ്യയെ സഹായിക്കാന്‍ ചൈന തയാറാവില്ലെന്ന കണക്കുകൂട്ടലിലാണ് അമേരിക്ക. റഷ്യ യുക്രെയ്‌നില്‍ കര, വ്യോമ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങള്‍ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യര്‍ഥിച്ചതാണ് യുഎസിനെ ചൊടിപ്പിച്ചത്.
ഉപരോധം മറികടക്കാന്‍ ചൈന റഷ്യയെ സഹായിച്ചാല്‍ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം, ചൈനയെ സംബന്ധിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്ന ജോലിയാണ് യുഎസ് ചെയ്യുന്നതെന്ന് ചൈന തിരിച്ചടിച്ചു. യുഎസ് ചൈന അധികൃതര്‍ റോമില്‍ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം.
ഇതിനു മുന്‍പ് തയ്‌വാന്‍, പശ്ചിമ നാറ്റോ വിഷയങ്ങളില്‍ യുഎസ് ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. വികസനത്തിന് തടസ്സം നില്‍ക്കുന്ന വിലങ്ങുതടിയാണ് യുഎസ് എന്നും ചൈന കൂട്ടിച്ചേര്‍ത്തു. എല്ലാ പ്രതിസന്ധികള്‍ക്കും കാരണം യുഎസ് ആണെന്ന് ഒരു ഘട്ടത്തില്‍ തുറന്നടിക്കുകയും ചെയ്തു. റഷ്യയ്ക്കു സഹായവുമായി ആര് മുന്നോട്ടുവന്നാലും യുഎസ് തുറന്ന് എതിര്‍ക്കുമെന്ന് സള്ളിവന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























