Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

നിപ്രോ വിമാനത്താവളം തവിട് പൊടിയായി, പുടിനെ പൂട്ടാനിറങ്ങിയ അമേരിക്കയെ തിരിച്ച് പൂട്ടി! മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്ന നയമാണ് റഷ്യ സ്വീകരിച്ചിരിക്കുന്ന യുദ്ധമുറ

16 MARCH 2022 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്ന നയമാണ് നിലവിൽ റഷ്യ സ്വീകരിച്ചിരിക്കുന്ന യുദ്ധമുറ. കഴിഞ്ഞ ദിവസം റഷ്യ തന്നെ അവരുടെ സുഖോയ് ഫൈറ്റർ ജെറ്റിന് യുക്രൈൻ നൽകിയ ആഘാതം എത്രത്തോളമാണെന്ന് വ്യക്തമാക്കി ഒരു ട്വിറ്റർ വീജിയോ പുറത്തിറക്കിയിരുന്നു. അതിന് മുൻപ് മാലപ്പടക്കം പൊട്ടിച്ചിതറും പോലെ തകർന്നു നിരവധി റഷ്യൻ സൈനികർ മരണമടഞ്ഞതും നാം വായിച്ചിരുന്നു.

എന്നാൽ അടിക്ക് ശക്തമായ തിരിച്ചടി എന്ന നയത്തിൽ അവർ ഉറച്ച് നിൽക്കുകയാണ്. യുക്രൈനിൽ മാത്രമല്ല നിലവിൽ അമേരിക്കയോടും യുദ്ധം ചെയ്യേണ്ട് സാഹചര്യമാണ് പരോക്ഷമായി റഷ്യക്കുള്ളത്. നയതന്ത്രപരമായി ശക്തമായ ഉപരോധം ഏർപ്പെടുത്തിയും വിലക്കുകളും നിയന്ത്രണങ്ങളും നൽകിയുമാണ് റഷ്യയെ അമേരിക്കയും ബ്രിട്ടണും ചൊടിപ്പിക്കുന്നത്.

അതിൽ ഒരു മറുപണി ഇപ്പോൾ റഷ്യ കൂടി കൊടുത്തിരിക്കുകയാണ്. ഉരുളയ്ക്ക് ഉപ്പേരി  പോലെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബൈഡനും സ്റ്റേറ്റ് ഒഫ് സെക്രട്ടറി ആന്റണി ബ്ളിങ്കനും ഉൾപ്പെടെ 13 അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉപരോധവുമായി റഷ്യയുടെ പടപ്പുറപ്പാട്. പ്രതിരോധ സെക്രട്ടറി എ. ഓസ്റ്റിനെയും ഉപരോധം ഏർപ്പെടുത്തുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ ഉപരോധങ്ങൾക്കു പുറമേ ഈ 13 പേരെയും റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇനി കാലുകുത്താൻ പോലും അനുവദിക്കില്ല എന്ന നിലപാടിലാണ് പുടിൻ. റഷ്യയുടെ വിദേശകാര്യ മന്ത്രാലയമാണ് അമേരിക്കൻ നേതൃത്വത്തിനെതിരെ ഉപരോധം ഏർപ്പെടുത്തുന്ന വിവരം അറിയിച്ചത്. തങ്ങളെ മാത്രം വിരട്ടിയാൽ പോരാ തിരിച്ചും അത് ലഭിക്കും എന്ന താക്കീത് പിന്നാലെയുണ്ട്.

എന്നാൽ റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് ഉപരോധമോ വിലക്കുകളോ ബാധകമാകില്ലെന്നും ചർ‌ച്ചകൾക്കും മറ്റുമായി ഉപരോധ പട്ടികയിലുള്ള ഏതെങ്കിലും വ്യക്തിക്ക് റഷ്യയിൽ വരേണ്ടി വന്നാൽ വിഷയത്തിന്റെ ഗൗരവും അപ്പോഴത്തെ സ്ഥിതിയും അനുസരിച്ച് തീരുമാനം എടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര വിലക്കുകളിലേക്ക് നിലവിൽ കടക്കേണ്ടതില്ല എന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിമാരും ഉൾപ്പെടെ 313 കനേഡിയൻമാർക്കെതിരെയും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചുവെന്ന് മറ്റൊരു പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യ ഏർപ്പെടുത്തിയ ഉപരോധത്തിലൂടെ രാജ്യത്തേക്കുളള ഇവരുടെ പ്രവേശനം തടസ്സപ്പെടും കൂടാതെ രാജ്യത്ത് കൈവശം വച്ചിരിക്കുന്ന സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യും. യുക്രെയ്നിലെ റഷ്യയുടെ സൈനിക അധിനിവേശത്തിനെതിരെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ നടപടി.

അതേസമയം, ഇന്നലെ നടന്ന യുക്രെയിൻ - റഷ്യ നാലാം ഘട്ട ചർച്ച ഇന്ന് വീണ്ടും തുടരും. ചർച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രെയിൻ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചു. യുക്രെയിൻ സമയം ഇന്നലെ രാവിലെ 10.30 മുതലാണ് വീഡിയോ കോൺഫറൻസിലൂടെ ചർച്ച ആരംഭിച്ചത്. യുക്രെയിനിൽ റഷ്യ അടിയന്തരമായി വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും റഷ്യൻ സൈന്യം പിന്മാറണമെന്നും യുക്രെയിൻ പ്രതിനിധി മിഖൈലോ പോഡോലിയാക് അറിയിച്ചിരുന്നു.

എന്നാൽ, സൈനിക നടപടി തുടരുമെന്നും യുക്രെയിൻ പോരാട്ടം നിറുത്തിയാൽ മാത്രമേ തങ്ങൾ പിന്മാറൂ എന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ വ്യക്തമാക്കിയത്. മുമ്പ് നടന്ന മൂന്നു ചർച്ചകളും ഫലം കാണാതെ പിരിയുകയായിരുന്നു. സംഘർഷം നിർത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ ആവർത്തിച്ചു.

യുക്രൈനില്‍ ഇപ്പോഴും റഷ്യയുടെ ആക്രമണം രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. യുക്രൈനിലെ നിപ്രോ മേഖലയിലെ പ്രധാന വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. റണ്‍വേയ്ക്കും ടെര്‍മിനല്‍ കെട്ടിടത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ സമയമെടുക്കുമെങ്കിലും അവസാനം വിജയം ഉണ്ടാകുമെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്നിചെങ്കോ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ഷെല്ലാക്രമണം രൂക്ഷമായതോടെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 8 മുതല്‍ വ്യാഴാഴ്ച രാവിലെ 7 വരെയായിരിക്കും കര്‍ഫ്യൂ എന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകുന്നതൊഴിച്ച് പ്രത്യേക അനുമതിയില്ലാതെ നഗരത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചതായി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.

'തലസ്ഥാനമായ കീവ് യുക്രൈനിന്റെ ഹൃദയമാണ്, അത് പ്രതിരോധിക്കപ്പെടും. നിലവില്‍ യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും പ്രതീകവും പ്രവര്‍ത്തന അടിത്തറയുമായ കീവ് ഞങ്ങള്‍ കൈവിടില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനവാസമേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയതോടെ യുക്രൈനിലെ നഗരങ്ങൾ ശവപ്പറമ്പായി മാറുകയാണ്. തലസ്ഥാനമായ കീവിൽ ജനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. കീവ് നഗരത്തിൽ മിസൈലുകൾ പതിച്ചത് ജനവാസ കേന്ദ്രത്തിലും മെട്രോ സ്റ്റേഷനിലുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതിനിടെ റഷ്യയിൽ യുദ്ധവിരുദ്ധ പ്രചാരണം നടത്തുന്നവർക്ക് എതിരായ നടപടി കർശനമാക്കി. റഷ്യൻ വാർത്ത ചാനലിൽ തത്സമയ സംപ്രേക്ഷണത്തിനിടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശിപ്പിച്ച മാധ്യമ പ്രവർത്തക മറീന ഒസണ്ണിക്കോവയെ റഷ്യൻ പൊലീസ് അറസ്റ്റു ചെയ്തു. മാധ്യമ പ്രവർത്തക കാട്ടിയത് രാജ്യദ്രോഹമാണെന്നും ഇത്തരം നടപടികളെ കർശനമായി നേരിടുമെന്നും റഷ്യൻ സർക്കാർ വക്താവ് പറഞ്ഞു. ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന ചാനൽ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (10 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (19 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (25 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (43 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (46 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends