തായ്‌വാനിലേക്ക് വന്ന 13 വിമാനം.. പിന്നാലെ ചൈനയുടെ അടുത്ത കൊലവിളി.. കവചം തീർത്ത് അമേരിക്കൻ സൈനികര്‍...തായ്വാനും ഓസ്‌ട്രേലിയയും റെഡി

പരിശീലനത്തിനിടെ തങ്ങളുടെ ഒരു യുദ്ധവിമാനം തകര്‍ന്ന് വീണതിന് പുറകെ, ചൈന തങ്ങള്‍ക്ക് നേരെ 13 യുദ്ധ വിമാനങ്ങള്‍ അയച്ചെന്ന് തായ്‍വാന്‍റെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.. റഷ്യയുടെ ഉക്രൈന്‍ അധിനിവേശ കാലത്ത് തന്നെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്‍വാന്‍റെ ആകാശത്ത് കണ്ടതിനെ ഏറെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്ന വേളയിൽ തന്നെ ചൈനയുടെ ചില ചതികൾ മണത്തറിഞ്ഞിരിക്കുകയാണ് അമേരിക്ക.
ചൈനയും യുദ്ധരംഗത്തേക്ക് കടക്കുമോയെന്ന ആശങ്ക എപ്പോൾ നില നിൽക്കുന്നത്. ചൈന ഓസ്ട്രേലിയയിലേക്ക് സൈനിക നീക്കം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകൾ ഇപ്പോൾ പുറത്തുവരികയാണ്.. ഇതേ തുടർന്ന് യുഎസ് ഓസ്ട്രേലിയയിലേക്ക് 2,200 സൈനികരെ അയച്ചു.
ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള യുദ്ധത്തിന്‍റെ ഭയം വർദ്ധിക്കുന്നതിനാലാണ് യുഎസ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെ ലോകത്ത് പിരിമുറുക്കം കൂടുകയാണ്. വരും വർഷങ്ങളിൽ തായ്‌വാൻ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുമെന്ന ആശങ്കയും ശക്തമാണ്. സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടെയാണ് യുഎസ് സൈനികര്‍ ഓസ്ട്രേലിയയിലേക്ക് പറന്നത്. ഇവര്‍ ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശത്ത് കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ് ഉക്രൈനില്‍ അതിവരഹസ്യമായി രാസ/ജൈവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. തൊട്ട് പിന്നാലെ ചൈന ഈ ആരോപണം ആവര്‍ത്തിക്കുകയും യുഎസിനോട് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യ ചൈനയോട് ഡ്രോണ്‍ അടക്കമുള്ള ഉപകരണങ്ങളും സാമ്പത്തിക സഹായവും അഭ്യർത്ഥിച്ചതായി യുഎസും വെളിപ്പെടുത്തിയിരുന്നു.
റഷ്യ, ചൈനയോട് യുദ്ധ ഡ്രോണുകൾ ആവശ്യപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ചൈനയില്‍ അതിവിപുലമായ ഡ്രോണ്‍ വ്യവസായം നിലവിലുണ്ട്. കൂടാതെ സൗദി അറേബ്യ, പാകിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങള്‍ക്ക് ആളില്ലാ വിമാനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ പാശ്ചാത്യ വിരുദ്ധ സഖ്യം വികസിപ്പിച്ച റഷ്യക്ക് സഹായം നൽകുന്നതിൽ ചൈന ഉത്സാഹം പ്രകടിപ്പിക്കുന്നതായി യുഎസ് സഖ്യകക്ഷികളെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ യാങ് ജിയേച്ചിയും തമ്മിൽ ഏഴു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ യുഎസ്, ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയുടെ ഭീഷണി നേരിടാന്‍ ഓസ്ട്രേലിയയുടെയും ജപ്പാന്‍റെയും നേതൃത്വത്തില്‍ സഖ്യ രൂപീകരണ നീക്കവും കഴിഞ്ഞ വര്‍ഷം ഉരുത്തിരിഞ്ഞിരുന്നു. ചൈനയുമായുള്ള സംഘർഷം ഒഴിവാക്കേണ്ടതില്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റർ ഡട്ടൺ നല്‍കിയ മുന്നറിയിപ്പ്.
റഷ്യയ്‌ക്കൊപ്പം നിന്നാൽ ചൈന ദ്വിതീയ ഉപരോധം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരും സഖ്യകക്ഷികളും ആവർത്തിച്ച് പറയുന്നു. റഷ്യയുടെ അധിനിവേശവും പുടിന്‍റെ യുദ്ധ ക്രൂരതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നതിന് പിന്നാലെ റഷ്യയ്ക്ക് നയതന്ത്ര പരിരക്ഷ വാഗ്ദാനം ചെയ്താൽ അത് തങ്ങള്ക്ക് തിരിച്ചടിയാകുമെന്ന് ചൈനീസ് നേതാക്കൾ ആശങ്കപ്പെടുന്നതായി കഴിഞ്ഞയാഴ്ച മുതിർന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യ മൂന്നാം ലോകമഹായുദ്ധത്തിനായി തയ്യാറെടുത്തെന്നായിരുന്നു സെലെന്‍സ്കി പറഞ്ഞത്. റഷ്യ ഇതിനകം മൂന്നാംലോക മഹായുദ്ധം ആരംഭിച്ചിട്ടുണ്ടോയെന്ന് ആര്‍ക്കും അറിയില്ല. ഉക്രൈന്‍ വീഴുകയാണെങ്കിൽ ഈ യുദ്ധത്തിന്‍റെ സാധ്യത എന്താണ്? ഇത് പറയാൻ വളരെ ബുദ്ധിമുട്ടാണെന്നം സെലെന്‍സ്കി എൻബിസി ന്യൂസിന്‍റെ ലെസ്റ്റർ ഹോൾട്ടിനോട് പറഞ്ഞു.
80 വർഷങ്ങൾക്ക് മുമ്പ് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഞങ്ങൾ ഇത് കണ്ടതാണ്. മുഴുവൻ യുദ്ധം എപ്പോൾ ആരംഭിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം റഷ്യയ്ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ അനുവദിക്കാനും സെലെന്‍സ്കി യുഎസിനോട് ആവശ്യപ്പെട്ടു.
ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനും വ്‌ളാഡിമിർ പുടിന്‍റെ ഭീഷണിയിൽ നിന്ന് മറ്റുള്ളവരെ സംരക്ഷിക്കുന്നതിനും നാറ്റോയ്ക്ക് പുറത്ത് ഒരു പുതിയ സഖ്യത്തിന് സെലെൻസ്‌കി ആഹ്വാനം ചെയ്തു. തന്‍റെ രാജ്യത്തിന് മുകളിൽ റഷ്യന്‍ വിമാനം പറത്താൻ നിരോധനം ഏർപ്പെടുത്താൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് സെലെൻസ്‌കി ആവർത്തിച്ചു.
എന്നാല്‍ അത്തരമൊരു നീക്കം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് യുഎസും സഖ്യകക്ഷികളും ആശങ്ക പ്രകടിപ്പിച്ചു. തന്‍റെ രാജ്യത്തെ കുട്ടികളുടെ മരണവും റഷ്യയുണ്ടാക്കിയ നാശവും കാണുമ്പോള്‍ ജീവിക്കാനുള്ള ആഗ്രഹം തന്നെ നഷ്ടപ്പെടുന്നുവെന്നും സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























