പാക്കിസ്ഥാനിൽ ഹിന്ദുക്കൾ നേരിടുന്നത് കണ്ണില്ലാ ക്രൂരത; എന്തിനും മൗനാനുവാദം നൽകുന്ന നട്ടെല്ലില്ലാത്ത ഭരണകൂടം! പഠന സംബന്ധമായ ആവശ്യത്തിനായി പുറത്തുപോയ ബിന്ദിയയെ തട്ടിയ്ക്കൊണ്ട് പോയത് മതമൗലികവാദികള്‍! മുസ്ലിം ആയി മതം മാറിയില്ലെങ്കിൽ ക്രൂര പീഡനത്തിന് ഇരയാക്കും! പിന്നാലെ വിവാഹം കഴിക്കും, സിന്ധില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊന്ന് മതമൗലികവാദികളുടെ മറ്റൊരു ക്രൂരത, കാലാകാലങ്ങളായി പാകിസ്ഥാൻ കണ്ണടയ്ക്കുന്നു ക്രൂരതകൾ പൊറുക്കാനാകാത്തത്...
പാക്കിസ്ഥാനിൽ മതമൗലികവാദികൾ നടത്തുന്നത് ഒരിക്കലൂം പൊറുക്കാനാകാത്ത ക്രൂരതകളാണ്. ഇതിന് പാക്കിസ്ഥാൻ ഭരണകൂടം മൗനാനുവാദം നൽകുന്നു എന്ന വാർത്തകൾ അന്തരാഷ്ട്ര തലത്തിൽ പോലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശംപോലും നിരാകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു പെണ്‍കുട്ടിയെ മതമൗലികവാദികള്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഖയ്പൂര്‍ സ്വദേശിനി ബിന്ദിയ മെഗ്‌വാര്‍ (13) ആണ് മതമൗലികവാദികളുടെ ഈ ക്രൂരതക്ക് ഇരയായിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇത്തരത്തിൽ സംഭവം റിപ്പോർട്ട് ചെയ്തത്.
പഠന സംബന്ധമായ ആവശ്യത്തിനായി പുറത്തു പോയപ്പോഴാണ് ബിന്ദിയയെ മതമൗലികവാദികള്‍ തട്ടിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞും മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ വിവരം അറിയുന്നത് തന്നെ. ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയാണ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി മതപരിവര്‍ത്തനത്തിന് ഇരയായതായി വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ഇതിന് പുറമേ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാള്‍ പെണ്‍കുട്ടിയെ വിവാഹവും ചെയ്തിരിക്കുകയാണ്. അതേസമയം സിന്ധില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ മതമൗലികവാദികള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. തന്‍ഡു യൂസഫ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയിരുന്നു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12 കാരിയായ നയ്‌ന കോഹ്ലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
അതേസമയം, ചരിത്രപമായ സംഭവങ്ങൾ പോലും ഇതിന് ആധാരമാണ്. കഴിഞ്ഞ വര്ഷം 74 വർഷങ്ങൾക്ക് ശേഷം നടതുറന്ന പാകിസ്താനിലെ ഹൈന്ദവ ക്ഷേത്രം മതമൗലികവാദികൾ അടിച്ച് തകർക്കുകയുണ്ടായി. റാവൽപിണ്ടിയിലെ നൂറ് വർഷം പഴക്കമുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നിരുന്നത്. 15 ഓളം പേർ ചേർന്നാണ് അന്ന് ഇത്തരത്തിൽ ക്ഷേത്രം ആക്രമിച്ച് തകർത്തത്.
അങ്ങനെ 74 വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്ന ക്ഷേത്രത്തിന്റെ നവീകരണ പരിപാടികൾ കഴിഞ്ഞ മാസമാണ് ആരംഭിച്ചത് തന്നെ. ഇതേതുടർന്ന് മാർച്ച് 26 ന് നടതുറന്ന് പൂജ നടത്തുകയും ചെയ്യുകയായിരുന്നു. ഇതിന് അടുത്ത ദിവസമാണ് അജ്ഞാത സംഘം ക്ഷേത്രം ആക്രമിച്ചത് എന്നാണ് വിവരം. രാത്രി 7.30 യോടെ 15 പേരടങ്ങുന്ന സംഘം ക്ഷേത്രം ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ മുൻവാതിലും പിൻവാതിലും അക്രമികൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും ആ അന്വേഷണത്തിന്റെ പുരോഗതി പോലും പുറത്ത് വന്നിരുന്നില്ല.
https://www.facebook.com/Malayalivartha























