ഇമ്രാന്‍ യുഗം അവസാനിച്ചു:നാണംകെട്ട് പടിയിറങ്ങാൻ ഇമ്രാൻ.. ചവിട്ടി പുറത്താക്കി ജനങ്ങള്‍ ഇത് ചോദിച്ച് വാങ്ങിയത്

പാകിസ്ഥാൻ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അത്യാവശ്യ കാര്യങ്ങൾക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ്. നേരത്തേ ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പാകിസ്ഥാനെ കാര്യമായി ഗൗനിക്കുന്നില്ല. ചൈനയോടും റഷ്യയോടും അടുപ്പംകൂടി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല എന്ന മാത്രമല്ല നാണം കെട്ട് നാറുകയും ചെയ്തു..എന്നാൽ ഇപ്പോൾ അവസ്ഥ അതിലെല്ലാം പരിതാപകരമാണ്..
പാക് പ്രധാനമന്ത്രി പദത്തിൽ ഇമ്രാൻഖാന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് റിപ്പോർട്ട്. ഭരണകക്ഷിയിൽ നിന്നുള്ള അംഗങ്ങൾ തന്നെ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ വീഴുമെന്ന അവസ്ഥയിലായത്. ഇപ്പോഴത്തെ നിലവച്ചുനോക്കിയാൽ ഈ മാസം അവസാനം നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ പരാജയപ്പെടും എന്നത് ഏറക്കുറെ ഉറപ്പാണ്. സഖ്യകക്ഷികളിൽ പലരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിപക്ഷം പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇമ്രാന്റെ പാർട്ടിക്ക് അധോസഭയിൽ 155 സീറ്റുകളാണ് ഉള്ളത്.
അധികാരത്തിന് 172 സീറ്റുകളാണ് വേണ്ടത്. സഖ്യ കക്ഷികളുടെയും വിമതരുടെയും സഹായത്തോടെയാണ് അധികാരം നിലനിറുത്തിയിരുന്നത്. പാകിസ്ഥാന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടിലല്ല. ആ 'ശനി' ഇമ്രാനെയും വിട്ടൊഴിയില്ലെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്.
റഷ്യ യുക്രെയിനെതിരെ യുദ്ധം തുടങ്ങിയ ദിവസം മോസ്കോയിൽ സന്ദർശനത്തിനെത്തിയ ഇമ്രാനെതിരെ കടുത്ത വിമർശനമാണ് രാജ്യത്തുനിന്നുണ്ടായത്. ഒടുവിൽ ഒന്നും നടക്കാതെ തിരിച്ചുവരേണ്ടിവന്നു. അസമയത്തുള്ള സന്ദർശനത്തോടെ രാജ്യാന്തര തലത്തിൽ പാകിസ്ഥാന് മോശം ഇമേജ് ഉണ്ടാക്കിയെന്നായിരുന്നു പ്രധാന വിമർശനം.ഇത്രയും നാണം കെട്ട് ഒരു രാജ്യത്തിന്റെ തലവനും വേറെ ഒരു രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടാകില്ല.
ഈ സന്ദർശനങ്ങളുടെ ഒക്കെ പുറകിൽ ഇന്ത്യയ്ക്കിട്ട് പണി കൊടുക്കാനും പാകിസ്ഥാൻ നോക്കുന്നുണ്ട്.എന്നാൽ ഈ ശ്രമത്തിന്റെ പത്തിലൊരംശം എങ്കിലും അവര്‍ സ്വന്തം രാജ്യം നന്നാക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അവര്‍ പണ്ടേ വേറെ ലെവലില്‍ എത്തിയേനെ എന്ന് പറയാതിരിക്കുവാന്‍ ആകില്ല.
ഇന്ത്യയുടെ അടുത്ത സുഹൃത് രാജ്യങ്ങളിലൊന്നാണ് റഷ്യ. സൈനിക സാമ്പത്തിക മേഖലകളില്‍ ഇന്ത്യയുടെയും റഷ്യയുടെയും സഹകരണവും സംയുക്ത സംരംഭങ്ങളും അനവധിയാണ്. ഒരേ സമയം അമേരിക്കയുമായും റഷ്യയുമായും ഒരേ രീതിയില്‍ നല്ല ബന്ധം നില നിര്‍ത്തുന്ന അപൂര്‍വ്വം രാഷ്ട്രങ്ങളില്‍ ഒന്നാണ് ഭാരതം.ഇതില്‍ എങ്ങനെയെങ്കിലും ഒരു ഭിന്നതയുണ്ടാക്കാന്‍ ആഞ്ഞു പരിശ്രമിക്കുകയാണ് പാകിസ്ഥാന്‍. അമേരിക്ക എന്തായാലും നയാ പൈസയുടെ വില പാകിസ്ഥാന് കൊടുക്കുന്നില്ല. എന്നാല്‍ പിന്നെ റഷ്യയുടെ എങ്കിലും അടുത്ത് പോകാം എന്ന് വിചാരിക്കുമ്പോള്‍ അതും ഒക്കുന്നില്ല.
ഈ കഴിഞ്ഞ ശീതകാല ഒളിംപിക്‌സിനിടയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും റഷ്യയുടെ വ്‌ലാദിമിര്‍ പുട്ടിനും തമ്മില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ വലിയ രീതിയില്‍ പ്രചാരണം അഴിച്ചു വിട്ടിരുന്നു. എന്നാല്‍ വിന്റര്‍ ഒളിംപിക്‌സിനിടെ ആരെയും കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം തുറന്നു പറഞ്ഞത് പാകിസ്ഥാന്റെ മുഖമടച്ചുള്ള അടിയായിരുന്നു.
മാത്രമല്ല അഫ്ഗാനിസ്ഥാനിലെ താലിബാനെ പ്രോസ്‌താഹിപ്പിക്കുന്ന ഇമ്രാന്റെ നടപടി അപകടമുണ്ടാക്കുമെന്ന് പ്രതിപക്ഷം നേരത്തേ തന്നെ മുന്നറിയിപ്പുനൽകിയിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ സർക്കാർ താലിബാൻ പ്രീണനവുമായി മുന്നോട്ടുപോവുകയായിരുന്നു. അടുത്തിടെ ഇന്ത്യ അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച സംഭവത്തിലും ഇമ്രാനോട് പ്രതിപക്ഷത്തിനുൾപ്പടെ എതിർപ്പുണ്ടായിരുന്നു.എന്തായാലും ഒടുവിൽ പവനായി ശവമായി എന്ന് പറയുന്നതാകും നല്ലത്..
https://www.facebook.com/Malayalivartha























