ഇനി കളികള്‍ മാറിമറിയും.... ആഫ്രിക്കയില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ യുദ്ധം ചെയ്യാന്‍ യുക്രൈനിലേക്ക്... യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ സെലന്‍സ്‌കിയുടെ ആഹ്വാനം സ്വീകരിച്ച് റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ രംഗത്ത്

ലോകത്തിന്റെ പല കോണുകളില്‍ നിന്നും യുക്രൈനിലേയ്ക്ക് പോരാളികള്‍ വരികയാണ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ സെലന്‍സ്‌കിയുടെ ആഹ്വാനം സ്വീകരിച്ച് റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ എത്തുന്നുണ്ട്. യുദ്ധത്തിന് എത്തുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങളും ഉണ്ട്. ചിലര്‍ ഉെ്രെകനില്‍ എത്തുന്നത് റഷ്യ നടത്തുന്നത് അധിനിവേശമാണെന്ന് വിശ്വസിച്ച് അതിനെ എതിര്‍ക്കുന്നതിനാണ് മറ്റു ചിലര്‍ യൂറോപ്യന്‍ കുടിയേറ്റം സ്വപ്നം കണ്ടാണ്,
എന്നാല്‍ യുക്രൈനെ ഇസ്ലാമിക രാജ്യമാക്കിതീര്‍ക്കുക എന്ന ലക്ഷ്യത്തോടെ യുക്രൈനെ സഹായിക്കാന്‍ തീവ്രവാദികളും യുദ്ധം ചെയ്യാന്‍ എത്തുന്നുണ്ട്. ഇതിനോടകം രണ്ടു ലക്ഷം വിദേശികള്‍ ഉെ്രെകനു വേണ്ടി യുദ്ധം ചെയ്യാന്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ആഫ്രിക്കയില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ ഉെ്രെകനില്‍ യുദ്ധം ചെയ്യാന്‍ പോകുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
അവര്‍ ഉെ്രെകനിലേയ്ക്ക് പോകുന്ന കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ആഫ്രിക്കയിലെ കടുത്ത ദാരിദ്രത്തില്‍ നിന്ന് രക്ഷപ്പെടുവാനാണ് ഉെ്രെകനിലേയ്ക്ക് പോകുന്നതെന്നാണ് അവര്‍ പറയുന്നത്.
തങ്ങളുടെ രാജ്യത്ത് പട്ടിണി കിടന്നു മരിക്കുന്നതിലും ഭേദമാണ് ഉെ്രെകനില്‍ പോയി യുദ്ധം ചെയ്യുന്നത്.ഉെ്രെകനില്‍ പോയാല്‍ കഴിക്കാന്‍ ആഹാരം എങ്കിലും കിട്ടുമല്ലോയെന്നാണ് നൈജീരിയക്കനായ ഒട്ടോ അബ്രാഹാം എന്ന യുവാവ് പറയുന്നത്. നൈജീരിയ, കെനിയ, സെനഗല്‍, ദക്ഷിണാഫ്രിക്ക, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉെ്രെകനിലേയ്ക്ക് പോകുന്ന നൂറുകണക്കിന് യുവാക്കളില്‍ ഒരാളാണ് ഇയാള്‍.യുദ്ധം കുട്ടിക്കളിയല്ലന്നു ഞങ്ങള്‍ക്കറിയാം പക്ഷെ ഇതല്ലാതെ മറ്റു മാര്‍ഗ്ഗം തങ്ങളുടെ മുന്നിലിന്നും അബ്രാഹാം വാര്‍ത്ത ഏജന്‍സികളോട് പറഞ്ഞു.
അബ്രാഹാമിനൊപ്പം ഉെ്രെകനിലേയ്ക്ക് പോകുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ്. അതേസമയം നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ യുവാക്കള്‍ ഉെ്രെകനില്‍ യുദ്ധം ചെയ്യാന്‍ പോകുന്നതിന് എതിരാണ്. 'ലോകത്ത് എവിടെയും കൂലിപ്പടയാളികളെ ഉപയോഗിക്കുന്നത് നൈജീരിയ നിരുത്സാഹപ്പെടുത്തുന്നു, റിക്രൂട്ട്‌മെന്റ് അനുവദിക്കാനാകില്ലന്നാണ് നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്.
സെനഗലും അള്‍ജീരിയയും തങ്ങളുടെ പൗരന്മാര്‍ക്ക് യുദ്ധത്തില്‍ ചേരുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും റിക്രൂട്ട്‌മെന്റ് ശ്രമത്തെ 'നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഉെ്രെകനില്‍ പോരാടാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ നീക്കത്തെ കര്‍ശനമായി തടഞ്ഞിരിക്കുകയാണ്.
യുക്രെയ്‌നില്‍ കരസേനയെ ഉപയോഗിച്ചുള്ള അധിനിവേശത്തില്‍ റഷ്യക്ക് കനത്ത ആള്‍നാശം സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ മാദ്ധ്യമങ്ങള്‍ക്കൊപ്പം വിദേശ മാദ്ധ്യമങ്ങളുമാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇതിനിടെ ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയവും യുക്രെയ്ന്‍ സ്ഥിതിഗതികളുടെ റിപ്പോര്‍ട്ടില്‍ ഇതേ കാര്യം ആവര്‍ത്തിക്കുന്നുണ്ട്. റഷ്യ ധാരാളമായി സൈനികരെ കൂട്ടുകയാണ്. യുക്രെയ്‌ന്റെ കരസേനാ വിഭാഗത്തി നെതിരേയും പോരാടാന്‍ ഇറങ്ങിയ ജനങ്ങള്‍ക്കെതിരേയും പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. ജനവാസ മേഖലകളില്‍ കടന്നുകയറാന്‍ ശ്രമിച്ച സ്ഥലങ്ങളിലെല്ലാം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. യുക്രെയ്‌നിലെ പ്രതിസന്ധി പരിഹരിക്കാന്‍ കിഴക്കന്‍ മേഖല, പസഫിക്കിലെ സൈനിക വിഭാഗം,അര്‍മേനിയയിലെ സംഘം എന്നിവരെയാണ് അടിയന്തിരമായി നിയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം സിറിയയില്‍ പോരാടുന്ന സ്വകാര്യ സൈനിക വിഭാഗങ്ങളേയും അവരുടെ ആയുധങ്ങളും വാഹനങ്ങളുമടക്കം ഉപയോഗിക്കാനും റഷ്യ ശ്രമിക്കുകയാണ്.
"
https://www.facebook.com/Malayalivartha























