ഐഎസ് ഐഎസ് പോരാളികളെ തകര്‍ത്തെറിഞ്ഞ യുദ്ധവീരന്മാരെ ഇറക്കി റഷ്യ...പുടിന്റെ മാസ്റ്റർ പ്ലാൻ ജനങ്ങൾ ചിതറി ഓടുന്നു... ദൈവമേ ഇത് കൈവിട്ട കളി

മൂന്നാഴ്ചത്തെ യുദ്ധത്തിനിടെ ആയുധങ്ങളോടൊപ്പം ഉന്നത സൈനിക ഓഫീസര്‍മാരുടെ കനത്ത നഷ്ടം കൂടി റഷ്യയ്ക്ക് നേരിടേണ്ടിവരുകയാണ്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ഇരുപത്തിയൊന്നാം ദിവസം പൂര്‍ത്തിയാക്കുമ്പോഴേക്കും റഷ്യൻ സൈന്യത്തിന് നാല് ജനറല്‍മാരടക്കം മൊത്തം 13 ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
യുദ്ധ ആസൂത്രണത്തിലെ പിഴവും ലോജിസ്റ്റിക്കല്‍ പിഴവുകളും മൂലം റഷ്യയുടെ വന്‍ വാഹനവ്യൂഹമടക്കമുള്ളവ ഉക്രൈന്‍റെ റോഡുകളില്‍ നിശ്ചലമായി. കടുത്ത ശൈത്യവും ചെളിയും മഞ്ഞും വാഹനങ്ങളുടെ യാത്ര മുടക്കി. ഇന്ധം തീര്‍ന്നതും ഭക്ഷ്യ ശൃംഖല തകര്‍ക്കപ്പെട്ടതും റഷ്യന്‍ സൈനികരെ ഉക്രൈനില്‍ പല സ്ഥലങ്ങളിലായി നിരായുധരാക്കി തീര്‍ത്തു.
എന്നാൽ ഇതുകൊണ്ടൊന്നും പിന്നോട്ട് പോകാൻ റഷ്യ തയ്യാറല്ല...ഏത് വിധേനയും യുക്രൈൻ കീഴടക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.ആദ്യം പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചത് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയാണെങ്കിൽ പുടിനും പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുകയാണ്.
ഇതിന്‍റെ ഭാഗമായി സിറിയയില്‍ നിന്നും 16,000 പേര്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞു. ഐഎസ് ഐഎസ് പോരാളികളെ സിറിയന്‍ മണ്ണില്‍ നിന്നും തകര്‍ത്തെറിഞ്ഞ റഷ്യന്‍ നീക്കത്തിനെ സഹായിച്ച് തഴക്കം വന്ന യുദ്ധവീരന്മാരാണ് സിറിയയില്‍ നിന്നെത്തുക. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പോരാളികള്‍ പുടിന് വേണ്ടി പോരാടാനെത്തും.
ഇതിനെല്ലാം പുറമെ പുടിനെ റഷ്യയ്ക്ക് പുറത്തുള്ള യുദ്ധത്തിലും ക്രൈമിയന്‍ യുദ്ധത്തിലും ഡോണ്‍ബാസ് യുദ്ധത്തിലും സഹായിച്ച സ്വകാര്യ സൈനിക കമ്പനിയായ വാഗ്നര്‍ ഗ്രൂപ്പും പുടിനായി പോരാട്ടത്തിനിറങ്ങും. യുദ്ധതന്ത്രങ്ങള്‍ എല്ലാം അരച്ചുകലക്കി കുടിച്ചവരാണ് വാഗ്നര്‍ ഗ്രൂപ്പുകാര്‍. ഇതിലെ പോരാളികള്‍ 2000 ഡോളറാണ് മാസശമ്പളം. ക്രൈമിയ യുദ്ധത്തിലും ഇവര്‍ പുടിനെ സഹായിച്ചിരുന്നു.
ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നും പുടിന് നല്ല പിന്തുണയാണ്. റഷ്യയ്‌ക്കെതിരായ ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തെ 24 ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ എതിര്‍ത്തു. 16 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ടുനിന്നും. ഏഴ് പേര്‍ വോട്ട് ചെയ്തതേയില്ല. ഉഗാണ്ടയുള്‍പ്പെടെ മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളും വെള്ളക്കാര്‍ക്ക് എതിരാണ്. ഇവിടെയാണ് വാഗ്നര്‍ ഗ്രൂപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നത്. മൊസാമ്പിക്, മാലി എന്നിവിടങ്ങളിലും വാഗ്നര്‍ ഗ്രൂപ്പിന് വേരുകളുണ്ട്. റഷ്യയിലെ അതിസമ്പന്നനായ ഒലിഗാര്‍ക്കായ യെവ്ജനി പ്രിഗോസിന്‍ ആണ് വാഗ്നര്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥന്‍.
റഷ്യയുടെ സ്വാധീനവലയം ലോകമെമ്പാടും വളര്‍ത്തുക എന്ന ലക്ഷ്യം മാത്രമേ വാഗ്നര്‍ അര്‍ധസൈനിക സേനയ്ക്കുള്ളൂ. ഹിലരി ക്ലിന്‍റണെതിരെ ട്രംപ് മത്സരിച്ചപ്പോള്‍ ട്രംപിന് വേണ്ടി പുടിന്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് വാഗ്നര്‍ ഗ്രൂപ്പ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലും അക്രമങ്ങള്‍ ഉണ്ടാക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. ഇവര്‍ ഉക്രൈന്‍ സേനയ്ക്ക് വന്‍നാശം വിതയ്ക്കുമെന്ന് മാത്രമല്ല, റഷ്യന്‍ പട്ടാളക്കാരുടെ മരണസംഖ്യ കുറയ്ക്കാനും സഹായിക്കും.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും വാഗ്നര്‍ അര്‍ധസൈനിക ഗ്രൂപ്പിന് പ്രകൃതി വിഭവങ്ങളില്‍ നല്ല നിയന്ത്രണമുണ്ട്. ഇപ്പോള്‍ പുടിന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ഈ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് പുടിന് നല്ലൊരു വരുമാനം ഉറപ്പാക്കാനും വാഗ്നര്‍ ഗ്രൂപ്പ് സഹായിക്കും.
എന്തായാലും ഉക്രൈനില്‍ വിദേശപോരാളികള്‍ അമിതമായി എത്തുന്നത് കൂടുതല്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക പാശ്ചാത്യരാഷ്ട്രങ്ങല്‍ക്കുണ്ട്. ഐക്യരാഷ്ട്രസഭയും ഈ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























