ഇത് അപായ സൂചനയോ? കോവിഡ് കേസുകള്‍ ദിനംപ്രതി ഇരട്ടിയായ് വര്‍ദ്ധിക്കുന്നു, ചൈനയില്‍ ഇപ്പോള്‍ നടക്കുന്നത് വുഹാനില്‍ നിന്ന് കൊവിഡ് ഉത്ഭവിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ രോഗ വ്യാപനം, നഗരങ്ങളിലുടനീളം കൊവിഡ് ടെസ്റ്റ്, അടിപതറാതെ ലോക്ഡൗണുകളും കൂടുതല്‍ നിയന്ത്രണങ്ങളും നിരവധി നഗരങ്ങളില്‍ ഏർപ്പെടുത്തി ചൈന...

ചൈനയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 2020 ല്‍ വുഹാനില്‍ നിന്ന് ഉത്ഭവിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ രോഗ വ്യാപനമാണ് ഇപ്പോള്‍ ചൈനയില്‍ നടക്കുന്നത്. കേസുകളുടെ എണ്ണം കുറവാണെങ്കിലും മറ്റൊരു പൊട്ടിത്തെറി ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ചൈന.
വ്യാഴാഴ്ച 1,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,206 ആയിരുന്നു. മാര്‍ച്ച് 17ന് 2388 പേരെയാണ് രോഗലക്ഷണങ്ങളോടെ കണ്ടെത്തിയത്. തലേ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ ഇരട്ടിയോളമാണ് ഓരോ ദിവസവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.ചൈനയുടെ പല നഗരങ്ങളിലും ഉടനീളം കോവിഡ് ടെസ്റ്റ് നടക്കുകയാണ്.
അതേ സമയം രാജ്യത്ത് ഡൈനാമിക് ക്ലിയറന്‍സ് നയം ഉപേക്ഷിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വ്യാഴാഴ്ച സൂചന നല്‍കി. പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ ഫലപ്രദമായ നടപടികള്‍ തയ്യാറാക്കുമെന്നും സാമ്ബത്തിക ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി ന ഗരങ്ങളില്‍ ലോക്ഡൗണുകളും കൂടുതല്‍ നിയന്ത്രണങ്ങളും ഇതിനോടകം വീണ്ടും തിരികെ കൊണ്ടുവന്നു വഴിഞ്ഞു.ചൈനക്ക് പുറമെ മറ്റ് രാജ്യങ്ങളിലും കോവിഡ് ഉയരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഹോങ്കോംഗ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ഓസ്ട്രീയ, ഇറ്റലി എന്നിവയാണ് കോവിഡ് കേസുകള്‍ ഉയരുന്ന മറ്റ് രാജ്യങ്ങള്‍.
അതേസമയം കോവിഡിന്റെ പുതിയ വകഭേദം ബിഎ.2 യൂറോപ്പിന്റെ ചിലയിടങ്ങളില്‍ രൂപം കൊണ്ടിട്ടുണ്ട്. പ്രധാനമായും ജര്‍മ്മനിയിലും ഓസ്ട്രിയയിലും ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























