യുക്രൈനൊപ്പം ചേര്‍ന്ന് റഷ്യന്‍ സൈനീകര്‍ കത്തിക്കാന്‍ ആഹ്വാനം...'കുട്ടികളുടെ മൃതദേഹങ്ങള്‍, സാധാരണക്കാരുടെ നിരപരാധികളുടെ കൊലകള്‍.... ഇതെല്ലം ചെയ്യിച്ചത് പുടിൻ...'നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ ഉയരും'; പുടിന് മുന്നറിയിപ്പുമായി കീഴടങ്ങിയ റഷ്യന്‍ സൈനികര്‍

യുക്രെയ്ൻ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യയുടെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വർധിക്കുന്നു. യുക്രെയ്ൻ–റഷ്യ സമാധാനചർച്ച നാലാം ദിവസത്തിലേക്കു കടന്നെങ്കിലും കാര്യമായ പുരോഗതിയില്ല.തെക്കൻ നഗരമായ മരിയുപോളിൽ കഴിഞ്ഞദിവസം വ്യോമാക്രമണത്തിൽ തകർന്ന തിയറ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നു. ആയിരത്തിലേറെ പേർ അഭയം തേടിയ 3 നില തിയറ്റർ ആണ് റഷ്യ തകർത്തത്. ആൾനാശം എത്രയെന്നു വ്യക്തമല്ല. തിയറ്ററിലെ ബങ്കറിലുണ്ടായിരുന്ന ഒട്ടേറെപ്പേരെ രക്ഷിച്ചു.
ഓരോ ദിവസവും ആയിരക്കണക്കിന് സാധാരണക്കാരാണ് ഉക്രൈനില്‍ കൊല്ലപ്പെടുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ ഉക്രൈന്‍ മുന്നില്‍ കീഴടങ്ങിയ റഷ്യന്‍ സൈനികര്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, തങ്ങളെ തെറ്റായ വിവരങ്ങള്‍ പറഞ്ഞ് വഞ്ചിക്കുകയായിരുന്നെന്നും പുടിനെതിരെ തങ്ങള്‍ സംഘടിക്കുമെന്നും അവകാശപ്പെടുകയുണ്ടായി. ഇതോടെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശം റഷ്യയുടെ വലിയൊരു 'പിഴ'വായി മാറുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്.
'ഉക്രൈന്‍ പിടികൂടിയ റഷ്യൻ സൈനികൻ വ്‌ളാഡിമിർ പുടിന് 'ഡെത്ത് സ്‌ക്വാഡുകൾ' ഉണ്ടെന്ന് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഉക്രൈന്‍ റഷ്യന്‍ സൈനികരുടെ ഏറ്റുപറച്ചില്‍ വീഡിയോ പുറത്ത് വിട്ടത്. യുദ്ധമുഖത്ത് നിന്ന് സ്വന്തം പ്രസിഡന്‍റ് പ്രസിഡന്‍റിനെതിരെ കലാപാഹ്വാനം മുഴക്കിയത് സാധാരണ സൈനികരല്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മരിയുപോളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്ന റഷ്യന്‍ യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരാണ് ഇപ്പോള്‍ സ്വന്തം പ്രസിഡന്‍റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മാര്‍ച്ച് 9 -ാം തിയതി മരിയുപോളിലെ പ്രസവ ആശുപത്രിയുടെ നേര്‍ക്ക് ബോംബ് വര്‍ഷിക്കാന്‍ നിര്‍ബന്ധിതരായ മൂന്ന് പൈലറ്റുമാരാണ് പുടിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'നിങ്ങൾ ഇത് വളരെക്കാലം മറയ്ക്കില്ല' എന്ന് പൈലറ്റുമാര്‍ പുടിന് മുന്നറിയിപ്പ് നല്‍കി. സാമാധാനത്തോടെ ജീവിച്ചിരുന്ന ഉക്രൈനികള്‍ക്കെതിരെ ബോംബ് വര്‍ഷിക്കേണ്ടിവന്നതിന് അവര്‍ സ്വന്തം കമാന്‍റര്‍മാരെ കുറ്റപ്പെടുത്തി.
'കുട്ടികളുടെ മൃതദേഹങ്ങള്‍, സാധാരണക്കാരുടെ നിരപരാധികളുടെ കൊലകള്‍.... എനിക്കറിയില്ല ഇതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്. അവര്‍ ഞങ്ങളെ ഇതിന് നിര്‍ബന്ധിക്കുകയായിരുന്നു.' റഷ്യൻ യുദ്ധവിമാന പൈലറ്റ് മാക്സിം സിഎന്നിനോട് പറഞ്ഞു.
'ഈ യുദ്ധം ഉക്രൈനെ നിരായുധീകരിക്കുന്നതിനെ കുറിച്ചോ ഉക്രൈനിലെ സായുധ സേനയുടെ പരാജയത്തെക്കുറിച്ചോ മാത്രമല്ല സംസാരിക്കുന്നത്. ഇപ്പോൾ, സമാധാനപരമായി ജീവിക്കുന്ന സിവിലിയന്മാരുടെ നഗരങ്ങൾ കൂടി ഇത് നശിപ്പിച്ച് തുടങ്ങിയിരിക്കുന്നു.' മാക്സിം കൂട്ടിച്ചേര്‍ത്തു. '
യുദ്ധം ആരംഭിച്ച ആദ്യ ദിവസം മുതല്‍ ഉക്രൈന്‍ സൈന്യത്തിന്‍റെയും ജനങ്ങളുടെയും മുന്നില്‍ കീഴടങ്ങിയിരുന്ന റഷ്യന്‍ സൈനികര്‍ക്കെല്ലാം 'ഒരേ ഭാഷ'യാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിച്ച പൈലറ്റുമാര്‍ കൈ വിലങ്ങണിങ്ങ് കുറ്റവാളികളെ പോലെയല്ല നിന്നിരുന്നത്. അവരെ ആരും ഒന്നും പറയാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെന്നും അവര്‍ സ്വയമേവ പറയുകയായിരുന്നെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
മാർച്ച് 9 ന് റഷ്യ, മാരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചതിനെ തുടര്‍ന്ന് ഒരു ഗർഭിണി അടക്കം നാല് പേർ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം കുഞ്ഞും മരിച്ചു. സൈനിക കേന്ദ്രങ്ങളും ഭരണസിരാ കേന്ദ്രങ്ങളും മാത്രമാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് റഷ്യ അവകാശപ്പെടുമ്പോഴായിരുന്നു ഈ അക്രമണം.
സിവിലിയന്മാരെ, പ്രത്യേകിച്ച് ഭീഷണി ഉയർത്താത്തവരെ, കൊലപ്പെടുത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നു. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ന്യായീകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും പൈലറ്റുമാർ കൂട്ടിചേര്‍ത്തു. യുദ്ധത്തിനായുള്ള റഷ്യയുടെ എല്ലാ വാദങ്ങളും പൊള്ളയായിരുന്നെന്നും സൈനികര്‍ ആരോപിക്കുന്നു.
റഷ്യയില്‍ ഈ യുദ്ധത്തിനോട് പലര്‍ക്കും തീർത്തും എതിര്‍പ്പാണെന്നും മാക്സിം അവകാശപ്പെട്ടു.'അവർക്ക് ഉക്രൈനില്‍ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. അവരോട് ഇത് ഒരു യുദ്ധമാണെന്ന് പറഞ്ഞിരുന്നില്ല. പകരം റഷ്യന്‍ പിന്തുണയുള്ള കിഴക്കന്‍ മേഖലയിലേക്കുള്ള സൈനിക നീക്കമാണെന്നാണ് അറിയിച്ചിരുന്നത്. പ്രാദേശികമായ പ്രവര്‍ത്തനം മാത്രമാണെന്നും അല്ലാതെ മുഴുവന്‍ രാജ്യത്തിനും നേരെയുമുള്ള യുദ്ധമല്ലെന്നായിരുന്നു അറിയിച്ചിരുന്നത്. കീവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉക്രൈന്‍ റഷ്യയുടെ ഭാഗമാകുന്നതിനോ മോസ്കോയുമായി 'ചില സഹകരണം' നടത്തുന്നതിനോ 'ആരും എതിരായിരിക്കില്ല' എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനായി 'അവരെ നിർബന്ധിക്കുന്നത് സ്വീകാര്യമല്ല' എന്നും മാക്സിം കൂട്ടിച്ചേർത്തു.
റഷ്യക്കാർക്കും ഉക്രേനിയക്കാർക്കും ഒരേ ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയും. അതിനാൽ ഞങ്ങൾ ഉക്രൈനികളില്‍ നല്ലത് കാണുന്നു. 'പുടിന്‍റെ പ്രവർത്തനങ്ങളെ നേരിട്ട് വിലയിരുത്താൻ പ്രയാസമാണ്. പക്ഷേ, ഏറ്റവും ചുരുങ്ങിയത്, അദ്ദേഹത്തിന്‍റെ ഉത്തരവുകളുടെ അനന്തരഫലങ്ങൾ വിലയിരുത്തിയാൽ, പുടിന്‍ തെറ്റാണെന്ന് ബോധ്യമാകുമെന്നും മാക്സിം കൂട്ടിച്ചേര്‍ത്തു.
'ആരെ ബോംബിടണം, എന്ത് ബോംബ് വെയ്ക്കണം എന്നത് യഥാർത്ഥത്തിൽ ഞങ്ങളുടെ കാര്യമല്ല. അതൊരു കൽപ്പനയാണ്.' എന്നായിരുന്നു സിവിയന്‍ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മാക്സിം നല്‍കിയ മറുപടി. സാധാരണക്കാര്‍ക്ക് നേരെ ആയുധമുപയോഗിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം തുടങ്ങി നാലാഴ്ചയായിട്ടും കാര്യമായ മുന്നേറ്റം റഷ്യ നടത്തിയിട്ടില്ലെന്നാണു വിലയിരുത്തൽ. കരയുദ്ധത്തിൽ നൂറുകണക്കിനു റഷ്യൻ സൈനികർ കൊല്ലപ്പെട്ടതോടെയാണു സൈനിക മുന്നേറ്റം നിലച്ചതെന്നാണു ബ്രിട്ടിഷ് ഇന്റിലിജൻസ് റിപ്പോർട്ട്. പ്രധാന നഗരങ്ങൾ അടക്കം ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലാണെന്നും പാശ്ചാത്യ ഏജൻസികൾ പറയുന്നു.
പുട്ടിനെ യുദ്ധക്കുറ്റവാളി എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, 80 കോടി ഡോളറിന്റെ അധിക സൈനിക സഹായം കൂടി യുക്രെയ്നിന് അനുവദിച്ചു. ബൈഡന്റെ പരാമർശം പൊറുക്കാനാവാത്തതാണെന്നു റഷ്യ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























