മിസൈൽ വീണതിന് പകരം വീട്ടാൻ പാകിസ്ഥാൻ...പറഞ്ഞത് മുഴുവൻ പച്ചക്കള്ളം... ഇന്ത്യ പാക് യുദ്ധം ഉടൻ?

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവം വലിയ പ്രശമാക്കി മട്ടൻ പാകിസ്ഥാൻ നന്നേ പ്രയത്നിച്ചെങ്കിലും എല്ലാം പാളിപ്പോയി.ഇതും പറഞ്ഞ് ഇന്ത്യയെ പ്രകോപിക്കാൻ പറ്റുന്ന രീതിയിലെല്ലാം ശ്രമിച്ചു.ഇതിൽ ഏറ്റവും രസകരമായ കാര്യം 'അബദ്ധത്തിൽ' വിക്ഷേപിച്ച ഇന്ത്യൻ മിസൈൽ അതിർത്തി കടന്നെന്ന് പാകിസ്ഥാൻ അറിഞ്ഞത് ഇന്ത്യ അറിയിച്ചപ്പോളാണ് എന്നതാണ്.എന്നാൽ വിക്ഷേപണത്തെക്കുറിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നാണ് പാക് ഉദ്യോഗസ്ഥൻ പറഞ്ഞത്.ഇതുതന്നെ ഇമ്രാൻഖാന്റെ കള്ളങ്ങൾ പൊളിക്കുന്നതാണ്..
മറ്റൊരു പ്രധാപ്പെട്ട കാര്യം ഇന്ത്യയിൽ നിന്നുള്ള മിസൈൽ അബദ്ധത്തിൽ വീണതിനെതിരെ തിരിച്ചടിക്കാൻ പാക്കിസ്ഥാൻ പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇന്ത്യയിലേക്ക് മറ്റൊരു മിസൈൽ തൊടുക്കാനായിരുന്നു പാക്കിസ്ഥാൻ പദ്ധതിയിട്ടതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ മിസൈൽ പാക്കിസ്ഥാനിൽ വീണതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.മാർച്ച് 9 ന് ഒരു മിസൈൽ എങ്ങനെയാണ് അബദ്ധത്തിൽ പാക്ക് മണ്ണിൽ വീണതെന്നന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ വിശദീകരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ സമാനമായ മിസൈൽ ഉപയോഗിച്ച് പ്രത്യാക്രമണം നടത്താൻ പാക്കിസ്ഥാനും തയാറെടുത്തതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട്.
എന്നാൽ, പ്രാഥമിക വിലയിരുത്തലിൽ എന്തോ കുഴപ്പമുണ്ടെന്ന് കണ്ടെത്തിയതിനാൽ പാക്കിസ്ഥാൻ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെ പഞ്ചാബിലെ അംബാലയിൽ നിന്നാണ് ഇന്ത്യൻ വ്യോമസേന ബ്രഹ്മോസ് മധ്യദൂര ക്രൂസ് മിസൈൽ തൊടുത്തതെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നുണ്ട്. മിസൈൽ വീണ് പാക്കിസ്ഥാനിലെ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ല.
പാക്കിസ്ഥാന്റെ വ്യോമമേഖലയ്ക്കകത്തു കയറിയ മിസൈൽ 100 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മിസൈൽ പുറപ്പെട്ട സംഭവത്തിൽ പാക്കിസ്ഥാനും അന്വേഷണം നടത്തുന്നുണ്ട്. സുരക്ഷാ വീഴ്ച ഇന്ത്യ പരിശോധിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു. ഹരിയാനയിലെ സിർസയിൽ നിന്നാണ് മിസൈൽ എത്തിയതെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിക്കര്‍ പ്രതികരിച്ചിരുന്നു.
ഇതിന് പുറമേ ഇന്ത്യൻ മിസൈലിനെ കുറിച്ചുള്ള പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ വാർത്താസമ്മേളനം തീർത്തും കളവുകൾ നിറഞ്ഞതായിരുന്നു. വിക്ഷേപണത്തെക്കുറിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നാണ് പാക് ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇക്കാര്യം ഇന്ത്യ പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.
ഇത് മറച്ച് വച്ച പാകിസ്ഥാൻ തങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയിട്ടാണ് ഇന്ത്യ പ്രതികരിച്ചതെന്നാണ് പറഞ്ഞത്. പാകിസ്ഥാൻ സൈനിക വക്താവിന്റെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യത്തിൽ വിശദീകരണ കുറിപ്പ് ഇറക്കിയത്. എന്നാൽ പാകിസ്ഥാനെ നേരിട്ട് വിക്ഷേപണത്തിന് തൊട്ട് പിന്നാലെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
മാത്രമല്ല ഇന്ത്യൻ മിസൈലിന്റെ സഞ്ചാര പഥമായി പാകിസ്ഥാൻ പുറത്തുവിട്ട പാതയും തെറ്റായതാണ്. ഇത് മനസിലാക്കുന്നത് അതിർത്തി കടന്നെത്തിയ മിസൈൽ ട്രാക്ക് ചെയ്യുന്നതിൽ പാക് പ്രതിരോധ വിഭാഗം പരാജയപ്പെട്ടുവെന്നാണ്. തങ്ങളുടെ അതിർത്തി ഭേദിച്ച് മൂന്ന് മിനിട്ടും 44 സെക്കൻഡും കൊണ്ട് 124 കിലോമീറ്റർ പാക് ആകാശത്ത് മിസൈൽ സഞ്ചരിച്ചു എന്ന പാകിസ്ഥാന്റെ വെളിപ്പെടുത്തലും അവർക്ക് തന്നെ തിരിച്ചടിയാണ്.
ഇത്രയും സമയം ലഭിച്ചിട്ടും പാകിസ്ഥാന്റെ ആകാശ പ്രതിരോധ സംവിധാനം പ്രവർത്തിച്ചില്ല, അവർക്ക് മിസൈലിനെ തടയാനും കഴിഞ്ഞില്ല. അടുത്തിടെയാണ് ചൈനയിൽ നിന്നും പാകിസ്ഥാൻ എയർ ഡിഫൻസ് സംവിധാനം വാങ്ങിയത്.മിസൈൽ പാക് മണ്ണിൽ നിലം തൊട്ട് 24 മണിക്കൂറിലധികം കഴിഞ്ഞാണ് പാകിസ്ഥാൻ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിവരിച്ചത്. ഇതും തെളിവുകൾ കൃത്രിമമായ ചമയ്ക്കുന്നതിന് വേണ്ടിയാവണം എന്നാണ് സംശയിക്കേണ്ടത്.
എന്നാൽ സംഭവത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്ത് വന്നിരുന്നു. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പറന്നുയർന്നതെന്ന് കരുതുന്നതായും മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മാർച്ച് 9ന് അവർ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അതിനപ്പുറം തങ്ങൾക്ക് അഭിപ്രായമൊന്നുമില്ലെന്നും പ്രൈസ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























