പാകിസ്താനിലേക്ക് മിസൈൽ അയച്ചത് ടെസ്റ്റ് ഡോസ്! ഇന്ത്യയുടെ ഒരു അബദ്ധം, അത് എത്രത്തോളം പാകിസ്ഥാനേയും അവിടുത്തെ ഭരണാധികാരികളേയും ഭയപ്പെടുത്തി ?

ഇന്ത്യയുടെ ഒരു അബദ്ധം, അത് എത്രത്തോളം പാകിസ്ഥാനേയും അവിടുത്തെ ഭരണാധികാരികളേയും ഭയപ്പെടുത്തി എന്നത് നമ്മൾ കണ്ട് വരികയാണ്. മാർച്ച് 9 ന്, ഇന്ത്യ അബദ്ധത്തിൽ തൊടുത്തുവിട്ട മിസൈലിനെ ചൊല്ലി പാകിസ്താനിൽ വമ്പൻ നിഗൂഢതകളാണ്. കാരണം ഇന്ത്യ ഏത് സമയവും ആക്രമിക്കും എന്ന ഭീതി തന്നെയാണ് ഇതിന് പിന്നിലെ ഉൾപ്രേരകം.
മിസൈൽ കൃത്യസമയത്ത് കണ്ടെത്താത്തത് പാകിസ്ഥാൻ വ്യോമയാന മന്ത്രാലയത്തിന്റെ പാളിച്ച തന്നെയാണ്. കാരണം കൃത്യമായ വ്യോമപ്രതിരോധം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഇതിനെ തകർത്തെറിഞ്ഞില്ല എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
അതിന്റെ പേരിൽ പാകിസ്താൻ ഒരു എയർഫോഴ്സ് കമാൻഡറെയും രണ്ട് എയർ മാർഷലുകളെയും പുറത്താക്കിയതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം പാകിസ്താനിലെ മാദ്ധ്യമങ്ങളിലും സർക്കാർ തലത്തിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പാക് അംബാസഡറും, നയതന്ത്ര വിദഗ്ധനുമായ അബ്ദുൾ ബാസിതാകട്ടെ പാകിസ്താന്റെ ആശങ്ക വർധിപ്പിച്ചു. ഇന്ത്യ വളരെ അപകടകരമായ എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണ്, നമ്മൾ സമയബന്ധിതമായി ജാഗ്രത പാലിക്കണം.- എന്നാണ് ബാസിത് പറഞ്ഞത്. ഇതിന് പിന്നാലെ ഇമ്രാന്റെ ഊണും ഉറക്കവും നഷ്ടപ്പെട്ടു എന്ന് വേണം പറയാൻ.
ഇന്ത്യയിൽ നിന്ന് തൊടുത്തു വിട്ട മിസൈൽ എന്തു കൊണ്ടാണ് ഉടൻ കണ്ടെത്താനാകാത്തതെന്നാണ് പാക് മാദ്ധ്യമങ്ങളുടെ ചോദ്യം? ഇത് വളരെ ചെറുതും നിരായുധവുമായ മിസൈലായിരുന്നുവെന്നും അത് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നും ഇത് അതീവ ശക്തിയേറിയതും, വലുതുമായ മിസൈൽ ആയിരുന്നെങ്കിലോ എന്നും ചിലർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ അത്തരം ചില വാർത്തകൾ വന്ന അക്കൗണ്ടുകൾ ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ മിസൈൽ മിയാൻ ചന്നു മേഖലയിൽ പതിച്ചതോടെ പാക് സൈന്യത്തിൽ പരിഭ്രാന്തി പടർന്നതായി ചില മാദ്ധ്യമങ്ങൾ പറയുന്നു. വ്യോമസേനാ ഉപമേധാവിയെയും രണ്ട് എയർ മാർഷലുമാരെയും പുറത്താക്കിയതും ഇതിനു പിന്നാലെയാണ്. ശിക്ഷ എന്ന വാക്ക് ഒഴിവാക്കി നിർബന്ധിത വിരമിക്കൽ എന്നാണ് ഇവരെ ഒഴിവാക്കിയതിനെ പാക് സർക്കാർ വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























